2012, നവംബർ 13, ചൊവ്വാഴ്ച

അസം പുനരധിവാസം: സുന്നിസംഘടനകള്‍ 1000 വീട് നിര്‍മ്മിച്ച് നല്‍കും

കോഴിക്കോട്: അസമിലെ വംശീയ കലാപത്തിനിരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അസം റിലീഫ് സെല്ലിന്റെ കീഴില്‍ നേരത്തെ പ്രഖ്യാപിച്ച 20 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ബലിപെരുന്നാള്‍ വസ്ത്ര വിതരണം എന്നിവയ്ക്കായി ആദ്യ ഘട്ടത്തില്‍ 5 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന 1000 വീടുകള്‍ പ്രാഥമികമായി നിര്‍മ്മിച്ചു നല്‍കും. ഇതിനായി 12.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍, മഹല്ല് ജമാഅത്ത്, സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫണ്ട് സ്പരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നോ, അതിലധികമോ വീടിന്റെ തുക ഒന്നിച്ചോ, ഭാഗികമായോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. അസമിലെ ദുബ്രി, കൊക്രജാര്‍, ചിരാംഗ് തുടങ്ങിയ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ പരിധിയിലെ ഏകദേശം 20,000 പേരുടെ ഭവനങ്ങളാണ് അഗ്‌നിക്കിരയായിട്ടുള്ളത്.ക്യാമ്പുകളില്‍ ഭവനരഹിതരായി കഴിയുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ക്ക് വലിയൊരാശ്വസമായി പദ്ധതി രൂപപ്പെടും. അസം റിലീഫ് സെല്ലിന്റെ ഗുവാഹത്തി സോണ്‍ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. മലപ്പുറത്ത് വെച്ച് ചേര്‍ന്ന അസം റിലീഫ് സെല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗം ഭവന നിര്‍മ്മാണ പദ്ധതിരേഖ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് അസം സന്ദര്‍ശനത്തിനുള്ള സ്‌പെഷ്യല്‍ യാത്രാ പാക്കേജിന് യോഗം രൂപം നല്‍കി. രജിസ്‌ത്രേഷനും, ബുക്കിംഗിനും കോഴിക്കോട് സമസ്ത സെന്ററിലെ അസം റിലീഫ് സെല്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ആര്‍.പി ഹുസൈന്‍, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. അസം സന്ദര്‍ശനത്തിന് ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0495 2771536, 9745856195.

2012, നവംബർ 4, ഞായറാഴ്‌ച

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

ലേഖകന്‍ :സു­മേ­ഷ് ബാ­ല­കൃ­ഷ്ണന്‍
പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ ഈയ­ടു­ത്ത് സജീ­വ­മാ­യി ഇട­പെ­ട്ട രണ്ടു പ്ര­ശ്ന­ങ്ങ­ളാ­ണ് വര്‍­ത്ത­മാ­ന­ത്തി­ലെ­യും സി­റാ­ജി­ലെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങള്‍. വര്‍­ത്ത­മാ­ന­ത്തില്‍ കൃ­ത്യ­മാ­യി ശമ്പ­ളം കൊ­ടു­ക്കാ­ത്ത­താ­യി­രു­ന്നു പ്ര­ശ്ന­മെ­ങ്കില്‍ സി­റാ­ജില്‍ പി­രി­ച്ചു­വി­ട്ട തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സമ­രം. വര്‍­ത്ത­മാ­ന­ത്തി­ലെ പ്ര­ശ്ന­ങ്ങള്‍ ഇപ്പോള്‍ ഏതാ­ണ്ടു കെ­ട്ട­ട­ങ്ങിയ മട്ടാ­ണ്. ജോ­ലി­ക്ക് സ്ഥി­ര­മാ­യി വൈ­കി­യെ­ത്തു­ക­യും ജോ­ലി സമ­യം പൂര്‍­ത്തി­യാ­ക്കാ­തെ ഓഫീ­സ് വി­ടു­ക­യും ചെ­യ്ത­തി­നു നി­ര­വ­ധി തവണ കാ­ര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് കൊ­ടു­ക്കു­ക­യും സഹ­പ്ര­വര്‍­ത്ത­ക­രായ രണ്ടു ജീ­വ­ന­ക്കാ­രെ മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­തി­ന്റെ പേ­രില്‍ പു­റ­ത്താ­ക്കി­യ­തെ­ന്നു മാ­നേ­ജ്മെ­ന്റ് വി­ശ­ദീ­ക­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സി­റാ­ജി­ലെ സമ­രം. ഈ രണ്ടു സമ­ര­ങ്ങ­ളും നട­ത്താന്‍ യൂ­ണി­യന്‍ കാ­ണി­ച്ച ആവേ­ശം കണ്ടു കോ­ഴി­ക്കോ­ട് പ്ര­സ്‌­ക്ള­ബി­ലെ ഒരം­ഗം യൂ­ണി­യന്‍ നേ­താ­ക്ക­ളോ­ടു ചോ­ദി­ച്ചു: "സി­റാ­ജി­ലും വര്‍­ത്ത­മാ­ന­ത്തി­ലു­മു­ള്ള തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ലേ യൂ­ണി­യന്‍ ഇട­പെ­ടൂ എന്നു­ണ്ടോ. മറ്റു പത്ര­ങ്ങ­ളി­ലൊ­ന്നും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ല്ലേ? അതോ അവ രണ്ടു മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യാ­യ­തു­കൊ­ണ്ടാ­ണോ യൂ­ണി­യ­ന്റെ ആവേ­ശം­?

" ­വര്‍­ത്ത­മാ­ന­ത്തി­ന്റെ­യും സി­റാ­ജി­ന്റെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ കാ­ണി­ച്ച സം­യ­മ­ന­മി­ല്ലാ­യ്മ­യും മു­സ്ലിം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ഇ-മെ­യില്‍ ചോര്‍­ത്താ­നാ­വ­ശ്യ­പ്പെ­ട്ടു കേ­രള പോ­ലീ­സ് നട­ത്തിയ നീ­ക്ക­ങ്ങള്‍­ക്കെ­തി­രെ സ്വീ­ക­രി­ച്ച അഴ­കൊ­ഴ­മ്പന്‍ നട­പ­ടി­യും കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ മേല്‍ ചോ­ദ്യ­ങ്ങള്‍ അത്ര­യൊ­ന്നും അസ്ഥാ­ന­ത്തു­ള്ള­താ­ണെ­ന്നു തോ­ന്നു­ന്നി­ല്ല.
       ഒ­ട്ട­ന­വ­ധി വി­ക­സന സൂ­ചി­ക­ക­ളു­ടെ കാ­ര്യ­ത്തില്‍ ഏറെ മു­ന്നോ­ക്കം നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ പോ­ലും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ മു­സ്ലിം­ക­ളു­ടെ­യും ദളി­തു­ക­ളു­ടെ­യും സ്ത്രീ­ക­ളു­ടെ­യും പ്രാ­തി­നി­ധ്യം തീര്‍­ത്തും ശു­ഷ്ക­മാ­ണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും വാര്‍­ത്ത­ക­ളു­ടെ­യും കാ­ര്യ­ത്തില്‍ അനു­ഭ­വി­ക്കു­ന്ന ഈ ശൂ­ന്യ­ത­യെ മു­സ്ലിം­ക­ള­ട­ക്ക­മു­ള്ള­വര്‍ തങ്ങള്‍ സ്വ­ന്ത­മാ­യി നട­ത്തു­ന്ന ചെ­റു­കിട പ്ര­സി­ദ്ധീ­ക­രണ സം­രം­ഭ­ങ്ങ­ളി­ലൂ­ടെ­യാ­ണ് അല്‍­പ­മെ­ങ്കി­ലും മറി­ക­ട­ക്കാ­റു­ള്ള­ത്. വര്‍­ത്ത­മാ­ന­വും സി­റാ­ജും തേ­ജ­സും ചന്ദ്രി­ക­യും മാ­ധ്യ­മ­വു­മെ­ല്ലാം ഇങ്ങ­നെ­യൊ­രു ന്യൂ­ന­പ­ക്ഷ മന­സ്സി­നെ­യാ­ണ് പല അര്‍­ത്ഥ­ത്തി­ലും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്. ഇവ­യില്‍ തന്നെ പല പത്ര­ങ്ങ­ളും സാ­മ്പ­ത്തി­ക­മാ­യി തീര്‍­ത്തും പരാ­ജ­യ­മാ­ണ് താ­നും. അങ്ങ­നെ­യൊ­രു സാ­ഹ­ച­ര്യ­ത്തില്‍ കോ­ടി­കള്‍ ടേണ്‍ ഓവ­റു­ള്ള പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ടാ­തെ­യും ചെ­റു­കിട മു­സ്ലിം പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ട്ടും കാ­ണി­ക്കു­ന്ന പക്ഷം ചേ­ര­ലു­ക­ളെ ഒരാള്‍ സം­ശ­യ­ത്തോ­ടെ കണ്ടാല്‍ തെ­റ്റു­പ­റ­യാ­നാ­കി­ല്ല. സാ­മൂ­ഹിക പരി­ഷ്കര്‍­ത്താ­ക്ക­ളാ­വാന്‍ ചി­ലര്‍­ക്ക് ആദി­വാ­സി­ക­ളും സ്ത്രീ­ക­ളും അതില്‍ തന്നെ മു­സ്ലിം സ്ത്രീ­ക­ളും കൂ­ടി­യേ തീ­രൂ എന്ന­തു­പോ­ലെ മാ­ദ്ധ്യമ തൊ­ഴി­ലാ­ളി നേ­താ­ക്ക­ളാ­വാന്‍ ഇവര്‍­ക്ക് മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യേ മതി­യാ­വൂ എന്നു­ണ്ടോ­? ­

   സി­റാ­ജി­ലെ സമ­രം സം­ബ­ന്ധി­ച്ച് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ നട­ന്ന ഒരു ചര്‍­ച്ച­യില്‍ 'സി­റാ­ജി­ലെ സു­ന്ന­ത്ത് കഴി­ച്ച തൊ­ഴി­ലാ­ളി­കള്‍' എന്ന് ഒരു യൂ­ണി­യന്‍ നേ­താ­വ് പ്ര­തി­ക­രി­ച്ച­ത് ആ അര്‍­ത്ഥ­ത്തില്‍ യാ­ദൃ­ശ്ചി­ക­മാ­കാന്‍ ഇട­യി­ല്ല. അതേ­സ­മ­യം പു­റ­ത്താ­ക്ക­പ്പെ­ട്ട തൊ­ഴി­ലാ­ളി മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത സി­റാ­ജി­ലെ 'സു­ന്ന­ത്ത് കഴി­ഞ്ഞ' രണ്ടു തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ യൂ­ണി­യ­നു­കാര്‍­ക്ക് യാ­തൊ­രു പരി­ഭ­വ­വു­മി­ല്ല­താ­നും. അതോ ഒരാള്‍ സു­ന്ന­ത്ത് കഴി­ക്കാ­ത്ത യൂ­ണി­യന്‍ അം­ഗ­മാ­വുക എന്ന­താ­ണോ തൊ­ഴില്‍ നി­യ­മ­ത്തി­ന്റെ­യും യൂ­ണി­യ­ന്റെ പരി­ഗ­ണ­ന­യു­ടെ­യും മനു­ഷ്യാ­വ­കാ­ശ­ത്തി­ന്റെ­യും പരി­ധി­യില്‍ വരാ­നു­ള്ള മാ­ന­ദ­ണ്ഡം, സി­റാ­ജില്‍ നി­ന്ന് മു­മ്പ് ഒഴി­വാ­ക്ക­പ്പെ­ട്ട 'സു­ന്ന­ത്ത് കഴി­ഞ്ഞ' തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഈ യൂ­ണി­യ­നു­ക­ളു­ടെ നി­ല­പാ­ട് എന്താ­യി­രു­ന്നു എന്നൊ­ക്കെ ആളു­കള്‍ ചോ­ദി­ച്ചു തു­ട­ങ്ങി­യാല്‍ യൂ­ണി­യ­നെ നി­യ­ന്ത്രി­ക്കു­ന്ന­വ­രു­ടെ അടി­വ­സ്ത്ര­ത്തി­ന്റെ നി­റം കു­റേ­ക്കൂ­ടി തെ­ളി­ഞ്ഞു­വ­രും­.
    സ­മ­ര­വു­മാ­യി ബന്ധ­പ്പെ­ട്ടു സി­റാ­ജി­ന്റെ മാ­നേ­ജ്മെ­ന്റ് പത്ര­ത്തി­ലെ വി­വിധ വി­ഭാ­ഗ­ങ്ങ­ളി­ലെ തല­വ­ന്മാ­രു­ടെ­യും ­സി­റാ­ജ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സു­ന്നീ സം­ഘ­ട­ന­ക­ളി­ലൂ­ടെ പത്ര­ത്തി­ലെ­ത്തി­യ­വ­രു­ടെ­യും യോ­ഗം വി­ളി­ച്ചു­വ­ത്രെ. അവ­രെ­ല്ലാം മു­സ്ലിം­ക­ളാ­യ­ത് ആരു­ടെ കു­റ്റ­മാ­ണ്? മണ്ഡല്‍ കമ്മീ­ഷന്‍ റി­പ്പോര്‍­ട്ട് കൊ­ണ്ടു­വ­ന്ന വി പി സിം­ഗി­ന്റെ പ്ര­തി­ച്ഛായ ഉയര്‍­ത്തി­പ്പി­ടി­ച്ചു രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന വീ­രേ­ന്ദ്ര­കു­മാ­റി­നെ­ക്കാ­ളും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സം­വ­ര­ണം നട­പ്പി­ലാ­ക്കാന്‍ കാ­ന്ത­പു­ത്തി­നോ ഒ അബ്ദു­ഹ്മാ­നോ പി കോ­യ­ക്കോ ഹൈ­ദ­ര­ലി ശി­ഹാ­ബ് തങ്ങള്‍­ക്കോ ബാ­ധ്യത ഉണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. സി­റാ­ജി­ന്റെ വര്‍­ഗീയ നി­ല­പാ­ടാ­യി ഇതി­നെ അവ­ത­രി­പ്പി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ വി­വിധ പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ ജാ­തി­യും മത­വും തി­രി­ച്ചു­ള്ള ഒരു കണ­ക്കെ­ടു­ത്ത് വി­ശ­ക­ല­നം നട­ത്തു­ന്ന­ത് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. മാ­തൃ­ഭൂ­മി­യി­ലെ എഡി­റ്റോ­റി­യല്‍ കോ-ഓര്‍­ഡി­നേ­റ്റര്‍­മാ­രു­ടെ ഒരു യോ­ഗം വി­ളി­ച്ചാല്‍ അതി­നെ പൂ­ണൂ­ലി­ട്ട­വ­രു­ടെ യോ­ഗം എന്നു പറ­യാന്‍ ധൈ­ര്യ­മി­ല്ലാ­ത്ത­വര്‍ സി­റാ­ജി­ലെ യോ­ഗ­ത്തെ സു­ന്ന­ത്ത് കഴി­ച്ച­വ­രു­ടെ യോ­ഗം എന്ന് പറ­യാ­തി­രി­ക്ക­ലാ­ണ് ഉചി­തം­.
   
     ന്യൂ­സ്‌­പേ­പ്പര്‍ ഏജ­ന്റു­മാ­രു­ടെ സമ­രം നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ടെ പ്ര­ശ്നം പരി­ഹ­രി­ക്കാന്‍ തൊ­ഴില്‍ വകു­പ്പ് മന്ത്രി തി­രു­വ­ന­ന്ത­പു­ര­ത്ത് ഒരു യോ­ഗം വി­ളി­ച്ചു. പത്ര­മാ­നേ­ജ്മെ­ന്റു­കള്‍ സഹ­ക­രി­ക്കാ­ത്ത­തി­നാല്‍ പരാ­ജ­യ­പ്പെ­ട്ടു­പോയ ആ ചര്‍­ച്ച­യില്‍ ആകെ മൂ­ന്നു പത്ര­ങ്ങ­ളു­ടെ മാ­നേ­ജ്മെ­ന്റു­ക­ളാ­ണ് ചര്‍­ച്ച­ക്ക് സന്ന­ദ്ധത പ്ര­ക­ടി­പ്പി­ച്ചെ­ത്തി­യ­ത്. സി­റാ­ജ്, തേ­ജ­സ്, മാ­ദ്ധ്യ­മം എന്നീ പത്ര­ങ്ങ­ളാ­യി­രു­ന്നു അവ. ഈ മൂ­ന്നു പത്ര­ങ്ങ­ളി­ലെ­യും 'സു­ന്ന­ത്ത് കഴി­ഞ്ഞ' മാ­നേ­ജ്മെ­ന്റ് ഏജ­ന്റു­മാ­രോ­ട് പ്ര­ശ്നം ചര്‍­ച്ച ചെ­യ്യാ­നെ­ങ്കി­ലും കാ­ണി­ച്ച അനു­കൂല നി­ല­പാ­ടി­നെ ഒരു യൂ­ണി­യ­നും എവി­ടെ­യും സ്വാ­ഗ­തം ചെ­യ്ത­താ­യി ഒരി­ട­ത്തും കണ്ടി­ട്ടി­ല്ല. ­

   പ­ത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ സി­റാ­ജില്‍ പ്ര­ഖ്യാ­പി­ച്ച സമ­ര­ത്തില്‍ പങ്കെ­ടു­ക്കാ­തെ ജോ­ലി­ക്കെ­ത്തി പത്ര­മി­റ­ക്കാന്‍ സഹാ­യി­ച്ച അഞ്ചു­പേ­രെ യൂ­ണി­യ­നില്‍ നി­ന്ന് പു­റ­ത്താ­ക്ക­ണ­മെ­ന്നു­ള്ള യൂ­ണി­യന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ സെ­ക്ര­ട്ട­റി­യു­ടെ പ്ര­സ്താ­വന ചില ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടു. യൂ­ണി­യ­ന്റെ തീ­രു­മാ­ന­ങ്ങ­ളോ­ട് വി­യോ­ജി­പ്പു­ള്ള മാ­തൃ­ഭൂ­മി­യി­ലെ­യും മനോ­ര­മ­യി­ലെ­യും അം­ഗ­ങ്ങള്‍ ഇപ്പോ­ഴും യൂ­ണി­യന്‍ ഭാ­ര­വാ­ഹി­ക­ളും അം­ഗ­ങ്ങ­ളു­മാ­യി തു­ട­രു­ന്ന­തും സി­റാ­ജി­ലെ ജീ­വ­ന­ക്കാര്‍ മാ­ത്രം കരി­ങ്കാ­ലി­ക­ളാ­വു­ന്ന­തും എങ്ങ­നെ­യാ­ണ്? അതോ ടി കെ അബ്ദുല്‍ ഗഫൂ­റും അബ്ദു­റ­ഹ്മാന്‍ സഖാ­ഫി­യും അബ്ദുല്‍ ലത്തീ­ഫ് ഫൈ­സി­യും ടി കെ സി മു­ഹ­മ്മ­ദും കൂ­ടു­മ്പോ­ഴാ­ണോ കരി­ങ്കാ­ലി­യു­ണ്ടാ­വു­ന്ന­ത്?

