2014, ഡിസംബർ 18, വ്യാഴാഴ്‌ച

മര്‍കസ് എക്സ്പോയില്‍ നിന്ന് മര്‍കസിലേക്ക് അധികം ദൂരമില്ല !!



ഒരു സന്തോഷ ത്തിന്റെ നിലാവ് മായാന്‍ അധിക നേരം വേണ്ട.
ചിലത് അങ്ങിനെയാണ് .
എന്തായാലും ഏറെ കൊതിച്ചു പോയി ...
മറുനാടന്‍ മലയാളിയിലെ ആ വാര്‍ത്ത കണ്ടപ്പോള്‍.ഒരു പാട് കൂട്ടുകാര്‍ ആ വാര്‍ത്ത അല്ലാഹുവിനു സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നു . പലരുടെയും വാചകങ്ങളില്‍ അവരുടെ സന്തോഷം കാണാം .
ഒരു പിളര്‍പ്പ് കൊണ്ട് എന്തെല്ലാം ദുരന്തങ്ങള്‍ ഞങ്ങള്‍ ഏറ്റുവാങ്ങി . പ്രിയപ്പെട്ട കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞു മുതല്‍ എണ്ണാന്‍ മാത്രം ഞങ്ങളുടെ പ്രവര്‍ത്തകരെ അവര്‍ ക്രൂരമായി കൊല ചെയ്തിട്ടുണ്ട് . കല്ലെറിഞ്ഞും കൂക്ക് വിളിച്ചും ഞങ്ങളെ ഉസ്താദ് മാരെ അവര്‍ ആക്രമിച്ചിട്ടുണ്ട് . ഞങ്ങളുടെ പ്രിയപ്പെട്ട നെല്ലി കുത്ത് ഉസ്താദിനെ കുത്തി മാരകമായി മുറിവേല്‍പ്പിച്ചു ..എ പി സുന്നി ആയതിന്റെ പേരില്‍ നിരവധി ഉസ്താദ് മാരെ പള്ളികളില്‍ നിന്ന് ഇറക്കി വിട്ടു . മദ്രസാ ഉസ്താദ് മാരെ അവിടെ നിന്നും പുറത്താക്കി ...രാഷ്ട്രീയ തിമിരം ബാധിച്ച വരാല്‍ ഈ സമൂഹത്തിനു അനുഭവിക്കേണ്ട വ്യഥകളുടെ കഥകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു രാവോന്നും പോരാ ...
പക്ഷെ എല്ലാം സഹിക്കാനും മറക്കാനും പൊറുക്കാനും , ഐക്യത്തിന്റെ സൂചനകള്‍ കണ്ടു ഞങ്ങളുടെ മനസ്സ് വെമ്പി . പടച്ച റബ്ബേ ..ഈ ദുരന്തങ്ങളൊക്കെ ഞങ്ങള്‍ പൊറുക്കാം ..എന്നാലും നിന്റെ ദീനിന്റെ പേര് പറഞ്ഞു ആലിമുകളെ യും സയ്യിദന്മാരെയും പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന പ്രവണത ക്കെങ്കിലും ഒരു മാറ്റം വരുമല്ലോ . അതിന്റെ പേരില്‍ ഇനിയും ഒരു പള്ളി ആക്രമിക്ക പ്പെടുക യില്ലല്ലോ . മുസ്ലിം ഉമ്മത്തിന്റെ എല്ലാമായ വിശുദ്ധ ഖുര്‍ ആനിലെ ഒരു പേജു പോലും വിദ്വാഷത്തിന്റെ പേരില്‍ കത്തിക്കാന്‍ ഇനി അവര്‍ ശ്രമിക്കില്ലല്ലോ . മറ്റു സമുദായ ങ്ങള്‍ക്കിടയില്‍ ഈ ഉമ്മത്തിനെ കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളും , ഫ്ലക്സ് ഷീറ്റ് കളും അങ്ങാടികളില്‍ നിറയില്ലല്ലോ ..? പൂര്‍ വീക മഹത്തുക്കള്‍ അടിത്തറ പാകിയ മഹാല്ലുകളില്‍ സന്തോഷവും സമാധാനവും തിരിച്ചു വരുമല്ലോ . അംഗ ബലാ ബലത്തിന്റെ പേര് പറഞ്ഞു ഒരു ഉസ്താദിനും കണ്ണീരോടെ പള്ളിയില്‍ നിന്ന് ഇറങ്ങേണ്ട ഗതി ഇനി വരില്ലല്ലോ ...ഐക്യ ത്തിന്റെ ഒരു നീരുറവ കാണുമ്പോഴേക്കു എത്രയാണ് സുന്നികളുടെ സന്തോഷം ..എത്ര ആവേശ ത്തോടെ അവരാവാര്‍ത്തകളെ സ്വാഗതം ചെയ്തത് .ചിലര്‍ അവരെയും കുറ്റപ്പെടുത്തി ..ആവേശ കമ്മിറ്റി ..?
