2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

വിശുദ്ധ സാഗരമായി സ്വലാത്ത് നഗര്

മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയെ സാക്ഷിനിര്ത്തി സ്വലാത്ത്നഗറിലെ റംസാന് സംഗമത്തിന് സമാപനം. ആയിരം മാസങ്ങളേക്കാള് പുണ്യമുള്ള രാവിന്റെ പ്രാര്ഥനയുമായി സ്വലാത്ത് നഗറില് വിശ്വാസികള് ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിനായുള്ള പ്രാര്ഥനകളും നബി പ്രകീര്ത്തനത്തിന്റെ അടങ്ങാത്ത അലകളും സംഗമത്തെ അവിസ്മരണീയ അനുഭവമാക്കി.

തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ദീന് ബുഖാരിയുടെ നേതൃത്വത്തില് ഇഅതികാഫ് ജല്സയോടെയാണ് സംഗമത്തിലെ പരിപാടികള് തുടങ്ങിയത്. ളുഹര് നിസ്കാരത്തിന് തന്നെ മഅദിന് മസ്ജിദും പരിസരവും വിശ്വാസികളാല് നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില് നിന്നുമെത്തിയവര് ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില് എത്തിത്തുടങ്ങിയിരുന്നു. തുടര്ന്ന് ബദ്ര് മൗലീദ് പാരായണം നടന്നു.

സാധാരണക്കാര് വളരെ അപൂര്വമായി മാത്രം നിര്വഹിക്കുന്ന അവ്വാബീന്, തസ്ബീഹ് നിസ്കാരങ്ങളും വിര്തുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയവര് ഒരുമയുടെ മാതൃകകളായി ഒന്നിച്ച് നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്വ വിരുന്നില് ഒന്നിക്കാന് ഉത്തരമേഖല ഐ.ജി. മുഹമ്മദ് യാസീന്, ജില്ലാ കളക്ടര് എം.സി. മോഹന്ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു.

മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നുനിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്ആന് വീചികളുടെ മാസ്മരികതയും നഗരിയുടെ അപൂര്വാനുഭവമായി.

കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്മാനും സ്വാഗതസംഘം കണ്വീനറുമായ പ്രൊഫ. എ.കെ. അബ്ദുല്ഹമീദിന്റെ സ്വാഗതഭാഷണത്തോടെ 9.30ന് മുഖ്യവേദിയിലെ പരിപാടികള് തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാരംഭപ്രാര്ഥന നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന് സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരിയാണ് പ്രാര്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത് സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്കി. കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് സംഗമം ഉദ്ഘാടനംചെയ്തു.

ഭീകര-വിഘടന വാദങ്ങള്ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹിമുല് ഖലീലുല് ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്നിര്ത്തി അവര് ഏറ്റുചൊല്ലി. പ്രമുഖ ഖുര്ആന് പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

ഈ വര്ഷത്തെ പ്രാര്ഥനാ സമ്മേളനപരിപാടികള്ക്ക് മുന്വര്ഷത്തേക്കാള് വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില് ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്ക്ക് ചടങ്ങ് വീക്ഷിക്കാനും പ്രാര്ഥനയില് പങ്കെടുക്കാനും തല്സമയ സംപ്രേഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരുന്നു.

സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള് എന്നിവര് വിവിധ ദുആകള്ക്ക് നേതൃത്വം നല്കി. സയ്യിദ് യൂസുഫുല് ബുഖാരി വൈലത്തൂര്, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്, പൂക്കോയ തങ്ങള് തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള് ചെരക്കാപറമ്പ്, ഇ. സുലൈമാന് മുസ്ലിയാര്, പൊന്മള അബ്ദുല്ഖാദിര് മുസ്ലിയാര്, വയനാട് ഹസന് മുസ്ലിയാര്, തരുവണ അബ്ദുല്ല മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര് റഹ്മാന് ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവരും പ്രാര്ഥനയില് പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