   ഇ­ക്ക­ഴി­ഞ്ഞ കാ­ല­യ­ള­വില്‍ കേ­ര­ള­ത്തി­ലെ വി­വിധ പത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ നി­ന്ന് പു­റ­ത്താ­ക്ക­പ്പെ­ട്ട­വ­രു­ടെ, മു­വ്വാ­യി­രം­രൂ­പ­ക്ക് പതി­നാ­റ് മണി­ക്കൂര്‍ പണി­യെ­ടു­ക്കേ­ണ്ടി വരു­ന്ന­വ­രു­ടെ, മാ­നേ­ജ്മെ­ന്റി­ന്റെ ഭീ­ഷ­ണി ഭയ­ന്ന് കരാര്‍ തൊ­ഴി­ലാ­ളി­ക­ളാ­യി തു­ട­രു­ന്ന­വ­രു­ടെ ഏതെ­ല്ലാം പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ ഇട­പെ­ട്ടി­ട്ടു­ണ്ട് എന്ന­തി­നെ കു­റി­ച്ച് പത്ര­ങ്ങള്‍ തി­രി­ച്ചു­ള്ള ഒരാ­ത്മ പരി­ശോ­ധന നട­ത്താ­നെ­ങ്കി­ലും സി­റാ­ജി­ലെ സമ­രം യൂ­ണി­യ­ന് പ്ര­ചോ­ദ­ന­മാ­കു­മെ­ങ്കില്‍ അതാ­യി­രി­ക്കും സി­റാ­ജില്‍ നട­ന്ന സമ­ര­ത്തി­ന്റെ ഏറ്റ­വും മി­ക­ച്ച വി­ജ­യം. യൂ­ണി­യ­നി­ലെ ചില അം­ഗ­ങ്ങള്‍ തന്നെ ഈ ആവ­ശ്യം ഉന്ന­യി­ച്ച സ്ഥി­തി­ക്ക് അതേ­ക്കു­റി­ച്ചു­ള്ള വി­ശ­ദാം­ശ­ങ്ങള്‍ അറി­യാന്‍ ഞങ്ങള്‍ വാ­യ­ന­ക്കാര്‍­ക്കും താ­ത്പ­ര്യ­മു­ണ്ട്. ­
 
   പി­ണ­റാ­യി വി­ജ­യന്‍ ­മാ­തൃ­ഭൂ­മി­ പത്രാ­ധി­പ­രെ 'എ­ടോ ഗോ­പാ­ല­കൃ­ഷ്ണാ' എന്നു വി­ളി­ച്ച­പ്പോള്‍ പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ കാ­ട്ടിയ പ്ര­തി­ഷേ­ധ­ത്തി­ന്റെ നൂ­റി­ലൊ­രം­ശ­മെ­ങ്കി­ലും മാ­ദ്ധ്യ­മം എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റ­റു­ടെ ഇ-മെ­യില്‍ ചോര്‍­ത്തി എന്ന വാര്‍­ത്ത വന്ന­പ്പോ­ഴു­ണ്ടാ­യി­ല്ല എന്ന­ത് ഇട­പെ­ടു­ന്ന കാ­ര്യ­ത്തില്‍ യൂ­ണി­യ­ന് ചില മുന്‍­ഗ­ണ­നാ­ക്ര­മ­ങ്ങള്‍ ഉണ്ട് എന്ന­തി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടൂ­ന്ന­ത്. ­ചെ­റു­കിട പത്ര­ങ്ങ­ളു­ടെ അടി­വേ­രു മാ­ന്താ­നു­ള്ള ക്വ­ട്ടേ­ഷന്‍ ഏതേ­തു മു­ത­ലാ­ളി­മാ­രാ­ണ് യൂ­ണി­യന്‍ നേ­താ­ക്ക­ളെ ഏല്‍­പി­ച്ച­തെ­ന്ന് ഇനി­യെ­ങ്കി­ലും ഒന്ന് വെ­ളി­പ്പെ­ടു­ത്താ­മോ­?

 അവലംബം : മലയാളം വാര്‍ത്ത

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മതപരിഷ്‌കരണവാദം പിളര്‍ന്ന് പൊളിയുമ്പോള്‍

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്)

കനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇസ്ലാമിന്റെ ആദര്‍ശാടിത്തറ. മനുഷ്യോത്പത്തി മുതല്‍ തൗഹീദി സിദ്ധാന്തം ലോകത്ത് നിലവിലുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദിന്റെ കാതല്‍. പരമമായ വണക്കമാണ് ആരാധന. വണങ്ങപ്പെടുന്ന ശക്തിയില്‍ ദൈവികതയും സ്വയം പര്യാപ്തതയും വിശ്വസിക്കുമ്പോഴാണ് ആരാധനാ മനോഭാവം മനുഷ്യനില്‍ സൃഷ്ടിക്കപ്പെടുക. ഇതിന്റെ അഭാവത്തിലുള്ള വണക്കമോ വിനയമോ സൃഷ്ടികള്‍ക്കു മുമ്പില്‍ അര്‍പ്പിക്കുന്നത് ഇസ്ലാം തൗഹീദിനു വിരുദ്ധമായി ഇസ്ലാം കാണുന്നില്ല. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കു മുമ്പ് വരേക്കും ഈ നിലപാടായിരുന്നമുസ്ലിംകള്‍ക്ക്. തൊള്ളായിരത്തി ഇരുപതുകള്‍ക്കു ശേഷമാണ് കേരളത്തില്‍ തൗഹീദിന്റെ പേരില്‍ വ്യാജോക്തികള്‍ പ്രചരിച്ചുതുടങ്ങിയത്. ഈജിപ്തില്‍നിന്നും കേരളത്തിലെത്തിയ റശീദ് രിളയുടെ, അല്‍മനാറിന്റെ ഏതാനും പഴയ കോപ്പികള്‍ വായിച്ചു തലകറങ്ങിയ മൗലവിമാര്‍ ഈജിപ്ഷ്യന്‍ പരിഷ്‌കരണവാദം കേരളത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് നജ്ദില്‍ നിന്ന് മറ്റൊരു രൂപത്തില്‍ ഈ വിഴുപ്പ് തന്നെ ഇറക്കുമതി ചെയ്യപ്പെട്ടു. വിശ്വാസരംഗം അല്ലാഹു സ്ഥലകാലാതീതനാണെന്ന വിശ്വാസമായിരുന്നു മുസ്ലിംകള്‍ക്ക്. പ്രവാചകര്‍ മുഹമ്മദ് (സ) അസാധാരണവും സവിശേഷവുമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അവര്‍ വിശ്വസിച്ചുവന്നു. തികച്ചും പ്രമാണബദ്ധമായ വിശ്വാസങ്ങള്‍. അരങ്ങേറ്റ ഘട്ടത്തില്‍ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ ഈ നിലപാട് തന്നെ സ്വീകരിച്ചിരുന്നു. അല്ലാഹു ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ എന്ന പരിമിതകള്‍ ഉള്ളവനല്ലെന്ന് ഖുര്‍ആന്‍ പരിഭാഷയില്‍ കെ എന്‍ എം വ്യക്തമാക്കി. അല്ലാഹുവിന് രൂപം, സ്ഥലം, ഭാഗം മുതലായവ ഉണ്ടെന്ന് വിശ്വസിക്കുന്നത് മതഭ്രഷ്ടിന് കാരണമാകുന്ന അനാചാരമാണെന്ന് മുഖപത്രത്തില്‍ (1952) ല്‍ എഴുതി. 2001 ല്‍ ഈ നിലപാട് മാറ്റി. ജൂണ്‍ നാലിന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന പുരോഹിത സദസ് തൗഹീദില്‍ കാതലായ മാറ്റത്തിന് തീരുമാനമെടുത്തു. ഒരുതരം ജഢവത്കരിച്ച തൗഹീദ് മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു. അവ സംക്ഷിപ്തമായി ഇങ്ങനെ വായിക്കാം: അല്ലാഹു സൃ്ടികളില്‍ നിന്നെല്ലാം അകന്ന് തന്റെ ശരീരത്തോട് കൂടി സിംഹാസനത്തില്‍ ഇരിക്കുകയാണ് (2006). രാത്രി മൂന്നില്‍ ഒരു ഭാഗം ശേഷിച്ചിരിക്കെ, ഒന്നാമാകാശത്തിലേക്ക് അവന്‍ ഇറങ്ങിവരും (2004) അല്ലാഹുവിന് വലതും ഇടതും കൈകളുണ്ട്. ആകാശങ്ങള്‍ ഇടത് കൈയിലും ഭൂമി വലത് കൈയിലുമാകുന്നു (അത്തൗഹീദ് 124). അല്ലാഹുവിന്റെ ഇരുകൈകളും വലത് ഭാഗത്താണ്. അവന് ഇടതു കൈ ഇല്ല (2004). അല്ലാഹുവിന് ഊരയില്ലെന്ന് പറയുന്നവര്‍ പിഴച്ചവരാണ് (ഇസ് ലാഹ് മാസിക). സര്‍വശക്തനും പ്രതാപശാലിയുമായ അല്ലാഹുവിലുള്ള വിശുദ്ധമായ വിശ്വാസത്തെ ഇവര്‍ മത്സരിച്ച് അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്നു. തൗഹീദ് തരിശായിക്കിട്ടിയതോടെ നവീകരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായി. ജമാഅത്തെ ഇസ്ലാമി തോളുരുമ്മി കൂടെ നിന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ക്കെതിരെ ഗുരുതരമായ ആേേരാപണങ്ങളാണ് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ അഴിച്ചുവിട്ടത്. മുഹമ്മദ് (സ) സാധാരണ മനുഷ്യനായിരുന്നു. സാധാരണ കാഴ്ചയും കേള്‍വിയും മാത്രമേ മുഹമ്മദ് നബിക്കും ഉണ്ടായിരുന്നുള്ളൂ. മുഹമ്മദ് പ്രവാചകന്‍ ദോഷങ്ങള്‍ ചെയ്യുമായിരുന്നു. തന്നിമിത്തം ഒരു ദിവസം കുറഞ്ഞത് നൂറു പ്രാവശ്യമെങ്കിലും പശ്ചാത്തപിക്കുമായിരുന്നു. അബ്ദുല്ലയുടെയും ആമിനയുടെയും മകനായി സാധാരണക്കാരനായി ജനിച്ച മുഹമ്മദ് അവധി എത്തിയപ്പോള്‍ സാധാരണക്കാരംെ പോലെ മദീനയില്‍ വെച്ച് മരണപ്പെട്ടു. മുഹമ്മദിന്റെ മൃതശരീരം ജീര്‍ണിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത് കൊണ്ടാണ് മറമാടപ്പെട്ടത്. വൃത്തിഹീനമായ ഇത്തരം ഡയലോഗുകള്‍ കേട്ട് മുസ്ലിംകള്‍ മടുത്തു. സാധാരണ കേള്‍വിയും കാഴ്ചയും മാത്രമുള്ള മുഹമ്മദ് എങ്ങനെ ജിബ് രീല്‍ മാലാഖയെ കണ്ടു? ആശയവിനിമയം എങ്ങനെ സാധ്യമായി? തുടങ്ങിയ േചാദ്യങ്ങള്‍ ഉയര്‍ന്നു. സാധാരണ ഗുണവിശേഷങ്ങള്‍ മാത്രമുള്ള ഒരാള്‍ എങ്ങനെ അദൃശ്യലോകത്തുനിന്നും അവതരിക്കുന്ന ദൈവിക സന്ദേശങ്ങള്‍ (വഹ് യ്) സ്വീകരിച്ചു? ഉള്‍ക്കൊണ്ടു? എന്നീ ചോദ്യങ്ങളും ഉയര്ഡന്നു. ഉത്തരമില്ല.അല്ലെങ്കിലും വഹാബിസത്തില്‍നിന്ന് ഉത്തരങ്ങള്‍ ഉണ്ടാകാറില്ല. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, പരമാവധി കുളമാക്കി നിര്‍ത്തുക, ഇതേ ലക്ഷ്യമുള്ളൂ. നിര്‍മിതികളുടെ കൊണ്ടാട്ടം ഇസ്ലാമിക സമൂഹത്തിന്റെ ശരീരവും മനസും ഒരുപോലെ തരിശാക്കി സാമ്രാജ്യത്വത്തിന് കാഴ്ച വെച്ചവര്‍ ഇപ്പോള്‍ സ്വയം പടവെട്ടുകയാണ്. വിലപ്പെട്ടതെന്തും സമുദായ മനസില്‍ നിിന്ന് തുടച്ചെടുത്തതിന് കാലം കണക്ക് ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു സമൂഹം കാലങ്ങളായി കാത്തുസൂക്ഷിച്ചുവന്ന ഐക്യവും സൗഹാര്‍ദ്ദാന്തരീക്ഷവും തകര്‍ത്തവര്‍ സ്വയം അടിച്ചുപിരിയുന്നു. പിളര്‍ന്ന് പൊളിയുന്നു. കാലം എപ്പോഴും ഇങ്ങനെയാണ്. ദുഷ്ട ശക്തികളില്‍ നിന്ന് അത് സ്വയം രക്ഷപ്പെട്ടുകൊണ്ടിരിക്കും. കേരളീയ മുസ്ലിംകള്‍ക്ക് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ നല്‍കിയ സംഭാവനകളെന്ത്? സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷം. കലുഷമായ സാമൂഹിക സാഹചര്യം. കൊമ്പ് കോര്‍ക്കുന്ന ഗ്രാമീണ ജനത. ' ആരെടാ പള്ളിയും ഞാനെടാ പള്ളിയും' പരസ്പരം നെഞ്ച് വിരിച്ചപ്പോള്‍ തകര്‍ന്നത് മുസ്ലിം ഐക്യം. മരണവീട്ടില്‍ സംഘര്‍ഷം. വിലാപയാത്രയില്‍ ബഹളം. ഖുര്‍ആന്‍ പാരായണം അരുത്. ലാഇലാഹ ഇല്ലല്ലാഹ് അരുത്. പത്രപാരായണമോ പരദൂഷണമോ ആകാ.ം മുസ്ലിം സ്വഫുകളില്‍ ഭിന്നിപ്പിന്റെ കൈകെട്ട് വാദം. തല്‍ഖീനും തസ്ബീത്തും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമുരുവിട്ട് ഖബര്‍ പരിസരം ഭക്തിസാന്ദ്രമാക്കിയിരുന്നു മുസ്ലിംകള്‍. വഹാബിസം മഖ്ബറയില്‍ മുക്രയിട്ടതോടെ ശ്മശാന ഭൂമി സംഘര്‍ഷഭരിതമായി. മുസ്ലിം സമുദായത്തെ ഖബറിനു ചുറ്റും കറക്കിനിര്‍ത്തി ഇവര്‍. സമുദായം ഖബ്‌റിനെ കുറിച്ച് മാത്രം ചര്‍ച്ച ചയ്തു. അവരുടെ ധിഷണ പാഴായി. അജണ്ടകള്‍ അട്ടിമറിക്കപ്പെട്ടു. മതപ്രബോധന രംഗം ഖുബൂരിസത്തില്‍ ചുറ്റിപ്പിണഞ്ഞുനിന്നു. ശ്മശാന വിപ്ലവം വഹാബികള്‍ ആഘോഷമാക്കി. ആരാധനാ3കര്‍മങ്ങള്‍ വികലമാക്കി. വെട്ടിമുറിച്ചു. ഖുനൂത്തും കൂട്ടുപ്രാര്‍ഥനയും സുന്നത്ത് നിസ്‌കാരങ്ങളും തോന്നിയ മട്ടില്‍ വിശദീകരിച്ചു. പ്രാര്‍ഥനകള്‍ വെട്ടിനിരത്തി. ദികര്‍ ദുആ സ്വലസുകള്‍ക്കെതിരെ ആക്രോശിച്ചു. ആത്മീയ മേഖല തരിശാക്കി മൂത്രമൊഴിച്ചുവെച്ചു. കര്‍മാനുഷ്ഠാനങ്ങളെ വെടിപ്പാക്കി. നിസ്‌കാരം ഫര്‍ളും ശര്‍ത്തും വെട്ടി വെടക്കാക്കി. സുന്നത്തുകള്‍ പുച്ഛിച്ചുതള്ളി. ജുമുഅ മാമാങ്കമാക്കി. ഖുതുബ പ്രസംഗമാക്കി. മിമ്പറില്‍ രാഷ്ട്രീയം, ഗ്രൂപ്പ് വിശദീകരണം. പള്ളിക്കകം സംഘര്‍ഷഭരിതം, മൗലവിമാര്‍ മിംബറില്‍ നിന്ന് തൂക്കിയെറിയപ്പെട്ടു. പോലീസ് നടപടികള്‍ വന്നു. സ്ത്രീകള്‍ നിലവിൡച്ചോടി. നവോത്ഥാനം പൊടിപാറി. തറാവീഹ് പൂജ്യമാക്കി. സകാത്തിന്റെ പേരില്‍ കൂട്ട യാചന നടന്നു. ഇസ്ലാിക സാമ്പത്തിക വ്യവസ്ഥിതിയുടെ ആണിക്കല്ലായ സകാത്ത് പരിഹാസ്യമാക്കി. പലിശ കലര്‍ത്തി വിതരണം ചെയ്തു. ഇസ്ലാമിന്റെ ഫര്‍ളായ സകാത്ത് കോരനും കണാരനും വെച്ച് വിളമ്പി. തെങ്ങിന്‍തൈകളും ഉന്തുവണ്ടികളും സകാത്തായി പരിണമിച്ചു. ഇബ് ലീസ് മാറിനിന്ന് വിശാലമായി ചിരിച്ചു. വിദ്യാഭ്യാസത്തിന്റെയും ആരാധനയുടെയും പേരില്‍ മുസ്ലിം സ്ത്രീകളെ പുറത്തിറക്കി നാശമാക്കിയവര്‍ക്ക്, സ്ത്രീകളെ കൊണ്ടുപോകുന്നവര്‍ 24 മണിക്കൂറിനകം തിരിച്ചേല്‍പിക്കണമെന്ന് വിധി പുറപ്പെടുവിക്കേണ്ടിവന്നു. അപ്പോഴും ഇബ് ലീസ് ചിരിച്ചിരിക്കണം. തൗഹീദ് അചഞ്ചലമാണ് കേരളത്തില്‍ ഇസ്ലാമിക പ്രബോധന മേഖല ബഹളമയമായിരിക്കുന്നു. സമാധാന പൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുജാഹിദ് വിഭാഗം ഇപ്പോള്‍ (ഔദ്യോഗികമായി) അഞ്ച് ഗ്രൂപ്പുകളായി പിളര്‍ന്നിരിക്കുന്നു. അമ്പതില്‍പരം വര്‍ഷങ്ങളായി നിലവിലുള്ള ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. വ്യാജ ആത്മീയവാദികളും മതനവീനവാദികളും കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നു. മതാന്തരീക്ഷം അതിസങ്കീര്‍ണവും കലുഷിതവുമാകുകയാണ്. ഇസ്ലാമിന്റെ തനത് ആദര്‍ശങ്ങള്‍ സമൂഹത്തിലും മുസ്ലിംകളിലും പ്രചരിപ്പിക്കപ്പെടുക വഴി ശരിയായ വിശ്വാസവും സമാധാനാന്തരീക്ഷവും സാമൂഹിക ഐക്യവും തിരിച്ചുപിടിക്കേണ്ടതുണ്ട്. മുജാഹിദ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചെടുത്ത ബഹളമയമായ മതാന്തരീക്ഷവും ജമാഅത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം മൂലം പൊതുസമൂഹത്തില്‍ ഉടലെടുത്ത ഭീതിയും മാറ്റിയെടുക്കേണ്ടത് മതാന്തരീക്ഷം സുതാര്യവും സമാധാനപരവുമാകാന്‍ ആവശ്യമാണ്. തൗഹീദിന്റെ പേരില്‍ തങ്ങള്‍ പ്രചരിപ്പിച്ചുവന്ന സ്വയം നിര്‍മിതമായ ആശയങ്ങളുടെ പേരില്‍ പരമ്പരാഗത മുസ്ലിംകളില്‍ മതഭ്രഷ്ട് ആരോപിച്ചുകൊണ്ടിരിക്കുന്ന മുജാഹിദ് വിഭാഗം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ അഭിമുഖീകരിക്കുന്നു. അഞ്ചായി പിളര്‍ന്ന ഈ വിഭാഗം പരസ്പരം മതഭ്രഷ്ട് ആരോപിക്കുന്ന സ്ഥിതിയാണിപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ജിന്ന്, പിശാച് ഉള്‍പ്പെടെയുള്ള അദൃശ്യ ശക്തികളെയും അവയുടെ സ്വാധീനത്തെയും തള്ളിപ്പറഞ്ഞിരുന്ന മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ ആദ്യമായി അവയുടെ അസ്ഥിത്വം സമ്മതിക്കാനും തുടര്‍ന്ന് അവയെ പ്രാപിക്കാനും തുടങ്ങിയിരിക്കുന്നു. അദൃശ്യ ശക്തികളില്‍ നിന്ന് അഭൗതിക സഹായം അര്‍ഥിക്കുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് വാദിച്ച് മത നവീകരണ വാദത്തിന് തുടക്കമിട്ടവര്‍ ഇപ്പോള്‍ അത്തരം ശക്തികളുടെ സഹചാരികളും സേവകരുമായിരിക്കുന്നു. ഏകദൈവ സിദ്ധാന്തങ്ങള്‍ ഇവര്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്ാകുന്നു. ഖുര്‍ആനിലും സുന്നത്തിലും വന്ന മന്ത്രം ഉള്‍പ്പെടെയുള്ള ആത്മീയ ചികിത്സാ രീതികളെ തള്ളിപ്പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ബാധയകറ്റല്‍ കര്‍മങ്ങള്‍ നടത്തുന്നു. ജിന്നിനെ അടിച്ചിറക്കുന്നു. മന്ത്രിച്ചൂതുന്നു. ഖുര്‍ആന്‍ ഓതിയും ഊതിയും പിശാചുക്കളെ ഓടിക്കുന്നു. അഭൗ തിക സഹായത്തിനായി ജിന്നിനെ വിളിക്കുന്നു. അതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു. സുന്നി സംഘടനാ കുടുംബത്തിന്റെ പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ തമ്മ്ിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹാരത്തോട് അടുക്കുകയാണ്. പരമ്പരാഗതമായ വിശ്വാസാചരാരങ്ങളിലേക്ക് മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ അടുത്തുവരുന്നത് ഏറെ സേേന്താഷകരമാണ്. ഇവരെ സത്യസന്ധമായ ഇസ്ലാമികാദര്‍ശങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുക കൂടി ക്യാമ്പയിന്റെ ലക്ഷ്യമാണ്. കേരളത്തിലെ പരമ്പരാഗത മുസ്ലിംകള്‍ സ്വീകരിച്ചുവരുന്ന നിലപാടുകളിലേക്ക് ഏറെ വൈകിയെങ്കിലും മത പരിഷ്‌കരണവാദികള്‍ തിരിച്ചെത്തുകയാണ്. പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളാണെന്നും ഏകദൈവ വിശ്വാസത്തിന് വിരുദ്ധമെന്നും പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന വിഷയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ മുജാഹിദ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ അംഗീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ മുത മുഖമൂടി വലിച്ചെറിഞ്ഞ് രാഷ്ട്രീയ കക്ഷിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സുന്നി പണ്ഡിതര്‍ നേരത്തെ തുറന്നുകാട്ടിയിരുന്നു. ഭയപ്പെട്ടത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഒരു മതസംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമി ഇനിയും പെരുമാറുുന്നത് കേരളത്തില്‍ മുസ്ലിംകള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് സുന്നി യുവജനപ്രസ്ഥാനം വിചാരിക്കുന്നു. മതത്തിന്റെ പേരില്‍ മതവിരുദ്ധ ആശയങ്ങള്‍് പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ ആത്മീയവാദികള്‍ക്കുമെതിരെ മുസ്ലിം ജനസാമാന്യത്തെ നിരന്തരം ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ആദര്‍ശകാമ്പയിന്‍ സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന ആവശ്യങ്ങളാണ് പ്രധാനമായും കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.