ഇങ്ങിനെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അതിനെ ആവേശ ത്തോടെ ,,ഷെയര്‍ ചെയ്തവരെ പഴിക്കേണ്ടതുണ്ടോ ..? ഇല്ല എന്നാണു എന്റെ അഭിപ്രായം .അതവരുടെ മനസ്സ് ആണ് ..ദീനിനോടുള്ള സ്നേഹം . ഈ ഉമ്മത്ത്‌ ഭിന്നിക്കരുത് എന്ന അതിയായ ആഗ്രഹം .

സുന്നീ ഐക്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടു അവസാനം വെറും കയ്യോടെ തിരിച്ചു മടങ്ങിയ ഒരു പാട് പേര്‍ ഉണ്ട് . അവര്‍ക്കെല്ലാം ഐക്യ വിരോധികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി എന്ന് മാത്രം . ഇവിടെയും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാകും. ഒരു വിഭാഗം ഈ ഒരു വാര്‍ത്ത യെ സമീപിച്ച വിധം . മുസ്ലിം ഉമ്മത്ത്‌ ഒന്നാകാന്‍ വഴി തെളിയുന്നു എന്ന് കേട്ടപ്പോള്‍ അവരുടെ മുഖം വിവര്‍ണമായി . അവരുടെ സന്തോഷം ഇല്ലാതായി. ഒരാള്‍ പോലും അതിനു അനുകൂലിച്ചു ഒരു വരി എഴുതിയത് നിങ്ങള്‍ ആരെങ്കിലും കണ്ടോ . അല്ലാഹുവേ നിനക്ക് സ്തുതി എന്ന ഒരു വാചകം ...ചില മുജാഹിദുകള്‍ വരെ അല്‍ഹംദുലില്ലാ എന്ന് എഴുതി .പക്ഷെ ചേളാരി സുന്നികള്‍ എന്ന് പറയുന്നവരുടെ സമീപനം എന്തായിരുന്നു . ? മുസ്ലിം ഉമ്മത്തിന്റെ ഐക്യം കാണുമ്പോള്‍ പിശാചു ദുഖിക്കും എന്ന് എവിടെയോ വായിച്ച തായി ഓര്‍ക്കുന്നു . ഇവിടെയും ചിലര്‍ ദുഃഖം .
ഇനി വാര്‍ത്തയുടെ മറ്റൊരു വശത്തേക്ക് . മുനവ്വര്‍ അലി തങ്ങളുടെ പേജില്‍ ഇങ്ങിനെ ഒരു വിശദീകരണം ഉടനെ തന്നെ വന്നു , Inaugurating agar wood show room in Karanthoor. Srilankan delegates and SKSSF leaders are also seen .
ഇതും കൂടെയുള്ള ഫോട്ടോയും കണ്ടപ്പോള്‍ തന്നെ ,,വശ പിശക് തോന്നി . മര്‍കസിലെ ഒരു കൂട്ടുകാരന് വിളിച്ചു . അവന്‍ പറഞ്ഞു , മര്‍കസ് എക്സ്പോയില്‍ ഊദ് ഷോറൂം ഉദ്ഘാടന ത്തിനു വന്നിരുന്നു എന്ന് .
തങ്ങളുടെ പേജില്‍ ഈ ഒരു വിശദീകരണം വന്നതിനു ശേഷം അതുവരെ മാളത്തില്‍ ഒളിച്ചിരുന്ന മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തില്‍ ദുഖിക്കുന്ന ഇബ് ലീസിന്റെ , പണിയാളുകള്‍ നിറഞാടാന്‍ തുടങ്ങുന്നതാണ് പിന്നെ കണ്ടത് . നോക്കൂ നിങ്ങള്‍ അവരുടെ ഒരു സന്തോഷം . കാരന്തൂരിലുള്ള അത്തര്‍ കച്ചവടത്തിന്റെ ഉദ്ഘാടനത്തിന്നു ആണ് വന്നത് . കൂടെ എസ് കെ എസ് എഫിന്റെ ലീഡര്‍ മാരും , ശ്രീലങ്കന്‍ പ്രതിനിധികളും ഉണ്ട് എന്ന് തങ്ങള്‍ പറയുമ്പോള്‍ , ഞാനൊറ്റക്ക് അല്ല എന്ന് അനുയായികളെ അറിയിക്കുക യാണ് . ചേളാരി സംഘടനയുടെ നേതാക്കളും എന്നോടൊപ്പം മര്‍കസ് എക്സ്പോയില്‍ ഉണ്ട് എന്ന് .