 1. തൗഹീദ് (ഏകദൈവ വിശ്വാസം) സംബന്ധമായ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ അചഞ്ചലമാണ്. അവ മാറ്റത്തിന് വിധേയമല്ല. തൗഹീദി സിദ്ധാന്തങ്ങള്‍ കൂടെക്കൂടെ മാറ്റിമറിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് മുജാഹിദ് , ജമാഅത്ത് വിഭാഗങ്ങള്‍ അവസാനിപ്പിക്കണം.
 2. അഭൗതികമായോ അദൃശ്യമാര്‍ഗേനയോ ദൈവേതര ശക്തികളോട് സഹായാര്‍ഥന നടത്തുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് നാളിതുവരെ വാദിച്ചുകൊണ്ടിരുന്നവര്‍ അഭൗതികശക്തികളെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മുസ്ലിംകളോട് പരസ്യമായി മാപ്പുപറയേണ്ടതാണ്.
3. തൗഹീദിന് കുറഞ്ഞത് അഞ്ച് പതിപ്പുകളെങ്കിലും അവതരിപ്പിച്ച് അപഹാസ്യരായ മുജാഹിദ് വിഭാഗം മതപ്രബോധന രംഗത്ത് നിന്ന് പിന്‍മാറണം. ഇവരുടെ തൗഹീദ് ഇപ്പോഴും സ്ഥിരത കൈവന്നിട്ടില്ല. എപ്പോഴും മാറാമെന്ന സ്ഥിതി നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഈ ആട്ടക്കളിയില്‍ താത്പര്യമില്ല. വിഴുപ്പലക്കല്‍ സ്വന്തം സ്ഥാപനങ്ങളിലേക്ക് മാറ്റി ഇവര്‍ സഹകരിക്കണം.
4. ജമാഅത്തെ ഇസ്ലാമി സ്വയം രാഷ്ട്രീയ കക്ഷിയായി അവതരിച്ച സാഹചര്യത്തില്‍ മതരംഗത്തുനിന്ന് പിന്‍മാറണം. മതവും കക്ഷിരാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് മുസ്ലിംകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാക്കും.
 5. മതപരിഷ്‌കരണ വാദികള്‍ക്കും വ്യാജ ആത്മീയ വാദികള്‍ക്കുമെതിരെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം. അഹ്്‌ലുസ്സുന്ന പ്രതിനിധാനം ചെയ്യുന്നതാണ് ഇസ്ലാമിന്റെ ശരിയായ പാത.
6. ഇസ്ലാമിക പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. വരുന്നത് അഹ്്‌ലുസ്സുന്നയുടെ പൂക്കാലം. കാമ്പയിന്‍ കാലയളവില്‍ നിര്‍ദേശിക്കപ്പെട്ട കര്‍മപദ്ധതി ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുക. ഇസ്ലാമികാദര്‍ശങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കണം. നശീകരണ ഉദ്യമവുമായി ഇറങ്ങിപ്പുറപ്പെട്ടവരെ തുരത്തണം.

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ആഫ്രിക്കയിലെ അത്ഭുത ബാലന്‍ : വിവാദങ്ങളും അവസാനവും

Kanthapuram AP Aboobacker Musliyar  With Shekh Saeed Hassan Tanzania
ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ 
സൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗം പണ്ടേ കേരളക്കാര്‍ തിരുത്തിയതാണ് . ഇനി മരുന്ന് കിട്ടിയില്ലെങ്കിലും ഗള്‍ഫ്‌ ഗേറ്റില്‍ പോയെങ്കിലും കഷണ്ടി മറച്ചു വെക്കാന്‍ ഇന്ന് കഴിയുന്നുണ്ട് (മത പരമായ മസ്അല മറ്റൊരു വശം ) . പക്ഷെ കേരളത്തിലെ ഒരു വിഭാഗം ആളുകളുടെ അസൂയക്ക് മാത്രം പ്രതി വിധിയില്ല . പ്രവാചക നിന്ദ ഉണ്ടായാലും , വഹാബിസം ജിന്ന് ബാധയേറ്റു പിടയുന്നതു കണ്ടാലും , ഇനി മറ്റെന്തു ഭൂകമ്പം ഉണ്ടായാലും കുലുങ്ങാത്ത ഈ വിഭാഗം കാന്തപുരം അല്ലെങ്കില്‍ മര്‍കസ്‌ എന്ന് കേട്ടാല്‍ മതി അസൂയയുടെ കരിമ്പടം പുതച്ചു വെളിയില്‍ ചാടും . പിന്നെ യാതൊരു അറപ്പും ഉളുപ്പും ഇല്ലാതെ പണ്ഡിതന്മാരെ പച്ചമാംസം കൊത്തി വലിക്കാന്‍ തുടങ്ങും. എന്തെങ്കിലും ഒരു വിഷയത്തില്‍ മനുഷ്യര്‍ ക്കിടയില്‍ സംശയത്തിന്റെ പുക ഉയരുന്നത് സാധാരണയാണ് . എന്നാല്‍ ആ സംശയം തീര്‍ക്കാനോ , സത്യാവസ്ഥ മനസ്സിലാക്കാനോ നില്‍ക്കാതെ തെറിയും അസഭ്യവും പറഞ്ഞു പണ്ഡിതന്മാരായ ആളുകളെ പരമാവധി പുച്ചികാനും പരിഹസിക്കാനും മാത്രം സമയം കണ്ടെത്തുന്ന ഈ കൂട്ടരുടെ ഏറ്റവും ലേറ്റസ്റ്റ് വിഷയമായിരുന്നു ആഫ്രിക്കയില്‍ നിന്ന് വന്ന അത്ഭുത ബാലന്‍.
ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം 
കേരളത്തിലെ സുന്നികളെ സംബന്ധിച്ചിടത്തോളം ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുകയല്ല.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന പേരിലുള്ള സി ഡി പലരും കണ്ടതാണ് . എന്നാല്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വാര്‍ത്തയും നാം അറിഞ്ഞിരുന്നില്ല എങ്കിലും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ത്തിന്റെ നേത്രത്വത്തില്‍ ആഫ്രിക്കയില്‍ നടക്കുന്ന ഇസ്ലാമിക പ്രവര്ത്തനങ്ങളെ കുറിച്ച് സുന്നീ പ്രവര്‍ത്തകര്‍ പലരും അറിയുന്നുണ്ടായിരുന്നു . ഈ യുള്ളവന്‍ ജിദ്ദയില്‍ നിന്നിരുന്ന കാലത്ത്(2001-2004) തന്നെ ജിദ്ദ SYS / RSC യുടെ ഒരു പരിപാടിയില്‍ പ്രോജെക്ടര്‍ വെച്ച് ആഫ്രിക്കയിലെ മുസ്ലികളുടെ അവസ്ഥകള്‍ അറിയിക്കുകയും ആ പരിപാടിയുടെ പിന്‍ ബലത്തില്‍ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ആവശ്യപെട്ടത്‌ അനുസരിച്ച് വസ്ത്രങ്ങളും മറ്റും ആഫ്രിക്കയിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു . പറഞ്ഞു വരുന്നത് ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കീഴില്‍ വളരെ നേരത്തെ തന്നെ ആഫ്രിക്കയില്‍ സുന്നത് ജമാ അത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . ഭക്ഷണവും വസ്ത്രവും കൊടുത്തു ക്രിസ്ത്യന്‍ മിഷനറി മാര്‍ വളരെ പരിതാപകര മായ നിലയില്‍ കഴിയുന്ന ആഫ്രികന്‍ മുസ്ലിംകളെ വ്യാപകമായി മതം മാറ്റി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത് .അതിനാല്‍ തന്നെ അവിടെയെത്തിയ സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞതും ഈ പ്രാഥമിക വിഷയങ്ങളായിരുന്നു . അതിന്റെ ഭാഗമായിട്ടായിരുന്നു സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് പണവും വസ്ത്രവും സംഘടിപ്പിച്ചു ആഫ്രിക്കയിലേക്ക് കൊണ്ട് പോയിരുന്നത് . ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന സി ഡി ഇറങ്ങിയതു .കേരളത്തില്‍ ആ കാസറ്റ് ഇറങ്ങിയതിന്റെ പിന്നില്‍ എന്റെ ഓര്മ ശരിയാണ് എങ്കില്‍ ടി സി .അബ്ദുല്‍ ഹഖീം സഖാഫി ആക്കോട് ആണ് .( അറിയുന്നവര്‍ ഇത് തെറ്റ് ആണെന്കില്‍ കമന്റു വഴി തിരുത്തണം) .ഇന്ന് ചിലര്‍ ദീനിലെ വിഷയങ്ങള്‍ക്ക് തെളിവ് തേടുന്ന യൂട്യൂബ് 2005 ലാണ് നിലവില്‍ വരുന്നത് .ആഫ്രിക്കന്‍ മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ യുട്യുബില്‍ അപ്ലോഡ് ചെയ്യപ്പെട്ടവയില്‍ ഏറ്റവും പഴയത് ആയി ഞാന്‍ കണ്ടത് 2007 മെയ്‌ മാസം അപ്ലോഡ് ചെയ്ത ഒരു ലിങ്ക ആണ് .അതാണിത്

                                 

 അതിനു ശേഷമാണ് ബാക്കിയുള്ള മിക്കതും അപ്ലോഡ്‌ ചെയ്യപ്പെടുന്നത് . ഈ വര്‍ഷത്തെ ഖാദിസിയ്യ സമ്മേളനത്തിലെ മുഖ്യ അതിഥി യായിട്ടാണ് ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്ന യുവ പണ്ഡിതന്‍ കേരളത്തിലെത്തുന്നത് . കേരളത്തിലെ ആദ്യത്തെ ഈ പരിപാടിക്ക് വേണ്ടിയും ശേഷം നടന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞത് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്നാണ് . ഖാദിസിയ്യ സമ്മേളന വേദിയില്‍ വെച്ച് അദ്ദേഹത്തെ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം പരിചയ പ്പെടുത്തുന്നത് ഇവിടെ കേള്‍ക്കാം.
                                  അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞതു തന്നെ സഈദ്‌ ജോണ് എഡ്വാര്‍ഡ് എന്നാണ് പറഞ്ഞിരിക്കുന്നത് . ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്‍ ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.5-ആം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിടുണ്ട് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു...

 ഈ വിവരങ്ങള്‍ ഏറെ കുറെ ഈ വെബ് സൈറ്റിലും കാണാന്‍ കഴിയും http://www.discoveringislam.org/tanzanian_boy.htm
 ഇത്രയും പറഞ്ഞ ശാഹുല്‍ ഹമീദ്‌ ബാഖവി ഉസ്താദ്‌ മറ്റൊരു വസ്തുത കൂടി പറയുന്നുണ്ട് . . ദാറല്‍ ഉലൂം പ്രിട്ടോറിയ എന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹം സനദ്‌ വാങ്ങിയിട്ടുണ്ട് എങ്കിലും സഈദ്‌ ഹസ്സനു പ്രായപൂര്‍ത്തി എത്തുന്നതിനു മുന്നേയുള്ള കാലത്ത് ആയിരുന്നു അദ്ദേഹവുമായി ബന്ധപെട്ട എല്ലാ അത്ഭുതങ്ങളും നടനന്നത് എന്നു. ഇത്രയും കാര്യങ്ങള്‍ നമുക്ക് ബാഖവി ഉസ്താദിന്റെ പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാം. സഈദ്‌ ഹസ്സന്‍ ആണ് അദ്ദേഹത്തിന്റെ പേര്‍ എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം നാമൊക്കെ കേട്ടു . ഡോ: ഫാറൂഖ്‌ നഈമി കൊല്ലത്തിന്റെ പരിഭാഷയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മുടെ മുന്നില്‍ നിറഞ്ഞു നിന്നു. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒന്ന് പിടിക്കാനും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനും വിശ്വസികള്‍ കാട്ടിയ തിടുക്കവും നാം കണ്ടു .
Saeed hussain With Dr. Farooq Naeemi Kollam


എന്നാല്‍ പിറ്റേ ദിവസം ഇന്റര്‍നെറ്റ്‌ ലോകം ശ്രവിച്ചതു അത്ഭുത ബാലന്‍ വ്യജനാണ് എന്നായിരുന്നു . യഥാര്‍ത്ഥ അത്ഭുത ബാലന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുമായിരുന്നു. . കേരളത്തില്‍ വന്ന സഈദ്‌ ഹസ്സന്റെ ഫോട്ടോക്കൊപ്പം മറ്റൊരു യുവാവിന്റെ ഫോട്ടോ കൂടി പരന്നു .ഇതാണ് യഥാര്‍ത്ഥ അത്ഭുത ബാലന്‍ എന്ന പേരില്‍ .അതോട് കൂടി ഫേസ് ബുക്കിലും വിഘടിത ബ്ലോഗുകളിലും വിഘടിത ഓണലൈന്‍ ക്ലാസ്സിലും ആഘോഷം തുടങ്ങി. പണ്ഡിതന്മാരുടെ പച്ചമാംസം യാതൊരു അറപ്പുമില്ലാതെ എസ് .കെ കുട്ടികള്‍ ഭക്ഷിക്കാന്‍ തുടങ്ങി .അത്ഭുത ബാലന് മൂക്കില്‍ കുരു ഉണ്ട് എന്ന് പറഞ്ഞു സഈദ്‌ ഹസ്സന് കുരുവില്ല എന്ന് പറഞ്ഞു തുടങ്ങിയ ആഘോഷത്തിനു രണ്ടു മണിക്കൂര്‍ പോലും ആയുസില്ലായിരുന്നു സുന്നികളുടെ പച്ച മാംസം തിന്നാന്‍ വേണ്ടി ഇരിക്കുന്ന പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ കാന്തപുരം ഉസ്താദിനെതിരെ വലിയൊരു ബോംബ്‌ കിട്ടി എന്ന രൂപത്തില്‍ ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ ഒരു നാല് പ്രവശ്യം എങ്കിലും എഡിറ്റ് ചെയ്തു കാണും.

 എവിടെയാണ് വിഘടിത ഖൌമിന് പിഴച്ചതു..? 

 ശൈഖുനാ കാന്തപുരം ഉസ്താദിനോടുള്ള അസൂയയും വിദ്വേഷവും മാത്രം കൈമുതലായുള്ള വിഘടിതര്‍ ശഅറേ മുബാറക്ക് മര്‍കസില്‍ എത്തിയതോടെ അതിനെതിരെ വഹാബീ -മൌദൂദി കളോടൊപ്പം മുക്കൂട് മുന്നണി ഉണ്ടാക്കി നാണം കെട്ടിരുന്ന പ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത്‌ പോലെ ആഫ്രിക്കയിലെ അത്ഭുത ബാലന്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടത് .ഖാദിസിയ്യയിലെ പരിപാടി കൂടി കണ്ടപ്പോള്‍ അസൂയയുടെ തീ ആളിക്കത്തി . മേലോട്ടും കീഴോട്ടും നോക്കാതെ എവിടെ നിന്നോ കിട്ടിയ കുറച്ചു ഫോട്ടോകളും രണ്ടു മൂന്നു വെബ്‌ ലിങ്കുകള് മായി എസ് .കെ കുട്ടികള്‍ നിറഞാടുന്ന രംഗമാണ് പിന്നെ കണ്ടത് . യഥാര്‍ത്ഥത്തില്‍ അവരെ വഴി പിഴപ്പിച്ചതു ഇന്റര്‍നെറ്റ്‌  ആയിരുന്നു . സേര്‍ച്ച്‌ എഞ്ചിനില്‍ മിറക്കിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ തിരഞ്ഞു അവര്‍ ചെന്ന് എത്തിയത് .ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫ എന്ന പേരില്‍ നിറഞ്ഞു നിന്നിരുന്ന യൂട്യൂബ് വീഡിയോകളില്‍ ആയിരുന്നു . പക്ഷെ അവിടെ മുഴുവന്‍ ആ ചെറിയ ബാലന്റെ വീഡിയോ അല്ലാതെ മറ്റൊന്നും ഇല്ല . കിട്ടിയ മറ്റു സൈറ്റുകളുടെ പല ലിങ്കുകളും കാല പഴക്കം കൊണ്ട് ഡിലീറ്റ്‌ ചെയ്യപെട്ടു പോയിട്ട് മുണ്ട് . ചില ഡിസ്കഷന്‍ സൈറ്റുകളില്‍ ചിലര്‍ നല്‍കിയ അബദ്ധമാണ് ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിച്ചതു . ഷറഫുദ്ദീന്‍ ഖലീഫയുടെ ഫോട്ടോ തിരഞ്ഞു പോയ മറ്റു ചിലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട് .അത് അവരുടെ ഫേസ്ബുക്ക്‌ ഐഡി യില്‍ കാണാം . അത്തരം വഴി തെറ്റി ക്കുന്ന ഒരു ലിങ്ക ആണിത്
 http://www.sunniforum.com/forum/showthread.php?88565-Where-is-Shariffdeen-of-Tanzania 
 ഇവിടെ ഷറഫുദ്ദീന്‍ ഖലീഫയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി യായി മറ്റൊരു ലിങ്ക നല്‍കുകയാണ്