ചേളാരി സുന്നികളെ സമാധാനിപ്പിക്കാന്‍ തങ്ങള്‍ ഇങ്ങിനെ ഒരു വിശദീകരണം കൊടുത്താലും മര്‍കസ് സമ്മേളന ത്തിനു വന്ന ശ്രീലങ്കന്‍ പ്രതിനിധികളുടെ കൂടെ , മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി നടത്തുന്ന മര്‍കസ് എക്സ്പോ യിലെ ഒരു ഷോറൂം ഉത്ഘാടനം ചെയ്യുക എന്ന് പറഞ്ഞാല്‍ ആ സമ്മേളന ത്തോടും എക്സ്പോയുടെ ഗുണ ഫലം ലഭിക്കുന്ന മര്‍കസ് എന്ന സ്ഥാപനത്തോടും ഉള്ള പോസിറ്റിവ് ആയ സമീപനം തന്നെ ആണത് എന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും .അത്രയും ദൂരം കുറഞ്ഞല്ലോ അതിനു അല്ലാഹുവിനോട് നന്ദി പറയാം.
അബ്ദുല്‍ ഹഖീം അസ് ഹരി ഉസ്താദ് , തങ്ങളെ കണ്ടപ്പോ അവിടേക്ക് ഓടി വന്നത് ആണ് എന്നാണു മറ്റൊരു കുറ്റപത്രം . അത് ശരിയാകാം , എന്തായാലും വെറുപ്പ്‌ കാട്ടി പുറം തിരിഞ്ഞു പോയിട്ടില്ലല്ലോ . അതാണ്‌ ദീനിന് നിരക്കാത്തത് .
ആരെന്തൊക്കെ പറഞ്ഞാലും, കഴിഞ്ഞ വാരത്തില്‍ പേരോട് ഉസ്താദ് മൊന്നിച്ചു നെല്ലിക്കുന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തതും ഇപ്പോള്‍ , മര്‍കസ് എക്സ്പോ യില്‍ വന്നതും നല്ല സൂചനകള്‍ തന്നെയാണ് , മര്‍കസ് എക്സ്പോയില്‍ നിന്നും മര്‍കസിലെക്കും മര്‍കസ് സമ്മേളന ത്തിലേക്കും അധികം ദൂരമില്ല ,അത് വഴി സുമനസ്സുള്ള സുന്നികളുടെ യോജിപ്പിനും , അകലങ്ങളില്‍ നിന്നവര്‍ അടുക്കുന്നതിന്റെ സൂചനകള്‍ തന്നെയാണ് നാം കാണുന്നത് .ഏതു എസ് കെ എസ് എഫുകാരന്‍ വഴിയില്‍ തടഞ്ഞാലും ബഹു മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടന്ന ആ ആഗ്രഹം ആ മകന് നല്ലത് പോലെ അറിയാം .അത് ആദേഹം മാലോകരോട് പറഞ്ഞതുമാണ് . ആയതു കൊണ്ട് തന്നെ അദ്ദേഹ ത്തില്‍ നിന്ന് ഇതിലേറെ , ഈ ഉമ്മത്തിന്റെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . ആ പിതാവിന്റെ ആത്മാവ് ആഗ്രഹിക്കുന്നുമുണ്ടാകും. ശുഭ പ്രതീക്ഷ യോടെ നമുക്ക് പ്രാര്‍ഥിക്കാം
പൂച്ച വാല്‍ :
ഇത് സ്കൂള്‍ പരീക്ഷാ കാലം :
മുനവ്വറലി തങ്ങള്‍ക്കു പകരം , ഏതെങ്കിലും ബി ജെപി നേതാവോ , വല്ല സിനിമാ നടന്മാരോ ആണ് ആ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തിരുന്നത് എങ്കില്‍ പിന്നെയുള്ള ചേളാരി സുന്നീ പോസ്റ്റുകള്‍ എങ്ങിനെ എന്ന് വിവരിക്കാം . അടിക്കുറിപ്പുള്ള ഫോട്ടോകള്‍ തയ്യാറാക്കുക .