 http://ssmf.webs.com/ 
 ഈ ലിങ്ക വഴി എത്തി ചേരുന്നത് ഇതേ സാമ്യത ഉള്ള മറ്റൊരു ആഫ്രികന്‍ ബാലനിലേക്കാണ് . ഷെയ്ഖ്‌ ശരീഫ്‌ ഫൌണ്ടേഷന്‍ എന്നാ പേരില്‍ ഉള്ള ആ സൈറ്റില്‍ നിരവധി ഫോട്ടോകളും വീഡിയൊകളും ഉണ്ട് ..കൂടെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ ഐ. ഡി .യും ...അവിടെയും ഉണ്ട് നിരവധി ഫോട്ടോകള്‍ ..പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ ഈ സൈറ്റിന്റെ യും ഫെയ്സ്ബുക്ക്‌ ഐഡി യുടെയും ലിങ്ക കിട്ടിയപ്പോള്‍ പരിസരം മറന്നവര്‍ അതില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തു ഖാദിസിയ്യിലും മര്കസിലും വന്ന സഈദ്‌ ഹസ്സന്‍ വ്യാജനാണ് എന്ന് പ്രഖ്യാപിച്ചു . ബെയ്ലക്സ് വിഘടിത ക്ലാസ്‌ റൂമില്‍ പ്രത്യേക പരിപാടിയും. അതോടോപ്പം വിഘടിത കുഞ്ഞാടുകള്‍ ഫേസ് ബുക്കിലെ ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി എന്ന യാളെ തെറ്റിദ്ധരിപ്പിച്ചു .അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ വന്നു എന്ന് അദ്ദേഹത്തെ പറഞ്ഞു തെറ്റി ധരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ഞാന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുള്ള സ്റ്റാറ്റ്സ് ഇടുകയാണ് ചെയ്തതു . അത് ഫോട്ടോയാക്കി ആഘോഷം ഗംഭീര മാക്കുംമ്പോഴാണ് , ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി യും ശരഫുധീന്‍ ഖലീഫയും രണ്ടാണ് എന്ന വിവരം പുറത്തായത് . ഈ മൂക്കില്‍ കുരു തന്നെ യാണ് അവിടെയും പണി പറ്റി ച്ചത് .
ഷെയ്ഖ്‌ ശരീഫ്‌
ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി തന്റെ മൂക്കിന്റെ മുകളില്‍ ഉള്ള ചെറിയ ഉണ്ണി തന്റെ ബെര്‍ത്ത്‌ അടയാളമായി പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോള്‍ വീഡിയോകളില്‍ ഉള്ള ഷറഫുദീന്‍ ഖലീഫയുടെ മൂകിന്റെ മുകളില്‍ ഒരു അടയാളവും ഉണ്ടായിരുന്നില്ല . കൂടാതെ ഷെയ്ഖ്‌ ശരീഫ്‌ , ഷെയ്ഖ്‌ സഈദ്‌ ഹസ്സന്‍ എന്നൊരു അത്ഭുത ബാലന്‍ കൂടി ഉണ്ട് എന്ന് പറയുകയും ..അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് കൂടെ പറഞ്ഞു . അതോടൊപ്പം ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ ജനന തിയ്യതിയും ഷറഫുദ്ദീന്‍ ഖലീഫയുടെ ജനന തിയതിയും തമ്മിലുള്ള വിത്യസവും ഫിത്ന ഉണ്ടാക്കാനായി ഇറങ്ങിയ ചേളാരി സുന്നികള്‍ക്ക് വന്‍ തിരിച്ചടി യായി . ഷറഫുദീന്‍ ഖലീഫയെ കുറിച്ച് വിവരിച്ച സ്ഥലങ്ങളില്‍ എല്ലാം 1993 ഡിസംബര്‍ ആണ് ജനനം എന്ന് പറയുന്നു . ഖലീഫയെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്ന പത്രത്തിന്റെ വാര്‍ത്ത കട്ടിംഗ് വന്നത് 1999 ലാണ് .അതില്‍ പറയുന്ന വാര്‍ത്ത തന്നെ അഞ്ചു വയസ്സുകാരന്‍ ആയിരങ്ങളെ ഇസ്ലാമിലേക്ക് കണ്‍ വെര്‍ട്ട് ചെയ്തു എന്നാണു . എന്നാല്‍ ഷെയ്ഖ ശരീഫ്‌ മിക് ദാദി യുടെ ജനനം 1986 ല്‍ ആണ് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടിലും സ്വന്തം എന്ന് പരിചയ പ്പെടുത്തുന്ന വിഘടിതര്‍ തന്നെ പ്രചരിപ്പിച്ച സൈറ്റിലും ഉണ്ട് .



http://www.youtube.com/user/sheikhshariff 
ഇത് ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ പരിപാടികളുടെ യൂട്യൂബ് അക്കൌണ്ടിന്റെ ലിങ്ക ആണ് .. അദ്ദേഹത്തിന്റെ തായ പല വീഡിയോകളും ഇതില്‍ ഉണ്ടെങ്കിലും മിറാകിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ എന്നാ പേരിലോ ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫയുമായോ ബന്ധപെട്ട ഒരു വീഡിയോയും ഇതില്‍ ഇല്ല . അതില്‍ നിന്ന് മനസ്സിലാകുന്നത് ഷെയ്ഖ ശരീഫ്‌ മിക് ദാദി ആഫ്രികയില്‍ പ്രശസ്തനാണ് എങ്കിലും മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നില്ല എന്ന് തന്നെയാണ് .

      ശരിക്കും വിഘടിതര്‍ അവര്‍ കുഴിച്ച കുഴിയില്‍ ചാടുകയാണ് ഉണ്ടായത് . അസൂയയും വൈരാഗ്യവും ഈ കൂട്ടരേ എന്ത് ക്രൂര കൃത്യം ചെയ്യിക്കാനും പ്രേരിപ്പിക്കും. ഇപ്പോള്‍ ഷെയ്ഖ്‌ സഈദിന്റെയും കാന്തപുരം ഉസ്താദും ഒന്നിച്ചുള്ള കേരളത്തിലെ പരിപാടികള്‍ ദുരുദ്ദേശത്തോടെ യാണെങ്കിലും ഷെയ്ഖ്‌ ഷരീഫ് മിക് ദാദി ക്ക് എത്തിച്ചു കൊടുത്ത തു കൊണ്ട് അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് .ഈ അവസരം ചേളാരി സമസ്തക്കാര്‍ക്ക് ഉപയോഗ പ്പെടുത്താം . ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം."  പക്ഷെ ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല


Shaikh Saeed Hassan Tanzania Photos 

വാല്‍ കഷണം :അടുത്ത മാസം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: എ.പി. ജെ .അബ്ദുല്‍ കലാം മര്‍കസില്‍ വരുന്നുണ്ട് .



2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കി ലേക്കോ ..?

കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .
നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍ ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,
സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .
ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .
മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത് കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,
ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..

മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍ സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..
കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .
നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍ ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,
സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .
ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .
മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത് കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,
ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..

മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍ സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..


സാധാരണ മുജാഹിദുകള്‍ക്കും ഏകദേശം ഇതേ വാദങ്ങള്‍ കൊണ്ട് നടക്കുന്ന ജമാഅ ത്തെ ഇസ്ലാമിക്കാര്‍ക്കും പുനര്‍ വിചിന്തനത്തിന് ഉള്ള സമയമാണിത് ,, ലക്ഷ കണക്കിന് ഹദീസുകള്‍ മനപാഠമുള്ള സൂരികളായ ഇമാമുകളെ മാറ്റി വെച്ച് സ്വന്തം യുക്തിക്ക് അനുസരിച്ച് ഖുര്‍ ആന്‍ ,വെറും മലയാള പരിഭാഷ പുറത്ത് ഗവേഷണം നടത്തിയതിന്റെ ഫലമാണ്‌ ഇന്ന് മുജാഹിദുകള്‍ അനുഭവിക്കുന്നത് ,,ഇത് ഇനിയും തുടര്‍ന്നണ് കൊണ്ടിരിക്കും, മദ്ഹബുകള്‍ തള്ളി സലഫി മന്ഹാജ് സ്വീകരിച്ചവര്‍ ഇന്ന് ഭിന്നിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ച ഇസ്ലാമിന്റെ ലേബലില്‍ രൂപ പെട്ട ഇത്തിക്കണ്ണികള്‍ക്ക് ഉണ്ടാവേണ്ട അനിവാര്യമായ പതനമാണ് ..
ബുദ്ധിയുള്ളവര്‍ ,,പരലോക വിജയം ആഗ്രഹിക്കുന്നവര്‍ ,, നേര്‍ വഴിതേടുക ,,അത് നിങ്ങള്ക്ക് മുന്നില്‍ വെളിവായി തന്നെ കിടക്കുന്നുണ്ട് ...പരീക്ഷിക്കാന്‍ മനുഷ്യന് രണ്ടു ജീവിതമില്ല ഒന്നേയുള്ളൂ ...........അള്ളാഹു അനുഗ്രഹിക്കട്ടെ ....

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

സക്കരിയ്യ സ്വലാഹിയെ മുജാഹിദില്‍ നിന്നും പുറത്താക്കിയത് എന്തിനു ..?



വഹാബീ ആദര്‍ശരംഗത്തെ തീവ്രവാദിയായിരുന്ന സക്കരിയ്യയെ എന്ത് കൊണ്ട് മുജാഹിദില്‍ നിന്നും പുറത്താക്കപെട്ടു ..? മടവൂരികളുടെ കുപ്രചരണത്തില്‍ മൌലവി വിഭാഗം വീണു പോയോ ..? ജിന്ന് വിവാദം മുജാഹിദില്‍ ഉണ്ടാക്കിയ കലാപം ചില്ലറയല്ല. അവര്‍ ഇക്കാലം വരെ സുന്നികള്‍ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം ആണ് ജിന്ന് വിവാദത്തിലൂടെ സക്കരിയ്യ പൊളിച്ചു കളഞ്ഞത് . സുന്നികള്‍ മുഹ്‌യദ്ദീന്‍ ശൈഖെ കാക്കണേ , ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്ക് ആണ് എന്നാണു മുജാഹിദുകളുടെ ഇക്കാലം വരെയുള്ള വാദം .എന്നാല്‍ ഇത് പ്രാര്‍ത്ഥന യല്ല എന്നും മഹ്ന്മാരോട് ഉള്ള അനുവദനീയമായ ഇസ്തിഗാസ യാണെന്നും സുന്നികള്‍ ഇക്കാലം വരെ ആയത്തുകള്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചിട്ടും അത് സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന മുജാഹിദുകളുടെ തലയില്‍ വെട്ടിയ ഇടിയയിരുന്നു ജിന്ന് വിവാദം. ജിന്നുകളോടു സ
ഹായം ചോദിക്കാമെന്നും അവര്‍ സഹായിക്കു മെന്നും,അവരോടു സഹായം ചോദിക്കല്‍ തൌഹീദ് ആണെന്നും സക്കരിയ്യ സ്വലാഹി വാദിച്ചപ്പോള്‍ പിന്നെ എന്ത് കൊണ്ട് ബദ് രീങ്ങളോടും മരിച്ചു പോയ മഹാന്മാരോടും ആയിക്കൂട എന്ന മറു ചോദ്യം സുന്നികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു . അവിടെ സുന്നികള്‍ നടത്തുന്ന സഹായാര്‍ത്ഥന പ്രാര്‍ത്ഥന അല്ല എന്ന് സമ്മതിക്കേണ്ടി വരികയാണ് . അതോട് കൂടി എവിടെ പോയി കൂട്ടരേ നിങ്ങളെ തൌഹീദ് എന്ന് ചോദിച്ചു കൊണ്ട് മടവൂരികളും രംഗത്ത്‌ വന്നു ..ഇത് തങ്ങളുടെ നില നില്പിനെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കിയ മൌലവി വിഭാഗം മുജാഹിദു നേത്രത്വം ഗത്യന്തരമില്ലാതെ സക്കരിയ്യ സ്വലാഹി യെ പുറത്താക്കുകയാണ് ചെയ്തത് . ഇപ്പോള്‍ സക്കരിയ്യ സ്വലാഹി നടത്തുന്ന മുജാഹിദു ആദര്‍ശ സമ്മേളനങ്ങള്‍ തന്നെ ജിന്നുകളോട് സഹായം ചോദിച്ചാല്‍ അത് പ്രാര്‍ത്ഥന അല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ...ഇക്കാലം വരെ സുന്നികളുടെ മേല്‍ ശിര്‍ക്ക് ആരോപിച്ചവര്‍ അതെ വിഷയത്തില്‍ തന്നെ പരസ്പരം ശിര്‍ക്ക് ആരോപണം നടത്തുകയാണിവിടെ .... ..നോക്കണേ ..വഹാബിസത്തിന്റെ ഗതി !!! പാടത്തെ പണിക്കു വരമ്പത് കൂലിന്നു പറഞ്ഞാല്‍ ഇതാണ് .

2012, മാർച്ച് 29, വ്യാഴാഴ്‌ച

കാസ്മിയുടെ യോഗ്യതകള്‍

ഇവിടെ രാജ്യദ്രോഹവും ഗൂഢാലോചനയും എങ്ങനെ വന്നു? എനിക്കറിയാം. ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളുമുണ്ടായിരുന്നാലും കര്‍ഷകര്‍ പോലീസിനെ വധിച്ചുവെന്ന് തെളിയിക്കുക ദുസ്സാധ്യമാണെന്ന് വിജ്ഞനായ സര്‍ക്കാര്‍ വക്കീലിന് അറിയാം. അതുകൊണ്ട് ഈ പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് ഗൂഡാലോചന നടത്തിയെന്ന് വാദിക്കുകയാണ്! അങ്ങനെയാണ് സംഭവത്തിന് ഭീകരസ്വരൂപം നല്‍കിയത്. .... പാമ്പിനെയും പരുന്തിനെയും നേരിട്ടുകൊണ്ടിരുന്ന അന്നപ്പക്ഷി സ്വന്തം കൂട്ടിനകത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടിയിരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണകൂടം പ്രയോഗിച്ചതോ ബ്രഹ്മാസ്ത്രം.... ചിരസ്മരണ-നിരഞ്ജന (വിവര്‍ത്തനം- സി. രാഘവന്‍)
1940 ലെ കയ്യൂര്‍ സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലില്‍ നിന്നാണ് ഉദ്ധരണി. ജന്മിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നടന്ന പ്രകടനം തടയാന്‍ ശ്രമിച്ച പോലീസുകാരനെ ജനം ഓടിച്ചു. പുഴയില്‍ ചാടിയ അയാള്‍ മുങ്ങിമരിച്ചു. ആ കേസിലാണ് രാജ്യദ്രോഹവും ഗൂഡാലോചനയും ആരോപിച്ച് നാലു ചെറുപ്പക്കാരെ തൂക്കിലേറ്റിയത്. 72 വര്‍ഷത്തിനിപ്പുറം രാജ്യം സ്വതന്ത്രമാണെന്നും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണസമ്പ്രദായം നിലനില്‍ക്കുന്നതാണെന്നും അവകാശവാദമുണ്ട്. പരമാധികാര രാഷ്ട്രമെന്ന് നാം സ്വയം വിശേഷിപ്പിക്കപ്പെടുകയും അതിന്‍മേലുണ്ടാകുന്ന കടന്നുകയറ്റങ്ങളെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും ചെയ്യുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, പരമാധികാര രാഷ്ട്രം, കടന്നുകയറ്റം തുടങ്ങിയയവയുടെ നിര്‍വചനങ്ങളെല്ലാം ഏറെക്കറെ അധികാരികളുടെ ഇംഗിങ്ങളനുസരിച്ചുള്ളതായി മാറുമ്പോഴാണ് അവയെല്ലാം അവകാശവാദങ്ങളായി ഗണിക്കേണ്ടിവരുന്നത്. കീഴാളരുടെ ജീവനുള്‍പ്പെടെ എന്തും തങ്ങള്‍ക്ക് ചൂഷണം ചെയ്യാനുള്ളതാണെന്ന് കരുതിയിരുന്ന ജന്മിത്വവും അതിന്റെ നിലനില്‍പ്പ് തങ്ങളുടെ അധീശത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണായകവുമാണെന്ന് കണ്ട ബ്രിട്ടീഷ് ഭരണസംവിധാനമായിരുന്നു 1940ല്‍. ആ സംവിധാനത്തെ ചെറുക്കാന്‍ സംഘടിച്ചതാണ് രാജ്യദ്രോഹം, ഗൂഡാലോചന തുടങ്ങിയ ക ുറ്റാരോപണങ്ങളിലേക്കുള്ള വഴി തുറന്നത്. ജനക്കൂട്ടം ഓടിച്ചപ്പോള്‍ പുഴയില്‍ ചാടി മരിച്ച പോലീസുകാരന്‍ അതിനൊരു വഴിയാണെന്ന് മാത്രം. പോലീസുകാരെ ഭയന്ന് പുഴയിലോ കിണറിലോ വീണ് കീഴാളനോ കര്‍ഷകനോ തൊഴിലാളിയോ മരിച്ച സംഭവങ്ങള്‍ അന്നുമുണ്ടായിക്കാണണം (ഇന്നുണ്ടാകുന്നവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്). ഭയന്ത് ഭരണസംവിധാനത്തിന്റെയാളുകളായതിനാല്‍ അത്തരം സംഭവങ്ങളൊന്നും രാജ്യദ്രോഹമാകില്ല. അവക്കൊന്നും പിന്നില്‍ ഗൂഡാലോചനയുമുണ്ടാകില്ല. തിരിച്ചാകുമ്പോള്‍ രാജ്യദ്രോഹമോ ഗൂഡാലോചനയോ ചുമത്തുക എളുപ്പമാണ്.. അതിന് തെളിവുകള്‍ ചമക്കുക നിഷ്പ്രയാസം. നാളെ സമാനമായ കേസുകളില്‍ ആരോപണവിധേയരാകുമെന്നോ കുടിലുകള്‍ തീവെക്കപ്പെടുമെന്നോ ഭാര്യയും സഹോദരിയും ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഒക്കെയുള്ള ഭീഷണികളുള്ളപ്പോള്‍ (അന്ന് നടക്കുമെന്ന് ഉറപ്പുള്ളവയാണ് ഇത്തരം ഭീഷണികള്‍). പോലീസിനുവേണ്ടി സാക്ഷി പറയാന്‍ ആളേറെയുണ്ടാകുകയും ചെയ്യും.

ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ കാര്‍മികത്വത്തിലുള്ള സമ്പ്രദായം, വെല്ലുവിളികളൊന്നും നേരിടാതെ ഇക്കാലമത്രയും നിലനിന്നിട്ടും പഴയ രീതികള്‍ തുടരുന്നുവെന്നതാണ് വസ്തുത. ജന്മിയും കീഴാള-കുടിയാന്മാരും വേഷം മാറിയിരിക്കുന്നു. മുസ്ലിംകള്‍, ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്തികളെ വിമര്‍ശിക്കുകയും അതിനോട് തീവ്രമായി പ്രതികരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവര്‍, ഫെഡറല്‍ ഭരണസമ്പ്രദായത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ സ്വന്തം ദേശം മോചിതമാകന്നതാണ് ഉചിതമെന്ന നിഗമനത്തിലെത്തി സമരം ആരംഭിച്ച വടക്കു കിഴക്കന്‍ മേഖലകളിലും മറ്റുമുള്ള തീവ്രവാദികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലേക്കുള്ള കീഴാള-കുടിയാന്മാര്‍ മാറിയിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന ധാര്‍ഷ്ട്യത്തില്‍ ഭരണം നിയന്ത്രിക്കുന്നവരും അവരെ നിയന്ത്രിക്കാന്‍ പാകത്തില്‍ സമ്പത്ത് ആര്‍ജിച്ച കമ്പനി സമുച്ഛയങ്ങളുമാണ് ഇന്നത്തെ ജന്മിമാര്‍. ഇവരുടെ കടിഞ്ഞാണ്‍ കൈയിലേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വം ഇപ്പോഴുമുണ്ട്. മുമ്പ് ബ്രിട്ടനെന്ന ഏകശക്തിയായിരുുന്നുവെങ്കില്‍ ഇന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ നേതൃത്വത്തിലുള്ള വലിയൊരു കുടയാണെന്ന് മാത്രം. ധന-വിഭവ ചൂഷണദുരയാണ് ജന്മിമാര്‍ക്ക്. ആ ചൂഷണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നേട്ടമുണ്ടാക്കലാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഈ ഇംഗിതത്തിനു വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുക എന്നത് വ്യവസ്ഥാപിതം മാത്രമാകുന്നു. ആക്രമണത്തെ ചെറുത്തുനില്‍ക്കുകയും ചൂഷണത്തിന് വഴങ്ങിത്തരാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്താല്‍ അത് ലോകദ്രോഹമാകും (സാമ്രാജ്യത്വ ഭരണകൂടവും അതിനെ പിന്‍പറ്റുന്ന ഇതര ഭരണസംവിധാനങ്ങളും വ്യാപിച്ചതിനാല്‍ രാജ്യദ്രോഹമെന്ന പദത്തിന്റെ അര്‍ഥം പരിമിതപ്പെട്ടിരിക്കുന്നു).

മുന്‍കാല ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ആക്രമണത്തിനോ കടന്നുകയറ്റത്തിനോ കാര്യകാരണങ്ങളുടെ യുക്തിസഹമായ പിന്‍ബലം ആവശ്യമായിരുന്നില്ല. പരിഷ്‌കൃതരായെന്ന് സ്വയം അവകാശപ്പെടുകയും സ്വന്തം താത്പര്യം സംരക്ഷണത്തിനാണെങ്കില്‍ കൂടി വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ബോധങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തതിനാല്‍ ഇപ്പോള്‍ കാരണങ്ങള്‍ അനിവാര്യമാണ്. കാരണങ്ങള്‍ വസ്തുതാപരമാണോ അല്ലയോ എന്നത് ആക്രമണത്തിനും അധിനിവേശത്തിനും മാത്രം വിശകലനം ചെയ്യേണ്ടുന്ന ഒന്ന് മാത്രം.

ആക്രമണത്തില്‍ നേരിട്ട് പങ്കാളിയാകാതിരിക്കുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതിച്ഛായ പൊതുവില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാമന്ത രാഷ്ട്രങ്ങള്‍ക്ക് കാരണ സൃഷ്ടിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് കാരണങ്ങള്‍ക്ക് ബലമേകാനുള്ള സൃഷ്ടികളിലൊന്നായി വേണം വിലയിരുത്താന്‍. ഡല്‍ഹിയിലെ ഇസ്രാഈല്‍ എമ്പസിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് കാസ്്മിക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സ്‌ഫോടനത്തിനു മുമ്പ് ജോര്‍ജിയയിലെ ഇസ്‌റാഈല്‍ എംബസി ആക്രമിക്കാന്‍ നടന്ന ശ്രമം വിഫലമാക്കിയെന്ന് വാര്‍ത്തകളുണ്ടായി. ആക്രമണശ്രമത്തിനു പിറകില്‍ ഇറാന്റെ പാസ്‌പോര്‍ട്ടുള്ള ചിലരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിനു പിറകെ ഇന്ത്യയിലെ എംമ്പസിയിലെ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായാല്‍ പ്രതിസ്ഥാനത്ത് മഹ്്മൂദ് അഹ്്മദി നജാദ് നേതൃത്വം നല്‍കുന്ന ഇറാനും ലബനാനിലെ ഹിസ്ബുല്ലയുമല്ലാതെ മറ്റാരുമാകില്ലെന്ന് അമേരിക്കയും ഇസ്‌റാഈലും ഉറപ്പിച്ചു. പ്രതിരോധ മേഖലയുള്‍പ്പെടെ എല്ലാ രംഗത്തും ഈ രണ്ട് രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതിനുവേണ്ടി സ്വയം സാമന്തന്റെ മേലങ്കി അണിയുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണകൂടം ഈ ആരോപണത്തെ ആദ്യം എതിര്‍ത്തു. തീര്‍ത്തും സ്വാഭാവികമെന്ന തോന്നലുണ്ടാക്കുക എന്നത് നാടകത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനുവേണ്ടിയായിരുന്നു ഈ എതിര്‍പ്പെനു്‌ന് ഇപ്പോള്‍ കാസ്മിയുടെ അറസ്‌റ്റോടെ വ്യക്തമാകുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി, ഇസ്‌റാഈല്‍ എംബസിയുടെ കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ചുവെക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് പോലിസിന്റെ കൈവശം എത്തിക്കുകയും ചെയ്തു. മൊബൈല്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ അക്രമിയും വാഹനവുമൊക്കെ അവ്യക്തമാണ്. ഈ ദൃശ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 25 വര്‍ഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള പത്രപ്രവര്‍ത്തകനായി ജീവിച്ച അഹ്്മദ് കാസ്മി അറസ്റ്റിലായത്. ഇറാനില്‍ നിന്നുള്ള ഒരു മാധ്യമത്തിനുവേണ്ടി ഇന്ത്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അയക്കുന്നുവെന്നത് കാസ്മിക്കെതിരായ പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. ഡല്‍ഹിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത പഴയൊരു മോട്ടോര്‍ സൈക്കിളും തെളിവാണ്. കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ച അക്രമി ഉപയോഗിച്ചത് ഈ മോട്ടോര്‍ സൈക്കിള്‍ തന്നെയാകും. വീടിനു സമീപത്ത് രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്നതാണെന്ന കാസ്മിയുടെ മകന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വാഹനം ഉപയോഗക്ഷമമാക്കുകയേ വേണ്ടൂ. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മി മുസ്ലിമാണ്, പോരെങ്കില്‍ ഇറാനിലെ മാധ്യമത്തിന് വാര്‍ത്തകള്‍ കൈമാറുന്നയാളും. ഇറാനിലെ മാധ്യമങ്ങളൊക്കെ ഏറെക്കുറെ സര്‍ക്കാര്‍ നിയന്ത്രിതമായതിനാല്‍ നജാദ് ഭരണകൂടവുമായി കാസ്മിക്ക് ബന്ധമില്ലാതിരിക്കാന്‍ തരമില്ല. ആരോപണവിധേയനാകാന്‍ ലക്ഷണയുക്തനായ മറ്റൊരാളെ കാണുക പ്രയാസം തന്നെ. അമേരിക്കയിലെയും ഇസ്‌റാഈലിലെയും ഭരണകൂടങ്ങള്‍ക്കുണ്ടാകുന്ന ആനന്ദാതിരേകം കൂടി ചിന്തിച്ചാല്‍ കസ്മിയെ അറസ്‌റ്‌റുചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടാണ് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഉടന്‍ അറസ്റ്റ് നടത്തിയത്.

ഒരു പൗരനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ്‌ചെയ്യുകയോ ആണെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം ധരിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അറസ്റ്റിനു കാരണമെന്തെന്ന് അറിയിക്കുകയും വേണം. ഭീകരാക്രമണത്തിന് സഹായം ചെയ്ത ഒരാളുടെ കാര്യത്തിലാകുമ്പോള്‍ ഈ നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല. അതുകൊണ്ടാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെ വിളിച്ചിറക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്. രാജ്യദ്രോഹം, ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ കാസ്മിക്കുമേല്‍ ചുമത്തുമെന്ന് ഉറപ്പ്. ഭീകരാക്രമണത്തിനു സഹായം ചെയ്തുവെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പ്രയാസം നേരിട്ടേക്കും. എന്നാല്‍ മറ്റു മൂന്നു കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രയാസമുണ്ടാകില്ല. സാമ്രാജ്യത്വ്ം മുമ്പ് പ്രയോഗിച്ച ബ്രഹ്മാസ്ത്രം, അവര്‍ക്കുവേണ്ടി ഇപ്പോഴുപയോഗിക്കുന്നത് ജന്മിമാരാണെന്ന വ്യത്യാസമേയുള്ളൂ. കാസ്മിക്കുവേണ്ടി വിളിച്ചുകൂവി സാമ്രാജ്യത്വത്തെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി മാനസാന്തരമുണ്ടാക്കുക എന്നത് ജന്മിമാര്‍സ്വന്തം കര്‍ത്തവ്യമായി കരുതുന്നു. അതിനുവേണ്ടിയാണ് ഡല്‍ഹി പോലീസിനെ അംഗങ്ങള്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമൊക്കെയായി ചമഞ്ഞ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. കൂടുതല്‍ പേര്‍ രാജ്യദ്രോഹികളായി മാറാതിരിക്കുന്നതിന് മുന്‍കരുതലെടുക്കുകയാണ് ഭരണകൂടം. മുംബൈയില്‍ മൂന്നിടത്ത് നടന്ന ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ഡല്‍ഹി പോലീസ് ആണയിട്ട് പറഞ്ഞയാളെ ഭീകരശൃംഖലയിലെ അംഗമെന്ന് ആരോപിച്ച്മുംബൈ പോലീസ് അറസ്റ്റുചെയ്തത് രാജ്യം കണ്ടത് അടുത്തിടെയാണ്. വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ഒരു വിഭാഗം കരുതുന്നയാളെ ഭീകരവാദിയെന്ന് മറ്റൊരു വിഭാഗം കാണുന്നതില്‍ വൈരുധ്യമില്ലെന്ന വിശദീകരണമാണ് ഭരണകൂടം നല്‍കിയത്. ഓരോ വിഭാഗവും തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും വിവരങ്ങള്‍ ആര് തരുന്നതാണ് എന്ന് ചോദിക്കരുത്. സ്രോതസ് രഹസ്യമാക്കി വെക്കുക എന്നത് അനിവാര്യമാണ്. കാസ്മിയുടെ കാര്യത്തിലും സ്രോതസ് രഹസ്യമാക്കി വെക്കേണ്ടതിന്റെ ആവശ്യകത വിജ്ഞമായ ഭരണകൂടത്തിന് നന്നായി അറിയാം. ആണവ ഗവേഷണ പദ്ധതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാനുള്ള പദ്ധതി വേണ്ടവിധം മുന്നേറുകയും അതിലെ നിര്‍ണായക കാരണങ്ങളിലൊന്നായി ഇസ്‌റാഈല്‍ എംബസിയുടെ കാറിനു നേര്‍ക്ക് ഡല്‍ഹിയിലുണ്ടായ ആക്രമണം മാറുകയും ചെയ്താല്‍ സയ്യിദ് മുഹമ്മദ് അഹ്്മദ് കാസ്മിയെ നന്ദിയയോടെ സ്മരിക്കും, സാമ്രാട്ടുകളും ജന്മിമാരും.


കടപ്പാട്: സിറാജ് ദിനപത്രം

2012, മാർച്ച് 14, ബുധനാഴ്‌ച

ഹജ്ജ്‌ സബ്സിഡി : പുകമറയും യാഥാര്ത്ഥ്യവും

ലേഖകന്‍ : അഡ്വ. പി.ടി .എ റഹീം എം.എല്‍.എ
വിശ്വാസികളില്‍ ആരോഗ്യവും അവസരവും സാമ്പത്തിക ശേഷിയുമുള്ളവര്ക്കാതണ് ഹജ്ജ്‌ തീര്ഥാടനം നിര്ബന്ധമുള്ളത്. ഈ പാശ്ചാത്തലത്തില്‍ ഹജ്ജ്‌ തീര്ഥാടനത്തിനു പൊതു ഖജനാവില്‍ നിന്ന് എന്തിനാണ് സബ്സിഡി നല്കുന്നതെന്നു പലരും ചോദിക്കാറുണ്ട് .ഒടുവില്‍ ഈ ചോദ്യം നീതിപീഠത്തിനു മുന്നിലേക്കും എത്തുന്നു .ഹജ്ജ്‌ സബ്സിഡി മാതൃകയില്‍ മറ്റു മത വിശ്വാസികള്ക്കും തീര്ഥാടനത്തിന് സബ്സിഡി നല്കുണമെന്ന് ആവശ്യപെട്ടുള്ള ഹരജി കേരള ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ് .
എന്താണ് ഹജ്ജ്‌ സബ്സിഡി
=====================
ഹജ്ജ്‌ സബ്സിഡി എന്ന് കേള്ക്കുമ്പോഴേക്കും തീര്ഥാടകരെ സര്ക്കാര്‍ സൌജന്യമായി കൊണ്ട് പോകുന്നുവെന്നോ തീര്ഥാടണത്തിനായി വലിയ തുക ഹാജിമാര്ക്ക് സര്ക്കാര്‍ നല്കുന്നുവെന്നോ ഉള്ള ധാരണയാണ് പൊതുവേ യുണ്ടാകുക. എന്നാല്‍ തീര്ഥാടകരുടെ ഒരു തരത്തിലുള്ള ചിലവും സര്ക്കാര്‍ വഹിക്കുന്നില്ല .സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്ഥാരടകര്ക്ക് സബ്സിഡിയെ ഇല്ല .കേന്ദ്ര സര്ക്കാരിനു കീഴില്‍ ഹജ്ജ്‌ കമ്മിറ്റി മുഖേന പോകുന്ന ഓരോ തീര്ഥാടകനും യാത്ര ,താമസം, ഭക്ഷണം, തുടങ്ങിയവയ്ക്കായി ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ അടക്കുന്നുണ്ട് . ഇതില്‍ യാത്രാ നിരക്ക് ഇപ്പോള്‍ 16,000 രൂപയാണ് . നേരത്തെ 12,000 ആയിരുന്നു .ഇത് ഫിക്സഡ് നിരക്ക് ആണ്.വിമാന യാത്രക്ക് ഇതിനെക്കാള്‍ അധികം തുക വേണ്ടി വരികയാണെങ്കില്‍ സര്ക്കാര്‍ അത് നല്കുക. ഇതാണ് ഹജ്ജ്‌ സബ്സിഡി .ഇത് സര്ക്കാരിനു കീഴിലുള്ള വിമാന കമ്പനിക്ക് മാത്രമേ നല്കൂ് .സ്വകാര്യ കമ്പനിക്ക് നല്കികല്ല .

സബ്സിഡി എത്ര ..?
=============
മലയാളികളായ ഹജ്ജ്‌ തീര്ഥാടകരെല്ലാം കോഴിക്കോട് നിന്നാണ് യാത്ര പുറപ്പെടുന്നത് .കോഴിക്കോട് -ജിദ്ദ -കോഴിക്കോട് വിമാന യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്ന സാധാരണ നിരക്ക് 17,300 രൂപയാണ്.ജെറ്റ് എയര്വേയ്സ്‌ നിരക്ക് 14,000 രൂപയും. (സീസണ്‍ എന്നാ പേരില്‍ വിമാന കമ്പനികള്‍ ചുമത്തുന്ന കഴുത്തറപ്പന്‍ നിരക്കല്ല . പതിവ് നിരക്കാണിത് )ഇപ്പോള്‍ ഒരു തീര്ഥാടകന് വേണ്ടി സര്ക്കാര്‍ ഈ വര്ഷം നല്കേണ്ടി വരുന്ന സബ്സിഡി എത്രയാണ് ...? 13000 രൂപ മാത്രം .ജെറ്റിന്റെ നിരക്ക് പരിഗണിക്കുകയാണങ്കില്‍ രണ്ടായിരം രൂപ ഓരോ തീര്ഥാടകനും തിരിച്ചു കൊടുക്കണം.
ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിക്കുന്ന തീര്ത്ഥാടകന് 13000 രൂപ കൂടി കൊടുക്കാന്‍ കഴിയില്ലേ...?അത് കൂടി തങ്ങള്‍ കൊടുക്കാം എന്ന് തീര്ഥാടകര്‍ പറഞ്ഞാല്‍ കേന്ദ്ര സര്ക്കാര്‍ സമ്മതിക്കില്ല . സബ്സിഡി തന്നെ അടങ്ങൂ എന്ന വാശിയാണ്. ഇവിടെയാണ്‌ ഹജ്ജ്‌ സബ്സിഡിയുടെ പേരില്‍ സര്ക്കാര്‍ നടത്തുന്ന കള്ളക്കളി പുറത്ത് വരുന്നത് .കെടുകാര്യസ്ഥത കാരണം പൊട്ടി പൊളിയാറായ എയര്‍ ഇന്ത്യയെ കടത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സര്ക്കാര്‍ കണ്ടെത്തിയ ഉപായമാണിത് .ഹജ്ജ്‌ സബ്സിഡിയുടെ പേര് പറഞ്ഞു നല്ലൊരു തുക എയര്‍ ഇന്ത്യക്ക് എഴുതികൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത് . മുന്‍ വര്ഷ‍ങ്ങളിലെ കണക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.
2008ല്‍ ഹജ്ജ്‌ സബ്സിഡി ഇനത്തില്‍ 770 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്ക്കായര്‍ നല്കിയത് . അതിനു മുന്‍ വര്ഷം 559 കോടി രൂപയും . 2009,2010,2011വര്ഷ ങ്ങളിലെ കണക്ക് ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മറച്ചു വെക്കുകയാണ് . ഹജ്ജ്‌ കോട്ട , സൌഹാര്ദ്ദക പ്രതിനിധി സംഘം തുടങ്ങിയവയുമായി ബന്ധപെട്ട കേസില്‍ സുപ്രീം കോടതി ഈ വിശദാംശങ്ങള്‍ കൂടി ചോദിച്ച സാഹചര്യത്തില്‍ ഇവ വരുമെന്ന് പ്രതീക്ഷിക്കാം. 2008ല്‍ 1.10ലക്ഷം തീര്ഥാസടകര്‍ ആണ് ഹജ്ജ്‌ കമ്മിറ്റി മുഖേന പോയത് .ഇവര്ക്ക് വേണ്ടിയാണ് ഇവര്ക്ക് വേണ്ടിയാണ് 77കോടി രൂപ നല്കിയതു. ഇതിനര്ത്ഥം ഓരോ തീര്ഥാടകനും 70000രൂപ പ്രകാരം വിമാന കമ്പനിക്ക് സര്ക്കാര്‍ നല്കി എന്നാണു .
ഏതു കഴുത്തറപ്പന്‍ നിരക്കനുസരിച്ച് ഗുണിച്ചാലും ഗണിച്ചാലും ഒരു യാത്രക്കാരന് കോഴിക്കോട് നിന്ന് ജിദ്ദയിലോ മദീനയിലോ പോയി തിരിച്ചു വരാന്‍ വിമാന ടിക്കറ്റിനായി 70000 രൂപ വേണ്ട. കോഴിക്കോട് –ജിദ്ദ ദൂരം 4063 കിലോമീറ്റര്‍ ആണ്. എന്നാല്‍ 13,630 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി –ന്യൂയോര്ക്ക് -കൊച്ചി വിമാന ടിക്കറ്റ് ലോകത്തെ മികച്ച സൌകര്യവും ഭക്ഷണവും മറ്റും നല്കുകന്ന എമിറേറ്റ്സ് എയര്‍ ലൈന്സില്‍ ഏകദേശം 65000 രൂപ മതി .ബജറ്റ് എയര്‍ ലൈന്സുകളില്‍ ന്യൂയോര്ക്ക് ടിക്കറ്റ് 55000 രൂപയ്ക്കു വരെ ലഭിക്കും. എന്നിട്ടാണ് ജിദ്ദയിലേക്കുള്ള വിമാനടിക്കറ്റ് എന്ന പേരില്‍ ഓരോ തീര്ഥാജടകനും 70000 രൂപ വെച്ച് സര്ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്കി യത്. വിമാന ടിക്കറ്റ്‌ എന്ന പേരില്‍ ഓരോ തീര്ഥാടകനും നല്കുന്ന മാന്യമായ തുകക്ക് (2008 ല്‍ ഇത് 12000 രൂപയായിരുന്നു ) പുറമെയാണ് ഇതെന്നു കൂടി ഓര്ക്കുക . 2008 ല്‍ മുഴുവന്‍ തീര്ഥാടകരെയും എയര്‍ ഇന്ത്യയല്ല കൊണ്ട് പോയത് . സൌദിഎയര്‍ ലൈന്സുമുണ്ടായിരുന്നു .സൌദി എയര്‍ ലൈന്സി്ന് സബ്സിഡി നല്കിയിരിക്കാന്‍ സാധ്യത ഇല്ല. അങ്ങിനെയെങ്കില്‍ ഒരു ടിക്കറ്റിനും 70000 അല്ല ലക്ഷമോ അതിലേറെയോ ആയിരിക്കും എയര്‍ ഇന്ത്യക്ക് സര്ക്കാര്‍ നല്കിയിട്ടുണ്ടാവുക .
സത്യം വെളിപ്പെടനം.
കഴിഞ്ഞ വര്ഷം ഹജ്ജ്‌ കമ്മിറ്റി മുഖേന പോയ 1.10 ലക്ഷത്തിലേറെ തീര്ഥാടകരില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് എയര്‍ ഇന്ത്യ കൊണ്ട് പോയത് . ബാക്കിയുള്ളവരെല്ലാം സഊദി എയര്‍ ലൈന്സ് ആണ് കൊണ്ട് പോയത്. എന്നാല്‍ സബ്സിഡിയുടെ പേരിലുള്ള നൂറുകണക്കിന് കോടികള്‍ മുഴുവനും എയര്‍ ഇന്ത്യക്കണോ നല്കിയത് എന്ന് സംശയം ഉണ്ട് . ഈ പാശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്ക്കാര്‍ വെളിപ്പെടുത്തണം.
1. 2009,2010,2011 വര്ഷപങ്ങളില്‍ എത്ര വീതം തീര്ഥാടകരെയാണ് കൊണ്ട് പോയത് ...?
2. ഈ വര്ഷങ്ങളില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപയാണ് സബ്സിഡി ഇനത്തില്‍ നല്കിതയത്..?
3. സഊദി എയര്‍ ലൈന്സ് പോലുള്ള വിമാനകമ്പനികള്‍ ഈടാക്കിയ നിരക്ക് എത്രയാണ് ..? ഏതു മാനദണ്ട മനുസരിച്ചാനു നിരക്ക് നിശ്ചയിച്ചിട്ടുള്ളത് ...?
4. 2012 ല്‍ എയര്‍ ഇന്ത്യ എത്ര പേരെ കൊണ്ട് പോകും..? ബാക്കിയുള്ളവരെ കൊണ്ട് പോകാന്‍ നിരക്ക് നിശ്ചയിക്കുന്ന നടപടികള്‍ സുതാര്യമാക്കുമോ ..?


സബ്സിഡിയുടെ ചരിത്രം
==================

ഹജ്ജിനായി തീര്ഥാടകര്‍ റോഡ്‌ ,കടല്‍ ,വ്യോമ മാര്ഗകങ്ങളിലൂടെയാണ് വിശുദ്ധ മക്കയില്‍ എത്തുന്നത് .മൂന്നു മാര്ഗ്ഗങ്ങളിലൂടെയുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം സഊദി ഭരണ കൂടം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മുമ്പ് കപ്പല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കപ്പുലും വിമാനവും ഏര്പ്പെടുത്തി .ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ കപ്പല്‍ സര്വീസ്സ്‌ നിര്ത്തലാക്കി .

ലക്ഷത്തിലേറെ രൂപ ചിലവു വരുമെന്കിലും ഹജ്ജിനു പോകുന്നവരെല്ലാം ധനികരാണെനു ധരിക്കരുത് .ഭൂരിഭാഗം പേരും പാവങ്ങളാണ്.ദിവസവും അഞ്ചും പത്തും രൂപ മാറ്റിവെച്ചു ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ സ്വരുകൂട്ടി ഹജ്ജിനു പോകുന്നവരുണ്ട് . ആയുസ്സിന്റെ മോഹവുമായി മക്കയിലേക്ക് പോകുന്ന പാവങ്ങളുണ്ട് .ദാരിദ്രരുമുണ്ട്. മുസ്ലിംകള്ക്ക് ഇത് വ്യക്തമായി അറിയാം. മറ്റു സമുദായംഗങ്ങള്ക്ക് അവരുടെ നാട്ടില്‍ നിന്ന് പോകുന്ന തീര്ഥാടകരെ നോക്കിയാല്‍ മതി , ഇക്കാര്യം വ്യക്തമാകും.
കുറഞ്ഞ ചിലവില്‍ ഹജ്ജിനു പോകാനുള്ള അവസരമായിരുന്നു കപ്പല്‍ യാത്ര. ഇത് സര്ക്കാര്‍ ഏക പക്ഷീയമായി നിര്ത്തലാക്കിയപ്പോള്‍ പാവപ്പെട്ട തീര്ഥാടകര്ക്കു അവസരം നഷ്ടമാകാതിരിക്കാന്‍ എര്പെടുത്തിയതാണ് ഹജ്ജ്‌ സബ്സിഡി . വിമാന യാത്രക്ക് കപ്പല്‍ യാത്രയെക്കള്‍ അധികം വരുന്ന തുക സര്ക്കാര്‍ വഹിക്കും എന്നായിരുന്നു സങ്കല്പം. ഇന്നിപ്പോള്‍ വിമാന നിരക്കിന് തുല്യമായ തുക തീര്ഥാടകര്‍ നല്കുന്നുണ്ട്. അതിനു പുറമെയാണ് ഹജ്ജ്‌ സബ്സിഡി എന്നാ പേരില്‍ എയര്‍ഇന്ത്യയുടെ കടം വീട്ടാന്‍ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത്. ഇതിലൂടെ നിഷ്കളങ്കരായ വിശ്വാസികളെ ചതിക്കുകയും രാജ്യത്തെ പൊതു ജനങ്ങളെ തെറ്റി ധരിപ്പിക്കുകയുമാണ് സര്ക്കാ്ര്‍ ചെയ്യുനതു.

കപ്പല്‍ സൗകര്യം ഏര്പ്പെടുത്തണം.
=======================

വിമാന യാത്രക്ക് പുറമേ ചെലവ് കുറവുള്ള കപ്പല്‍ സര്വീ്സ്‌ സര്ക്കാര്‍ അടിയന്തിരമായി പുനരാരംഭിക്കട്ടെ. ഇപ്പോള്‍ ധാരാളം ലക്ഷ്വറികപ്പല്‍ സര് വീസുകള്‍ ലഭ്യമാണ് . സാമ്പത്തിക ശേഷി കുറവുള്ളവരെ മാത്രം കപ്പലില്‍ കൊണ്ടുപോയാല്‍ മതി. ബാക്കിയുള്ളവര്ക്ക്് വിമാന സര് വീസ്‌ ഉപയോഗപ്പെടുത്താം. എന്നാല്‍ വിമാന ടിക്കറ്റ്‌ നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കരുത് . പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണം. കുറഞ്ഞ നിരക്കില്‍ സര്‍ വീസ്‌ നടത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും ബജറ്റ് എയര്‍ ലൈന്സുകളെ കൂടി ടെണ്ടറില്‍ പങ്കെടുപ്പിക്കണം. എല്ലാ നടപടികളും സുതാര്യമാകുകയും മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും വേണം.അങ്ങനെ ചെയ്‌താല്‍ ഇപ്പോള്‍ നല്കു്ന്ന 16000 രൂപയെക്കാള്‍ കുറവേ വേണ്ടി വരുള്ളൂ എന്നുറപ്പാണ് . സബ്സിഡിയുടെ ആരോപണവും ഒഴിവാകും. ചെലവ് കുറയുകയും ചെയ്യും. അത്തരമൊരു തീരുമാനത്തിനാണ് സര്ക്കാര്‍ ധൈര്യം കാണിക്കേണ്ടത് .

2012, മാർച്ച് 10, ശനിയാഴ്‌ച

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

2012, മാർച്ച് 7, ബുധനാഴ്‌ച

കേരള യാത്രയുടെ ആവേശം സോഷ്യല്‍ സൈറ്റുകളിലും



കേരളീയ സമൂഹത്തില്‍ പുതിയ നവോത്ഥാന ചിന്തകള്‍ ഉയര്ത്തി വിട്ടു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകളിലും ആവേശമാകുന്നു. സോഷ്യല്‍ നെറ്റ് വര്ക്കുകളില്‍ ഇന്ന് ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന വിഷയം കേരളയാത്രയാണ് .കേരള യാത്രയുടെ പ്രഖ്യാപനം മുതല്‍ പ്രചാരണ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സൈറ്റുകളില്‍ ഇടം പിടിച്ചിട്ടുണ്ട് .സുന്നി സംഘടനകളുടെ പ്രവാസി ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളും സൈറ്റ്കളിലിടം നേടുന്നു.
യാത്രയുടെ പ്രഖ്യാപനം മുതല്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയ സൈറ്റുകളുമുണ്ട് . കേരളയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിലെ നേതാകളുടെ പ്രഭാഷങ്ങള്‍ യു ട്യൂബ് വഴി നിരവധിയാളുകളാണ് ശ്രവിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വിവിധ ഘടകങ്ങള്‍ സ്ഥാപിച്ച ആകര്ഷകമായ പ്രചാരണ ബോര്ഡു്കള്‍ മുതല്‍ ചുമരെഴുത്തുകള്‍ വരെയുള്ള ചിത്രങ്ങളും ഇന്ന് സോഷ്യല്‍ നെറ്റ് വര്ക്കുകളുടെ അലങ്കാരമായി മാറിയിരിക്കുകയാണ് .


പല സൈറ്റുകളും കേരളയത്രയുടെ ഭാഗമായുള്ള പരിപാടികളുടെ തത്സമയ സംപ്രേഷണം നല്കുറന്നതോടൊപ്പം ദിനേന നടക്കുന്ന പരിപാടികള്‍ അപ്ഡേറ്റ് ചെയ്തും കേരളയാത്രയുടെ ആവേശം പകര്ന്നു നല്കു്ന്നുണ്ട് .ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകള്‍ കേരളയാത്രയും ആവേശപൂര് വം ഏറ്റെടുത്തി രിക്കയാണ് . മാനവിക മൂല്യങ്ങളും ധാര്മിക മൂല്യങ്ങളും കേരളയാത്രയുടെ പ്രസക്തിയെല്ലാം ആധുനിക മീഡിയ വഴി ചര്ച്ച ചെയ്യുന്നതോടൊപ്പം മാനവികതക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ലക്ഷകണക്കിനാളുകളിലാണ് പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നത് .
“മാനവികതയെ ഉണര്ത്തുന്നു ” എന്ന പ്രമേയത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്കോ്ട് നിന്നും തിരുവനന്തപുരത്തെക്കാണ് കേരളയാത്ര നടത്തുന്നത് . മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കി നടത്തിയ ഒന്നാം കേരള യാത്രയെ സ്വീകരിക്കയും കേരളീയ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ അംഗീകരം നല്കുംകയും ചെയ്ത പൊതു സമൂഹം രണ്ടാം കേരള യാത്രയെയും ആവേശ പൂര് വം സ്വീകരിച്ചിരിക്കുകയാണ് .

2012, മാർച്ച് 3, ശനിയാഴ്‌ച

വിശ്വാസികളുടെ ഉമ്മമാര്‍


നബി (സ) യെ സ്നേഹിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ് .അവിടത്തെ സ്നേഹിച്ചവരെയും സ്നേഹിക്കണം. അഹ് ലു ബൈത്തിനോടും വിശ്വാസികളുടെ മാതാക്കളായ തിരുനബി (സ)യുടെ ഭാര്യമാരോടും സ്വഹാബികളോടുമുള്ള സ്നേഹം ഇതിന്റെ ഭാഗമാണ് .
അഹ് ലു ബൈത്തിന്റെ മാതാവ്‌ റസൂല്‍ (സ)യുടെ പുത്രിയായ ഫാത്വിമ(റ)യാണ് . ഖദീജ (റ)യാണ് ഉമ്മ .ഭര്ത്താ വ്‌ അലി (റ)വും. അദ്ദേഹമാണ് സ്വര്ഗ്ത്തിലെ യുവാക്കളുടെ നേതാവ്‌. ഫാത്വിമ ബീവി (റ)ടെയും അലി (റ)വിന്റെയും മക്കളായ ഹസന്‍ (റ), ഹുസൈന്‍ (റ) വിലൂടെയാണ് അഹ് ലു ബൈത് ആരംഭിക്കുന്നത് .

ഖദീജ ബീവി (റ)

നബി (സ)തങ്ങളുടെ ഭാര്യയാകാന്‍ ആദ്യമായി ഭാഗ്യം ലഭിച്ചത് ഖദീജ ബീവി (റ)ക്കായിരുന്നു .ആ വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ആദ്യമായി ഇസ്ലാം സ്വീകരിച്ച വനിതയുമാണ് അവര്‍. ഖുവൈലിദ്‌ ആണ് അവരുടെ പിതാവ് .ഫാത്വിമ ബിന്ത് അസ്സ്വം ആണ് മാതാവ്‌ . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു .നബി (സ)യുടെ താങ്ങും തണലുമായിരുന്നു അവര്‍. പ്രവാചകത്വം ലഭിച്ച തുടക്കത്തില്‍ ജിബ്രീല്‍ (അ) ന്റെ ആലിംഗനവും ദര്ശംനവും കാരണം ഹിറാ ഗുഹയില്‍ നിന്ന് ആദ്യ വഹ് യുമായി പേടിച്ചു പനിച്ചു വന്നപ്പോള്‍ ആശ്വസിച്ചത് ഖദീജ ബീവിയായിരുന്നു . ബീവി പറഞ്ഞു ; നബിയെ അങ്ങയെ അള്ളാഹു ഒരിക്കലും കൈവിടില്ല .കാരണം അങ്ങ് കുടുംബ ബന്ധം പുലര്ത്തുന്നവരും അഗതികളെയും അനാഥകളെയും സഹായിക്കുന്നവരുമാണ് .
ഖദീജ ബീവിയുടെ ജീവിത കാലത്ത് നബി (സ) മറ്റൊരു വിവാഹം ചെയ്തില്ല . സൈനബ് , ഖാസിം , റുഖിയ്യ , ഉമ്മു ഖുല്സും , ഫാത്വിമ , അബ്ദുള്ള ( റ.ഹും )എന്നീ കുട്ടികള്‍ അവരില്‍ ജനിച്ചു .അവരില്‍ ഫാത്വിമ ബീവി മാത്രമാണ് പ്രവാചക വഫാതിനു ശേഷവും ജീവിച്ചിരുന്നത് .ആണ്‍ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വഫാതായിരുന്നു .ഖദീജ (റ) വഫതാകുന്നത് . ഹിജ്റയുടെ അല്പം മുമ്പാണ് .അന്നവര്ക്ക്് അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം. മക്കയില്‍ ജന്നത്തുല്‍ മുഅല്ല യിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .

സൌദ ബിന്‍ത് സംഅ

ഇസ്ലാമിക പ്രബോധന കാലത്ത് ശത്രുക്കളുടെ അക്രമവും പരിഹാസവും ശക്തമായപ്പോഴെല്ലാം നബി (സ)യുടെ സഹായത്തിനുണ്ടായിരുന്ന ഖദീജ ബീവിയുടെയും സംരക്ഷണം നല്കിവയിരുന്ന അബൂത്വാലിബിന്റെയും മരണം പ്രവാചകരെ വളരെ വിഷമത്തിലാക്കി .അവരിവരും വഫാതായ വര്ഷം ആമുല്‍ ഹുസ്ന്‍ (ദുഃഖ വര്ഷം )എനാണ് അറിയപ്പെടുന്നതു. പിന്നീട് അവിടുന്നു വിവാഹം ചെയ്തത് വിധവയും അഞ്ചു മക്കളുടെ മാതാവുമായ സൌദ ബീവി യെയാണ് .അന്ന് മഹതിക്ക് അമ്പത്തിയഞ്ചു വയസ്സായിരുന്നു .സംഅ (റ)വും ശമൂസ്‌ ബിന്ത്് ഖൈസുമാണ് അവരുടെ മാതാപിതാക്കള്‍ .വിവാഹം മക്കയില്‍ വെച്ചാണ് നടന്നത് .നബി (സ)മഹതിയുടെ അടുക്കല്‍ താമസിക്കാന്‍ നിശ്ചയിച്ച ദിവസങ്ങള്‍ പ്രായാധിക്യം മൂലവും മറ്റും പിന്നീട് അവര്‍ ആയിഷാ ബീവിക്ക് കൈമാറിയിരുന്നു. ധര്മിഷ്ടയായിരുന്നു സൌദ (റ). മുആവിയത്തുബ് നു അബൂസുഫ് യാന്റെ കാലത്ത് ഹിജ്റ 54 ശവ്വാലില്‍ മദീനയിലാണ് വഫാത്തായാഹ്ടു . ജന്നത്തുല്‍ ബഖീ ഇലാണ് ഖബര്‍ .

ആയിശാ ബീവി (റ)

നബി(സ)യുടെ താങ്ങും തണലുമായിരുന്നു സിദ്ധീഖ് (റ) വിന്റെ ഓമന പുത്രിയുമാണ് ആയിശ ബീവി. ഉമ്മു റുമാന്‍ ബിന്‍ത് ആമിര്‍ ആണ് ഉമ്മ . നുബുവ്വത്തിന്റെ നാലാം വര്ഷരത്തിലാണ് ആയിശാ ബീവി ജനിച്ചത്‌ .ഹിജ്റ മൂന്നു വര്ഷം മുമ്പ് ശവ്വാല്‍ മാസത്തില്‍ ആണ് മക്കയില്‍ വെച്ചാണ്‌ തിരുദൂതര്‍ (സ) ആയിശാ ബീവിയെ വിവാഹം ചെയ്തത് .വിവാഹ സമയത്തു മഹതിക്ക് ആറു വയസ്സായിരുന്നു പ്രായം . ഭാര്യമാരുടെ കൂട്ടത്തില്‍ ആയിശാബീവിയുടെ വീട്ടില്‍ വെച്ച് മാത്രമാണു നബി (സ)ക്ക് വഹ് യു ഇറങ്ങിയത് .ആയിശാ ബീവിക്ക് പതിനെട്ടു വയസ്സ് ഉള്ളപ്പോഴാണ് നബി (സ)വഫാത് .മഹതിയുടെ വീട്ടില്‍ വെച്ചാണ് അവിടുന്ന് വഫാത്തായത് .ഈ ദാമ്പത്യം ഒമ്പത് വര്ഷം( നീണ്ടു .ഹദീസുകള്‍ കൂടുതല്‍ റിപ്പോര്ട്ട് ചെയ്ത വനിതയാണ് ആയിശാ (റ). കുടുംബ പ്രശ്നങ്ങള്ക്കുംത സ്ത്രീകള്ക്കുുണ്ടാവുന്ന മറ്റു പ്രശ്നങ്ങള്ക്കും പരിഹാരത്തിനായി മഹതിയെ പലരും സമീപിക്കാറുണ്ടായിരുന്നു .ഹിജ്റ 58 റമളാന്‍ 27 നു ബുധനാഴ്‌ച രാത്രി മഹതി ലോകത്തോട് വിട പറഞ്ഞു .മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ആണ് അവരുടെ ഖബര്‍ . 67 വയസ്സായിരുന്നു അന്നവര്ക്ക് .

ഹഫ്സ ബീവി

ബദര്‍ യുദ്ധത്തില്‍ ഭര്ത്താവ്‌ മരണപ്പെട്ട ത്തില്‍ ദു:ഖിച്ചു കഴിയുകയായിരുന്നു മഹതി .പിതാവായ ഉമര്‍ (റ)ഭര്ത്താനവിനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹഫ്സ (റ) ക്ക് വിശ്വ ഗുരുവിനെ തന്നെ ഭര്ത്താ വായി ലഭിക്കുന്നത് .സൈനബ് ബിന്‍ത് മള് ഊന്‍ ആണ് മാതാവ് . ഹിജറ മൂന്നാം വര്ഷം ശഅബാനിലായിരുന്നു വിവാഹം . നബി (സ) ഒരു പ്രാവശ്യം മഹതിയെ ത്വലാഖ് (റജഇയ്യ് )ചൊല്ലിയെന്കിലും ജിബ്രീലിന്റെ വഹ് യു കാരണമായി തിരിച്ചെടുത്തു . ഹിജ്റ 45 ല്‍ ശഅബാനില്‍ മദീനയില് വെച്ചാണ് വഫാത്തായത്. 63 വയസ്സ് വരെ ജീവിച്ചു .അന്ന് മദീനയിലെ ഭരണാധികാരി മര് വാനു ബിനു ഹകം ആയിരുന്നു .

സൈനബ് ബിന്‍ത് ഹുസൈമ

ഇവരുടെ പിതാവ് ഹുസൈമ (റ)വാണ്. മഹതി വിധവ യായിരുന്നു . ഹിജറ മൂന്നാം വര്ഷം വര്ഷ്ത്തിലാണ് അവിടുന്ന് മഹതിയെ വിവാഹം ചെയ്യുന്നത് .ഉമ്മു മാസകീന്‍ (ദരിദ്രരുടെ മാതാവ് )എന്നാണു സ്ഥാനപ്പേര് . എട്ടു മാസമേ ഈ ദാമ്പത്യം നീണ്ടു നിന്നുള്ളൂ . ഹിജ്റ നാലാം വര്ഷാത്തില്‍ റബീഉല്‍ അവ്വലില്‍ ആണ് ഇവര്‍ വഫാത്തായതു .മുപ്പതു വയസ്സ് വരെ ജീവിച്ചു .ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ . മഹതിക്ക് ധര്മം ചെയ്യുന്നതില്‍ അതിയായ താല്പര്യം ഉണ്ടായിരുന്നത് കാരണമാണ് പ്രസ്തുത നാമം ലഭിച്ചതു.

സൈനബ് ബിന്‍ത് ജഹ്ഷ്‌

സൈനബ (റ) യും വിധവയായിരുന്നു .ജഹ്ഷും ഉമൈമത് ബിന്‍ത് അബ്ദുല്‍ മുത്തലിബുമാണ് മാതാപിതാക്കള്‍ .ഹിജ്റ അഞ്ചാം വര്ഷത്തിലാണ് നബി (സ)മഹതിയെ വിവാഹം ചെയ്തത് . 35 വയസ്സായിരുന്നു അന്നവര്ക്ക്ത .തിരു നബി (സ) യുടെ വഫാതിനു ശേഷം ഭാര്യമാരില്‍ വെച്ച് ആദ്യം മരണപ്പെട്ടത് സൈനബ ബീവിയാണ് . ഹിജ്റ 20 നായിരുന്നു അത് . ജന്നത്തുല്‍ ബഖീ ഇലാണ് മഹതിയെ മറമാടിയത് .

ഉമ്മുസലമ ബീവി (റ) ഹിന്ദ്

ഭര്ത്താവവ്‌ മരിക്കുമ്പോള്‍ നാല് കുട്ടികള്‍ മാത്രമാണ് ഉമ്മു സലമ (റ )ക്ക് കൂട്ടിനുണ്ടായിരുന്നത് .അങ്ങിനെ വിഷമിച്ചിരിക്കുന്ന സമയത്താണ് നബി (സ) മഹാതിയെ വിവാഹം ചെയ്യുന്നത് . അബൂ ഉമയ്യ ആയിരുന്നു പിതാവ് . മാതാവ്‌ ആതിഖ ബിന്‍ത് ആമിര്‍ (റ) ഉം. ഹിജറ നാലാം വര്ഷം ശവ്വാലില്‍ ആയിരുന്നു നബി (സ) ബീവിയെ വിവാഹം ചെയ്തത് . ഹിജ്റ 61 ശവ്വാലില്‍ അവര്‍ വഫാതായി.84 വയാസു വരെ ജീവിച്ചു . ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ .ആയിശാ ബിവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ റിപ്പോര്ട്ട് ചെയ്തതും ഉമ്മു സലമ (റ)യാണ് .

ജുവൈരിയ്യ ബീവി (റ)


വിധവയായിരുന്നു ജുവൈരിയ്യ ബീവി (റ)ഹാരിസ്‌ (റ) യായിരുന്നു ഉപ്പ. നബി (സ) വിവാഹം ചെയ്തത് മഹതിയുടെ ഇരുപതാം വയസ്സിലായിരുന്നു .ഹിജ്റ 50 ല്‍ മഹതി വഫാതായി . 65 വയസ്സ് വരെ ജീവിച്ചു .

റംല ബീവി (റ)(ഉമ്മു ഹബീബ )

ഭര്ത്താിവ് ക്രിസ്തു മതത്തിലേക്ക് പരിവര്ത്തരനം ചെയ്തപ്പോള്‍ മഹതി ഏകയായി.എത്യപ്യയിലേക്ക് ഹിജറ പോയതായിരുന്നു ഇരുവരും .തുടര്ന്ന് നബി (സ) മഹതിയെ എറ്റെടുക്കുകയായിരുന്നു. മഹതിയുടെ പിതാവ് അബൂസുഫയാന്‍ (റ) വായിരുന്നു.സ്വഫിയ ബിന്ത്ഹ അബില്‍ ആസി (റ) വായിരുന്നു മാതാവ്‌ .ഹിജ്റ 44ല്‍ മദീനയില്‍ ആണ് വഫാത്തായത് .അന്നത്തെ ഭരണാധികാരി സഹോദരനായ മു ആ വിയ്യ (റ) ആയിരുന്നു.

സ്വഫിയ്യ ബീവി (റ)

സ്വഫിയ്യ ബീവി രാജകുമാരി ആയിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ തടവിലക്കപെട്ട ജൂതരില്‍ അവരുമുണ്ടായിരുന്നു .തിരുദൂതരുടെ സ്വഭാവ ശ്രേഷ്ഠതകളില്‍ ആകൃഷ്ട യായി അവര്‍ ഇസ്ലാം സ്വീകരിക്കുകയും അവിടുന്ന് അവരെ വിവാഹം ചെയ്യുകയും ചെയ്തു. അന്ന് 17 വയസ്സായിരുന്നു.ഹിജ്റ 50 ല്‍ ആണ് മഹതി വഫാതായതു . ജന്നതുല്‍ ബഖീഇല ആണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .

മൈമൂന ബീവി (റ)

നബി (സ) അവസാനമായി വിവാഹം ചെയ്തത് മൈമൂന ബീവി (റ)യെയാണ് .500 ദിര്ഹം മഹര്‍ നല്കി യാണ് അവരെ നബി (സ) വിവാഹം ചെയ്തതു. മഹതിക്ക് അന്ന് 51 വയസ്സ് പ്രായം ഉണ്ടായിരുന്നു .ഹാരിസ്‌ (റ )വായിരുന്നു പിതാവ് ഹിന്ദു ബിന്‍ത് ഔഫ്‌ (റ)മാതാവുമാണ് .ഹിജ്റ ഏഴാം വര്ഷം ദുല്ഖഅദില് ഉംറത്തുല്‍ ഖളാഇനോടനുംബന്ധിച്ചു മക്കയില്‍ വെച്ചാണ് മഹതിയെ വിവാഹം ചെയ്തതു . അവരുടെ ആദ്യപേര് ബര്റി എന്നായിരുന്നു .ഹിജ്റ 51 മക്കയില്‍ വെച്ച് മഹതി വഫാതായി .

അവലംബം സീറ ത്ത് സയ്യിദില് ബഷര്‍

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചേളാരി സമസ്ത സമ്മേളന ത്തിനൊരു അടിക്കുറിപ്പ്


സത്യ സാക്ഷികളാവുക എന്ന പ്രമാണ ബദ്ധമായതും , ഗഹനമായ ചര്ച്ചയക്കും വിശകലനത്തിനും പഠനത്തിനും ഉതകുന്ന ഒരു പ്രമേയവുമായി ചേളാരി സമസ്തയുടെ വാര്ഷിക സമ്മേളനം വരുന്നു എന്ന് മാസങ്ങള്ക്ക് മുന്നേ കണ്ടപ്പോള്‍ മനസ്സില്‍ കരുതി, ഇനി ഫെബ്രുവരി അവസാന വാരത്തില്‍ ഈ സമ്മേളനം സമാപിക്കുമ്പോഴേക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ലഭിക്കുന്ന നിരവധി കര്മ പദ്ധതികള്ക്ക് സാക്ഷിയാകാന്‍ കേരള ജനതക്ക് കഴിയുമെന്ന് . ശൈഖുനാ കണ്ണിയത് അഹമ്മദ്‌ മുസ്ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും നയിച്ച സമസ്തയുടെ പ്രധാന ലക്ഷ്യമായ അടിയുറച്ച സുന്നീ വിശ്വാസ ആദര്ശ പ്രചരണ ങ്ങള്ക്ക് പുതിയ വേദികള്‍ തുറക്കപ്പെടും , എണ്പത്തിയഞ്ചാം വാര്ഷി്കം ആഘോഷിക്കുമ്പോള്‍ ആ സമ്മേളന ഓര്മക്കായ് സ്വന്തമായ ഒരു ഭവനത്തില്‍ അന്തിയുറങ്ങാന്‍ ഭാഗ്യമില്ലാത്ത പത്ത് പേര്ക്ക് വീട് വെച്ച് കൊടുക്കും .സ്ത്രീധന ദുരാചാരത്ത്തിന്റെ പിടിയില്‍ പെട്ട് പുര നിറഞ്ഞു സമുദായത്തിന്റെ കണ്ണ് നീരായി നില്ക്കു ന്ന പാവപ്പെട്ട പത്ത് പെണ്കു്ട്ടികളുടെ വിവാഹത്തിനുള്ള സംവിധാനം കണ്ടെത്തും .പക്ഷെ ഒന്നും ഉണ്ടായില്ല !! മാസങ്ങളോളം കൊട്ടി ഘോഷിച്ചു , പ്രചണ്ടമായ പ്രചാരണ പ്രവര്ത്ത ങ്ങള്‍ നടത്തി മംഗലാപുരം മുതല്‍ കന്യാകുമാരി വരെ സന്ദേശ യാത്രയും നടത്തി കോഴിക്കോട് - തൃശൂര്‍ നാഷണല്‍ ഹൈവേയുടെ ഓരത്തുള്ള മലപ്പുറം ജില്ലയിലെ കൂരിയാട് പാടത്ത് സമ്മേളനം നടന്നപ്പോള്‍ മല എലിയെ പ്രസവിച്ച പോലെയായി . മൂന്നു ദിവസം നീണ്ട സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കേരളത്തിലെ ഒരു പണ്ഡിതന്റെ പ്രവര്ത്തങ്ങളെ വിലയിരുത്താനും അതിനു മാര്‍ക്കിടാനും തെറി പറയാനും മാത്രമുള്ള വേദിയായി അത് മാറി എന്നത് തികച്ചും വേദനാജനകമാണ് . സമ്മേളന ഉത്ഘാടന ദിവസം തന്നെ പാസ്സാക്കി വാര്ത്താ മാധ്യമങ്ങള്ക്ക് വിതരണം ചെയ്ത സമസ്തയുടെ സമ്മേളന പ്രമേയം പോലും കാന്തപുരം എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചു . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തിന് കളങ്കമാണ് എന്ന പ്രമേയം പാസാക്കുക വഴി ആ വിഭാഗം ഇന്നെത്തി നില്ക്കു ന്ന പരിതാപകരമായ അവസ്ഥയാണ് സമൂഹ മനസാക്ഷിക്ക് മുന്നില്‍ വെളിപ്പെട്ടത് . ആധികാരിക സമസ്ത യാണന്നു സ്വയം അവകാശ പ്പെടുംപോഴും , കേരളത്തിലെ മഹല്ലുകള്‍ മുഴുവന്‍ തങ്ങളുടെ കൈകളില്‍ ആണെന്നും എണ്പത്തി അഞ്ചു ശതമാനം സുന്നികള്‍ ചേളാരി സമസ്തയുടെ പിന്നില്‍ തന്നെയുണ്ട് എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോഴും എവിടെയോ ഒരു ഭയം അവര്ക്കു ള്ളത് പോലെയാണ് കാന്തപുരത്തിനെതിരെയുള്ള അവരുടെ പ്രവര്ത്തനങ്ങള്‍ കാണുമ്പൊള്‍ തോന്നുക. “സത്യ സാക്ഷികളാവുക” എന്നതിനു പകരം “കാന്തപുരം വിരോധികളാവുക” എന്ന പ്രമേയ മായിരുന്നു നല്ലതെന്നു എന്ന് ഏതെന്കിലും മനുഷ്യന് തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ രൂപീകൃതമായ സമസ്തയുടെ മുഖ മുദ്രയായിരുന്നു സുന്നീ ആദര്ശന വൈരികളായ മുജാഹിദു /ജമാഅത്തെ ഇസ്ലാമി തുടങ്ങിയപുത്തന്‍ വാദികളോടുള്ള ശക്തമായ വിയോജിപ്പ്. സമസ്ത രൂപീകരണ ലക്ഷ്യങ്ങളില്‍ പ്രധാന പെട്ടത് തന്നെ മേല്‍ പറഞ്ഞ പുത്തന്‍ വാദികളുടെ പിടിയില്‍ നിന്നും മുസ്ലിംകളെ രക്ഷപ്പെടുത്തി സുന്നത് ജമാഅത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം അവരില്‍ ഊട്ടി ഉറപ്പിക്കുക എന്നതായിരുന്നു . ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്‌ വരെയുള്ള സമസ്തയുടെ നീണ്ട പണ്ഡിത നിരയൊന്നും ഈ സംഘടനയെ മുന്നോട്ടു നയിച്ച വേളയില്‍ ഇല്ലാത്തതും സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്തായിരുന്നോ അതിനു കടക വിരുദ്ധവും ആണ് പാരമ്പര്യം അവകാശപ്പെടുന്ന ഇന്നത്തെ ചേളാരി സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ സുന്നിലേബലില്‍ നടത്തിയ ഒരു സമ്മേളനത്തിനു ആശംസ അര്പ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കള്‍ സമ്മേളന വേദിയില്‍ വരുന്നതും അവരെ സ്വീകരിച്ചുതും ഇത് ആദ്യമാണ് . സമ്മേളന വേളയില്‍ തന്നെ പുറത്തിറങ്ങിയ ജമാഅത്ത് മുഖപത്രം പ്രബോധനം മാസിക ചേളാരി വിഭാഗത്തെ പുകഴ്ത്തി എഴ്തുകയും , ആ ലേഖനം ഉള്കൊള്ളുന്ന പ്രബോധനം വായിക്കണമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് വന്ന സുന്നികളോട് പള്ളിയിലെ ചേളാരി വിഭാഗം ഖ്വതീബ്‌ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇവരുടെ ആദര്ശ പ്രതിബദ്ധത എവിടെയെത്തി എന്ന് നമുക്ക് മനസ്സിലാകും. സമ്മേളന വേദിയില്‍ സ്റ്റാള്‍ തുടങ്ങാന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുവാദം നല്കു ക വഴി ശംസുല്‍ ഉലമയും ബഹു കണ്ണിയത്തും ഏതൊന്നില്‍ നിന്നാണോ സുന്നികളെ രക്ഷിക്കാന്‍ നോക്കിയത് ആ വികല ആശയത്തെ സുന്നികള്ക്കി ടയില്‍ പ്രചരിപ്പിക്കാനുള്ള അവസരം തുറന്നു കൊടുക്കുകയായിരുന്നു അഭിനവ ദര്ശന സമസ്ത ചെയ്തത് .

ജമാഅത്തെ ഇസ്ലാമിയുമായുള്ള ചേളാരി സമസ്തയുടെ അവിഹിത ബന്ധത്തിന്റെ തുറന്ന വേദിയാക്കാന്‍ സമസ്തയുടെ പേരിലുള്ള സമ്മേളന വേദി തന്നെ തിരഞ്ഞെടുത്തത് നേരത്തെ തന്നെ പ്രഖ്യാപിച്ചു വെച്ച “കാന്തപുരമാണ് തങ്ങളുടെ മുഖ്യ ശത്രു” എന്നതു അണികളെ പ്രവര്ത്തനത്തിലൂടെ ബോധ്യപ്പെടുത്താന്‍ വേണ്ടി യായിരുന്നു.
സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല്‌ കടി സമ്മേളന സമാപനം വരെ തുടര്ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്ക്ക് നിര്ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്സമയം കാണിച്ച ദര്ശന ചാനല്‍ ചെയ്തത് . സദസ്സും വേദിയും കടിച്ചു പിടിച്ചിരുന്ന അസ്വസ്ഥതക്ക് ഒരു അയവു വന്നത് പ്രഭാഷകന്‍ കാന്തപുരത്തിലേക്കും തിരുകേശത്തിലേക്കും കടന്നപ്പോള്‍ ആണ്. അതാണങ്കില്‍ നീണ്ട സ്വാഗത ഭാഷണത്തിന്റെ ശബ്ദ ക്ഷീണവും കാന്തപുരത്തെ കുറ്റപ്പെടുത്താനുള്ള ആവേശവും കൂടി ഒത്തു ചേര്ന്നതപ്പോള്‍ ഉള്ള ശബ്ദം തൊണ്ടയില്‍ കുടുങ്ങി പുറത്ത് വരാതെയാകുന്ന കാഴ്ചയാണ് കണ്ടത് . എന്തിനേറെ അദ്ദേഹം തന്നെ തങ്ങളുടെ സമസ്തയെ ചേളാരി സമസ്ത എന്ന് വിളിക്കുന്ന രംഗം വരെ ഉണ്ടായി. ഇനി വിമര്ശതകര്‍ ചേളാരി സമസ്ത എന്ന് വിളിക്കുന്നതില്‍ ഹാലിളകേണ്ട ആവശ്യമില്ലല്ലോ. എന്തായാലും വേദിയിലുള്ളവര്‍ കയ്യും കണ്ണും കാണിച്ചു സ്വാഗത ഭാഷകനെ ഏല്പിച്ച ജോലിയിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. വേദിയിലുള്ളവര്ക്കും രാഷ്ട്രീയ നേതാക്കള്ക്കും വളണ്ടിയര്മാണര്ക്കും സമ്മേളനം നടത്താന്‍ സ്ഥലം നല്കി്യ വ്യക്തിക്കും പോലീസുകാര്ക്കുംല പത്രക്കാര്ക്കും തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം സ്വാഗതം പറഞ്ഞു പ്രസംഗം നിര്ത്താ ന്‍ ഒരുങ്ങിയപ്പോള്‍ ആണ് വേദിയിരിക്കുന്ന ഒരാള്‍ വന്നു സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നടത്തുന്ന ചെറുശ്ശെരിക്ക് സ്വാഗതം പറഞ്ഞില്ല എന്ന് സൂചിപ്പിച്ചതു . ഞാന്‍ വിട്ടു പോയി ..എന്ന് പറഞ്ഞു കൊണ്ട് കോട്ടുമ്മല ബാപ്പു മുസ്ലിയാര്‍ പിന്നെ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്ക്കും സ്വാഗതം പറയുകയായിരുന്നു . അതിരില്ലാത്ത സ്വാഗത ഭാഷണത്തില്‍ അസ്വസ്ഥത പ്രക്ടിപ്പിക്കുന്ന സദസ്സും സമസ്ത സെക്രട്ടറി കൂടി യായ മുഖ്യ പ്രഭാഷകനെ മറന്ന സ്വാഗത ഭാഷണവും മുഖം കെടലിന്റെ പരിധിയില്‍ വരുമോ ആവൊ..? എനിക്കറിയില്ല .!!!
സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഉണ്ടാകും എന്ന് പറഞ്ഞിരുന്ന യു.എ.ഇ.മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലിയ്യുല്‍ ഹാശിമി സമ്മേളനത്തിനു വന്നില്ല.ചെറുശ്ശേരിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു കാന്തപുരം കേരളത്തില്‍ കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മായര്‍ ഒന്നും ശംസുല്‍ ഉലമ യെക്കാള്‍ വലിയവര്‍ അല്ല എന്ന് . പിന്നെ എന്തിനു SYS ഗോള്ഡസന്‍ ജൂബിലി സമ്മേളന ഉത്‌ഘാടകന്‍ ആയി കാന്തപുരം വര്ഷങ്ങള്ക്കു് മുന്നേ കേരളത്തില്‍ കൊണ്ട് വന്ന അലിയ്യുല്‍ ഹാശിമിയെ സമസ്ത സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി ക്ഷണിച്ചു ...? ഏതായാലും സമ്മേളനത്തിനു അദ്ദേഹം വരാതിരുന്നതിന്റെ പിന്നില്‍ കാന്തപുരമാണെന്ന് പറയില്ലായിരിക്കും. അലിയ്യുല്‍ ഹാശിമിയുടെ സന്ദേശം സമ്മേളന ത്തില്‍ വായിക്കും എന്ന് വേദിയില്‍ നിന്ന് കേട്ടെങ്കിലും അത് വായിച്ചുതും കണ്ടില്ല . ഹൈദരലി ശിഹാബ് തങ്ങള്‍ നോക്കി വായിച്ച ഉത്ഘാടന പ്രസംഗത്തിനു ശേഷം , ഇ അഹമ്മദും , കുഞ്ഞാലിക്കുട്ടിയും ആവേശകരമായി പ്രസംഗിച്ചു എങ്കിലും അണികളെ ഉദ്ദീപിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. കാന്തപുരത്തെ കുറിച്ചോ തിരുകേശ വിവാദത്തെ കുറിച്ചോ ഇവര്‍ ഒരക്ഷരം മിണ്ടാതിരുന്നതു വേദിയിലിരുന്ന നേതാക്കളുടെ മുഖത്തും അണികളെ മുഖത്തും പ്രതിഫലിച്ചു കണ്ടു . അതിന്റെ അലയൊലികള്‍ ഉടനെ തന്നെ കേള്ക്കാവുന്നതാണ്. നേരത്തെ സമ്മേളനത്തില്‍ വന്ന ഇ.ടി മുഹമ്മദ്‌ ബഷീറും തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല .
ചേളാരി സമസ്ത കാര്യദര്ശിയായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നടത്തിയ മുഖ്യ പ്രഭാഷണം അക്ഷരാര്ത്ഥ ത്തില്‍ അത്ഭുത പ്പെടുത്തുന്ന തായിരുന്നു . തുടക്കം മുതല്‍ ഒരു ഡയറി നോക്കി തപ്പി തടഞ്ഞു വായിക്കുന്ന ഒരു അവസ്ഥയാണ് കണ്ടപ്പോള്‍ ഒരു സമസ്തയുടെ സെക്രട്ടറി ആണല്ലോ ഇത് എന്ന് ചിന്തിച്ചു പോകും . പലപ്പോഴും അക്ഷരങ്ങള്‍ കിട്ടാതെ വായന മുടങ്ങിയപ്പോള്‍ ലൈവായി സമ്മേളനം പതിനൊന്നര വരെ കാണിക്കും എന്ന് പറഞ്ഞിരുന്ന ദര്ശന ചാനല്‍ വരെ സമ്മേളന സംപ്രേഷണം നിര്ത്തി വെച്ചു . മറു ഭാഗത്തെ കാന്തപുരം .എ.പി അബൂബക്കര്‍ മുസ്ല്യാര്ക്ക് പകരം ചേളാരി സമസ്തയുടെ സെക്രട്ടറിയാണ് ചെറുശ്ശേരി ഉസ്താദ്‌ .ഐതിഹാസിക മായി കൊട്ടി ഘോഷിച്ചു നടത്തുന്ന ഒരു സമസ്ത സമ്മേളനത്തിലേ മുഖ്യ പ്രഭാഷണം നഴ്സറി കുട്ടികളെ പോലും നാണിപ്പിക്കും വിധത്തിലുള്ള ഒരു നുള്ളി പൊറുക്കിയുള്ള വായനയില്‍ നിന്നും മോചനമായതു വിഷയം കാന്തപുരത്തിലും കാന്തപുരം നടത്തുന്ന പ്രവര്ത്തനങ്ങളെ അവഹേളിക്കാനും തുടങ്ങിയപ്പോള്‍ മാത്രമാണ് . ആയിരങ്ങളെ ഒരുമിച്ചു കൂട്ടിയ സദസ്സില്‍ ഒരു ദീനീ പ്രസംഗം നടത്താന്‍ തപ്പി തടഞ്ഞ നുള്ളി പൊറുക്കി വായിക്കണമെന്നതും കാന്തപുരത്തിന്റെ പ്രവര്ത്തങ്ങളെ കുറിച്ചും തിരുകേശത്തെ കുറിച്ചും കണ്ണടച്ചും പറയാം എന്നൊരു അവസ്ഥയിലാണ് നേത്രത്വം തന്നേ ഉള്ളത്. അത് വരെ തങ്ങളുടെ ബഹുമാന്യ സെക്രട്ടറി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ നട്ടം തിരിഞ്ഞിരുന്ന അണികള്‍ കാന്തപുരം എന്ന പേര് കേള്ക്കുമ്പോഴേക്കും തക് ബീര്‍ മുഴക്കാന്‍ തുടങ്ങി.
കടുത്ത അസൂയ ആണ് ഇവരെ നയിക്കുന്നത് എന്നത് ലോകരെ ബോധ്യ പ്പെടുത്തുന്നതായിരുന്നു സെക്രട്ടറിയുടെ സംസാരം . എ.പി വിഭാഗം കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മാനരെ പുച്ഛത്തോടെ നോക്കി കാണാനും അവരൊന്നും ആരുമല്ല എന്ന് വരുത്തി തീര്ക്കാനും ആണ് അദേഹം ശ്രമിച്ചത്. സമ്മേളന തുടക്കം മുതല്‍ സമസ്തയുടെ സമുന്നതരായ പൂര്‍ വീക നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുകയും ,, ശംസുല്‍ ഉലമയുടെയും കണ്ണിയത്തിന്റെയും മഹത്വവും പ്രവര്ത്ത നവും പറഞ്ഞു “ന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു” എന്ന രൂപത്തില്‍ ആവേശം കൊള്ളുകയല്ലാതെ 1989 നു ശേഷം തങ്ങള്‍ എന്ത് ചെയ്തു ഈ സമുദായത്തില്‍ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാള്ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. സമ്മേളനത്തിനു വന്ന ലീഗ് നേത്രത്വം സമസ്തയില്‍ തങ്ങള്ക്കു വിശ്വാസമാണ് , ഞങ്ങള്‍ അതിന്റെ കൂടെയാണ് എന്ന് പറയാനും കോട്ടുമ്മലയും ചെറുശ്ശേരിയും സമദ്‌ പൂക്കൊട്ടൂരും അടങ്ങുന്ന മത നേത്രത്വം മുസ്ലിം ലീഗില്‍ തങ്ങള്ക്കുരള്ള വിശ്വാസ ത്തിനും അടിവരയിടാനും ശ്രമിച്ചു എന്നതിനപ്പുറം ഈ സമ്മേളനം കൊണ്ട് എന്തു ഗുണമുണ്ടായി എന്ന് ചിന്തിക്കുന്നവരുടെ മുന്നില്‍ വെക്കാന്‍ എന്തുണ്ട് ഇവര്ക്ക്...? പാണക്കാട്ട് സയ്യിദു കുടുംബത്തിനോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രം കൂരിയാട് എത്തി ചേര്ന്ന് ആയിരങ്ങള്ക്ക് മുന്നില്‍ ആവര്ത്തിച്ചാവര്ത്തി്ച്ച് പാണക്കാട് കുടുംബ മഹിമ പറഞ്ഞ പ്രസംഗകര്‍ മര്ഹും സയ്യിദ്‌ മുഹമ്മദലി ശിഹാബ്തങ്ങള്‍ മന്ത്രിച്ചു ഊതുന്നത് കാണിച്ചു കൊണ്ട് കുഫ് രിയത് ചെയ്യുന്നു എന്ന് അറബികള്ക്കാ യി വീഡിയോ ഡോക്യമെന്ററി തയ്യാറാക്കിയ വഹാബികള്ക്കെ തിരെ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. പാണക്കാട് കുടുംബത്തോട് അവര്ക്ക് സ്നേഹമുണ്ടെങ്കില്‍ ആദ്യം തള്ളി പറയേണ്ടത് തങ്ങള്‍ കുടുംബം ശിര്ക്ക് ചെയ്യുന്നു എന്ന് പറയുകയും എഴുതി വിടുകയും ചെയ്യുന്ന ഈ വഹാബീ കൂട്ടത്തെ ആയിരുന്നില്ലേ ..?


കഴിഞ്ഞ ഏഴു കൊല്ലമായി മര്കസില്‍ സൂക്ഷിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്ന തിരുകേശം എങ്ങിനെ ഈ വേളയില്‍ നാട്ടിലെ പൊതു ചര്ച്ച യായി കടന്നു വന്നു എന്ന് ഈ സമ്മേളനം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഉരുത്തിരിയുന്ന ചില തുണ്ട് . അതില്‍ ജമാഅത്തെ ഇസ്ലാമിയുടെയും വിഘടിത സമസ്ത യുടെയും പങ്കു വ്യക്ത മാകും. കാര്യമായ പ്രവര്ത്തനങ്ങളോ പദ്ധതിക ളോ ഒരു നേത്രത്വത്തെയോ എടുത്തു കാണിക്കാന്‍ ഇല്ലാതെ അസൂയ മാത്രം കൈമുതലായുള്ള ഇവര്‍ക്ക് സംഘടന മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ അതിനു യോജിച്ച ഒരു വിവാദം എക്കാലത്തും ആവശ്യമാണ് . അത് കൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയിടെ സഹായത്തോടെ ഓ.അബ്ദുള്ള മാധ്യമത്തില്‍ തിരുകേശത്തിനെതിരെ ചര്ദ്ദി ച്ചത് . അതേറ്റെടുത്തു കൊണ്ട് നാടായ നാട്ടിലും തെരുവുകളിലും സത്യ സാക്ഷികളാവുക എന്ന പ്രമേയം എഴുതിവെച്ച് തിരുകേശത്തെ അവമതിക്കുകയും കാന്തപുരത്തിന് നേരെ തെറി പ്രഭാഷണംനടത്തുകയും അതുവഴി പൊതു ജനങ്ങള്ക്ക് ‌ മുന്നില്‍ ഇസ്ലാമിനെയും പ്രാവചകര്‍ (സ)തങ്ങളെയും കരിവാരി തേക്കാനുംആണിവര്‍ ശ്രമിച്ചത് .തിരുകേശം ഞങ്ങള്‍ കത്തിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കോഴിക്കോട്ട് ജനങ്ങളെ വിളിച്ചു കൂട്ടി ടോര്ച്ച ടിച്ചു നടന്ന ചേളാരി വിഭാഗം എന്തെ കത്തിക്കാതെ മുടി ജാലിയ വാലയുടെ മക്കള്ക്ക് ‌ തന്നെ തിരിച്ചു കൊടുത്തതു എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. മുടി കത്തിച്ചു നോക്കണം എന്ന ഇവരുടെ വാദമല്ലേ നിരീശ്വരവാദിയായ പിണറായിക്കും മറ്റും ഇതില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് .
സമ്മേളന ആദ്യന്തം വരെ ഒരു പണ്ഡിതനെതിരെയുള്ള തെറിയും ശാപപ്രാര്ത്ഥനകളും ആണ് നിറഞ്ഞു നിന്നത് . കേരളത്തിലെ എണ്പത്തി അഞ്ചു ശതമാനം സുന്നികളും തങ്ങളുടെ കൂടെ എന്ന് അവകാശപ്പെടുന്നവര്‍ ,, ഇടയ്ക്കിടെ സമ്മേളനത്തില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്തു എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു .അതിനു തെളിവായി പറഞ്ഞത് നാഷണല്‍ ഹൈവേ ബ്ലോക്കായി എന്നതാണ് . നാഷണല്‍ ഹൈവേയിലെ കൊളപ്പുറം കൂരിയാട് ഏരിയയെ കുറിച്ച് അറിയുന്ന ഏതൊരാള്ക്കും അറിയാം പ്രസ്തുത മേഖലയില്‍ ഒരു ചെറിയ ആക്സിഡന്റ് നടന്നാല്‍ പോലും പെട്ടന്ന് വാഹന ഗതാഗതം ബ്ലോക്ക് ആകുന്ന സ്ഥലം ആണെന്ന് . എതായാലും അണികളുടെ മനസ്സ് നിറഞ്ഞ ഒരു പ്രസംഗം, നോക്കി വായിക്കാതെ ,,,ഒഴുക്കോടെ പറയാന്‍ അവസാനം അബ്ദു സമദ്‌ പൂക്കോട്ടൂര്‍ തന്നെ വേണ്ടി വന്നു . അതിനിടക്ക് രാഷ്ട്രീയക്കാരുടെതല്ലാതെ ഒരു ഒഴുക്കുള്ള ഏക പ്രസംഗം ഉണ്ടായത് ഒരു അറബിയില്‍ നിന്നാണ് .അതാണങ്കില്‍ പറഞ്ഞ അസ്സലാമു അലൈകും എന്നത് എല്ലാവര്ക്കും മനസ്സിലായി എന്നതിന് പുറമേ ..പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് പോലും അറിയാതെ അണികളും നേതാക്കളും ഒരു പോലെ കണ്ണ് മിഴിച്ചിരുന്നു . അതൊന്നു തര്ജമ ചെയ്തു കൊടുക്കാന്‍ പോലും ഈ സമസ്ത പണ്ഡിത സഭയില്‍ നിന്നോ അതിന്റെ കീഴിലുള്ള ഹുദവി, വാഫി ,ഫൈസി ബിരുദ ധാരികളില്‍ നിന്നോ ആരെയും കണ്ടില്ല . അറബിയില്‍ ഒരു വാക്കു സ്വാഗതം പറയാന്‍ പോലും കഴിവുള്ളവരെ വാര്ത്തെ ടുക്കുന്നതിന് പകരം കാന്തപുരം വിരോധം പഠിപ്പിച്ചതിന്റെ തിക്ത ഫലം ആണ് ഇതെല്ലാം. പറഞ്ഞു വന്നത് സമദ്‌ പൂക്കൊട്ടൂരിന്റെ പ്രസംഗം . നാല്പതു മെമ്പര്മാരുള്ള ഒരു പണ്ഡിത സഭ ഉണ്ടായിട്ടും. വര്ഷാവര്ഷം വാഫിയും ,ഹുദവികളും പുറത്തിറങ്ങിയിട്ടും പേരില്‍ പോലും ഒരു മുസ്ലിയാര്‍ എന്നവകാശ പ്പെടാന്‍ വകുപ്പില്ലാത്ത സമദിനാണ് അണികളെ പിടിചു നിര്ത്താ ന്‍ പറ്റിയ ഒരു പ്രസംഗത്തിനായി സമസ്തയുടെ പണ്ഡിത സഭ കരുതി വെച്ചതു .സമസ്തയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ഇങ്ങിനെ ഒന്ന് ...?? തെരുവോരങ്ങളില്‍ സുന്നി പണ്ഡിത സമൂഹത്തിനെതിരെ കുപ്രചരണം നടത്തി നല്ല ശീലമുള്ള അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആണ് അണികളുടെ കാന്തപുരം വിരോധം എന്ന ദാഹം തീര്ത്തു കൊടുക്കാന്‍ വേണ്ടത് നല്കിയത്. മഹല്ലുകള്‍ തങ്ങളുടെ കുത്തക യാണെന്നും സുന്നികളെ അവിടെ നിന്നും ആട്ടി യോടിക്കണം എന്നുമാണ് സമസ്ത മുശാവറയില്‍ പേരില്ലാത്ത ഈ ചേളാരി നേതാവിന്റെ ആഹ്വാനം. സുന്നികള്‍ ഒന്നായിരുന്ന കാലത്തെ പള്ളികളും മദ്രസകളും കയ്യടക്കി വെച്ചു അതിന്റെ എണ്ണം ഓഫീസിലിരുന്നു കണക്ക് കൂട്ടി പറയുകയല്ലാതെ എന്തുണ്ട് ഇവര്ക്ക് സുന്നി മഹല്ലുകളില്‍ എടുത്തു കാണിക്കാന്‍...? മഹാന്മാരായ പൂര്വീ്ക പണ്ഡിതന്മാര്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞു അഭിമാനം കൊള്ളൂന്നതിനു പകരം കഴിഞ്ഞ പത്ത് ഇരുപതു കൊല്ലമായി തങ്ങള്‍ ഈ നാടിനും സമൂഹത്തിനും ദീനിനും വേണ്ടി എന്ത് ചെയ്തു എന്ന് പറയാന്‍ ഇവര്ക്ക് കഴിഞ്ഞിട്ടില്ല .ഓരോ നാട്ടിലെയും പാവപ്പെട്ട ജനങ്ങള്‍ ചോര നീരാക്കി , ഉമ്മമാര്‍ കാതിലും കയ്യിലും ഉള്ള തെല്ലാം നല്കി നാട്ടുകാര്‍ ഉണ്ടാക്കിയ മദ്രസയും പള്ളിയും തങ്ങളുടെ അക്കൌണ്ടില്‍ വരവ് വെക്കുകയല്ലാതെ ശംസുല്‍ ഉലമ നട്ടു വളര്ത്തിയ നന്തി ദാറുസ്സലാം അറബി കോളജ്‌ എങ്കിലും നേരാം വണ്ണം നടത്താന്‍ ഇവര്ക്ക് കഴിഞ്ഞിരുന്നെകില്‍ , സുന്നികളില്‍ നിന്നും രാഷ്ട്രീയ തിണ്ണ ബലം പ്രയോഗിച്ചു പിടിച്ചെടുത്തതും ഇന്ന് ശോചനീയ അവസ്ഥയില്‍ കഴിയുന്ന ദീനീ സ്ഥാപങ്ങള്‍ എങ്കിലും ഒന്ന് പുനരുദ്ദരിക്കാന്‍ ഇവര്ക്ക് കഴിഞ്ഞെങ്കില്‍ ...വെറുതെ ആശിച്ചു പോവുകയാണ് .

ഇരുപത്തി അഞ്ചു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുകയും കേരളത്തിലെ സുന്നികളില്‍ എണ്പ ത്തി അഞ്ച് ശതമാനവും തങ്ങളോടൊപ്പം ആണെന്ന് പറയുകയും ചെയ്യുന്ന ഇവരെ കാണുമ്പോള്‍ സ്വഭാവിക മായും പൊതു ജനങ്ങളില്‍ നിന്ന് ഉയരുന്ന ചില ചിന്തകള്‍ ഉണ്ട് . കേവലം പതിനഞ്ചു ശതമാനം ജന പിന്തുണയു ള്ളതും അതില്‍ നിന്ന് തന്നെ എണ്ണമില്ലാത്ത ആളുകള്‍ അപ്പുറത്തേക്ക് പോകുന്നതിന്റെ കണക്കുവര്‍ നിരത്തുമ്പോഴും ശൈഖുനാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേത്രത്വത്തില്‍ മത ഭൌതിക മേഖലകളില്‍ നടക്കുന്ന അതി ബൃഹത്തായ സേവന പ്രവര്ത്തനങ്ങള്‍ കേരളത്തിന്റെ അതിരുകള്‍ കടന്നു , ആന്ഡകമാന്‍ നിക്കോബാര്‍ - ലക്ഷദീപുകളിലും , തമിഴ്നാട്, കര്ണാടക , യു.പി , ഗുജറാത്ത് ,ഹരിയാന ,ബംഗാള്‍ തുടങ്ങി കാശ്മീര്‍ വരെ എത്തി നില്ക്കുന്നു . മത –ഭൌതിക വിദ്യാഭ്യാസ രംഗത്തും , ജീവകാരുണ്യ മേഖലകളിലും , എന്തിനേറെ കുടിവെള്ളം ഇല്ലാത്ത ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ വരെ കാന്തപുരത്തിന്റെ നേത്രത്വം ശ്രദ്ധചെലുത്തുന്നു . ഇരുപതിനായിരത്തോളം കുട്ടികള്‍ ഇന്ന് മര്കസ്‌ സ്ഥപനങ്ങളില്‍ മാത്രം പഠിക്കുന്നുണ്ട് . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . ഓരോ മാസവും ഒരു കോടിയിലേറെ രൂപയാണ് ശമ്പളവും മറ്റുമായി മര്‍ കസിനു ചെലവ് വരുന്നുണ്ട് . മര്കസിന്റെ കീഴില്‍ നടത്തുന്ന മുപ്പതോളം പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ട് .
ഇതിനു പുറമേയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും പദ്ദതികളും . പാവപ്പെട്ട അനാഥ അഗതി കുട്ടികളെ അവരുടെ ഉമ്മമാരുടെയും ബന്ധപ്പെട്ടവരുടെയും കൂടെ തന്നെ നിര്ത്തി അവര്ക്ക് പഠിക്കാനുള്ള സഹായ ങ്ങള്‍ ചെയ്തു കൊടുക്കുന്ന ഹോം കെയര്‍ പദ്ധതിയും. അഞ്ഞൂറിലേറെ കുട്ടികള്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ളില്‍ മര്കസിന്റെ ധന സഹായത്തോടെ വീട്ടില്‍ നിന്ന് തന്നെ പഠിക്കുന്നു. മര്കസിന്റെ സ്കോളര്ഷി്പ്പ് നേടി ഈജിപ്തിലും അലിഗഡിലും നിസാമിയയിലും പഠിക്കുന്നവര്‍ വേറെയുമുണ്ട് . അതിന്റെ ഇടയിലേക്കാണ് ഇപ്പോള്‍ ചര്ച്ചുയായ നാല്പതു കോടി രൂപയുടെ പദ്ധതികള്‍ വരുന്നത് . ഈ പ്രവര്ത്തപങ്ങള്‍ എല്ലാം ചെയ്യുന്നത് മേല്‍ പറഞ്ഞ കേവലം പതിനഞ്ചു ശതമാനം മാത്രമുള്ളവരുടെ പിന്തുണയോടെയാണ് . ഇത് വെച്ച് എന്റെ ഒരു ഹൈന്ദവ സുഹൃത്ത് മുമ്പ് പറഞ്ഞത്‌ ഓര്ത്തു പോവുകയാണ് . ഈ കേരളത്തിലെ മുസ്ലിംകള്‍ എല്ലാം കാന്തപുരത്തിന് പിന്തുണ നല്കി യിരുന്നെങ്കില്‍ എന്താകുമായിരുന്നു ....എന്ന് ...!!!! അവിടെയാണ് ഈ എണ്പതത്തിഅഞ്ചു ശതമാനത്തിന്റെ പിന്തുണയുടെയും എണ്പാത്തിയഞ്ചാം വാര്ഷിികത്തിന്റെയും മേന്മ കൊണ്ടെന്തു ഗുണം ഈ സമൂഹത്തിനു എന്ന് പൊതു ജനം ചിന്തിച്ചു പോവുക .
Markaz Home Care Inauguration

ഹസനിയ്യയിലെ അതിഥികള്‍