2014, നവംബർ 12, ബുധനാഴ്‌ച

ഗുജറാത്ത് കലാപവും കാന്തപുരം വിമര്‍ശകരും


     ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന പേരില്‍ കാന്തപുരം ഉസ്താദിന്റെ പേരില്‍ വന്ന വാര്‍ത്താ തലകെട്ടിനെ കുറിച്ച് ഇവിടെ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല . വാര്‍ത്തയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ , അത്തരം തലകെട്ടുകള്‍ മെനഞ്ഞര്‍ക്ക് എത്ര ത്തോളം പത്ര ധര്മബോധത്തിന്റെ അന്തസ്സ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും . എഴുതി വിടുന്നവര്‍ വിഡ്ഢി ആണെന്ന് വെച്ച് മാധ്യമവും ദേശാ ഭിമാനിയും വായിക്കുന്നവര്‍ വിഡ്ഢികള്‍ ആയികൊള്ളണം എന്നില്ലല്ലോ .അത് കൊണ്ട് തന്നെ അവരെ വെറുതെ വിടാം .ജമാഅ ത്തെ ഇസ്ലാമി ശൈലിയില്‍ പറഞ്ഞാല്‍ ഏക പിതാവിന് പിറന്നവര്‍ക്കെ അന്തസ്സും ആഭിജാത്യവും ഉണ്ടാവുകയുള്ളൂ . 
ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ് .
ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകം ശ്രദ്ധിക്കുന്നത് ഒരേ ഒരു മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ ആണ് എന്ന് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റു പലരും ഉണ്ട് . ആ പണ്ഡിതന്റെ നാവില്‍ നിന്ന് രണ്ടക്ഷരം വീണു കിട്ടിയാല്‍ അത് ലോകം ശ്രദ്ധിക്കും ..വായിക്കപ്പെടും. പ്രതികരണങ്ങളും ഉണ്ടാകും.
ഇപ്പോള്‍ ഒരു ഇലക്ഷന്‍ ഇന്ത്യ യില്‍ നടക്കുന്നില്ല . എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും കേള്‍ക്കുന്നില്ല . പിന്നെ എന്തിനാണ് ഒരു വിദേശ മുസ്ലിം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കാന്തപുരം ഉസ്താദിനോട് വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്ത് കലാപത്തെ കുറിച്ചും , ഇന്ത്യ യിലെ മുസ്ലിം സുരക്ഷയും ഭീകരതയെയും ആവര്‍ത്തിച്ചു ചോദ്യക്കുന്നത് .
ഈ ചോദിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെ ആണല്ലോ . അതും പത്രക്കാര്‍ , നാട്ടിലെ വിശേഷങ്ങള്‍
ഗുജറാത്ത് കലാപം അറിയില്ല എന്ന വാര്‍ത്താ കട്ടിംഗ് , കാന്തപുരം വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക്‌ ഉപകരിക്കുമെങ്കിലും , മനാമയിലെ പത്ര സമ്മേളന ത്തില്‍ ഈ ചോദ്യം ഉന്നയിച്ചവന്റെ ലക്‌ഷ്യം സാധ്യമാവാതെ പോകുകയാണ് ഉണ്ടായതു . ഇന്ത്യ യിലെ ഭരണ കൂടം മുസ്ലിം വിരുദ്ധമാണ് എന്നും , ന്യൂന പക്ഷങ്ങള്‍ ഇവിടെ വേട്ട യാടപ്പെടുന്നുവെന്നും , കാന്തപുരം ഉസ്താദിന്റെ നാവിലൂടെ പുറത്തേക്ക് വന്നു , അതാരുടെ ചെവിയിലൊക്കെ എത്തണം എന്നാണോ അവര്‍ ആഗ്രഹിച്ചതു ആ മോഹത്തിന്റെ കൂമ്പിനിട്ടാണ് കാന്തപുരം ഉസ്താദിന്റെ മറുപടിയുടെ പ്രഹരം ഏല്‍ക്കേണ്ടി വന്നത് .
ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന് 
കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍
ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു
കാന്തപുരത്തെക്കാളും അറിയുന്നവര്‍ അവരറിയാതെ ഒരു വാര്‍ത്തയും ഇവിടെ ഇല്ലല്ലോ ..? പിന്നെ എന്തിനു ഇത്തരം ചോദ്യങ്ങള്‍ ..? അവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലോജിക് തിരിച്ചറിഞ്ഞവരുടെ കുബുദ്ധി വര്‍ക്ക് ചെയ്യുന്നത് . പക്ഷെ ആ കുതന്ത്രം കാന്തപുരം എന്ന ജീനിയസിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ന് കണ്ടത് . പത്രക്കാരന്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് , കാന്തപുരം ഉസ്താദ് എഴാനാകാശത്തിന്റെ അപ്പുറത്ത് തന്നെ കണ്ടു . ചോദിച്ചവന്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉള്ള ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്ന് വന്നില്ല . എന്ത് കൊണ്ട് കാന്തപുരം ഉസ്താദും കേരളത്തില്‍ അദ്ദേഹം നേത്രത്വം നല്‍കുന്ന സുന്നീ സംഘടനകളും , ഗുജറാത്ത് ഫോക്കസ് ചെയ്യുന്നു എന്ന് നേരത്തെ തന്നെ പല ആവര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുകയും , ഉത്തരം പറയുകയും ചെയ്ത വിഷയമാണ് . സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന
ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഈ നാട്ടില്‍ നിന്ന് ഉണങ്ങാതെ നില്‍ക്കുകയും , മുസ്ലിംകള്‍ ഭീതിയിലും അസ്വസ്ഥത കളിലും കാലാ കാലം കഴിഞ്ഞു കൂടണമെന്ന താല്‍പര്യവും ഇവര്‍ക്കെന്തു കൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ചിലരുടെ കപട മുസ്ലിം സ്നേഹവും , ജമാഅത്തെ ഇസ്ലാമിയുടെ തനി നിറവും ബോധ്യമായി തുടങ്ങും . ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ സുരക്ഷി തരല്ല എന്ന് വരുത്തി തീര്‍ത്തു , പൊതുവേ സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന ഈ രാജ്യത്ത് താലിബാനിസ്റ്റ് കളുടെയും അല്‍ഖയ്ദ ക്കാരുടേയും വെടിയൊച്ചകള്‍ കൂടി ഇവര്‍ ആഗ്രഹിക്കുന്നുവോ .
ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല , അറബ് നാടുകളിലെ അരക്ഷിതാവസ്ഥകള്‍ നിറഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വഴിത്തിരിവ് പത്രവും ഏതൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ , അയല്‍പക്കരാജ്യങ്ങളില്‍ അശാന്തി വിതക്കുന്നവരുടെ തോഴര്‍ ഈ നാട്ടിലും ഉണ്ടെന്നു തിരിച്ചറിയും.
മോഡി ഭരണ ത്തില്‍ ആശങ്കള്‍ ഇല്ല എന്ന് കാന്തപുരം പറഞ്ഞല്ലോ എന്നാണു ചിലരുടെ രോഷം . പത്രങ്ങളില്‍ ഉസ്താദ് പറഞ്ഞതായി കണ്ടത് അങ്ങിനെയല്ല . "മോഡി ഭരണത്തില്‍ ആശങ്കയോ പ്രതീക്ഷ യോയില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഭരണം കിട്ടിയവര്‍ ഭരിക്കട്ടെ. ആര്‍ ക്കായാലും ഭരണഘടന അനുസരിച്ചേ ഭരിക്കാനാകൂ. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനക്കെതിരെ പ്രവര്‍ത്തക്കുമ്പോള്‍ ശക്തമായി പ്രതികരിക്കും-കാന്തപുരം പറഞ്ഞു. "
വാര്‍ത്തകളിലെ ചില വരികള്‍ മാത്രം തിരഞ്ഞെടുത്തു സോഷ്യല്‍ മീഡിയകളിലെ ആഘോഷിക്കുന്നത് പോലെയല്ല ഒരു സമുദായത്തിന്റെ നേതാവിന് ഇടപെടലുകള്‍ നടത്താന്‍ കഴിയുക . അത് കൊണ്ട് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ വാക്കുകള്‍ . അത് തിരിച്ചറിയണമെങ്കില്‍ ഒരു പാട് ബുദ്ധി യൊന്നും വേണ്ടതില്ല ,

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

കന്നടയുടെ മണ്ണില്‍ ചരിത്രം കുറിക്കാനൊരു 'കേരള'യാത്ര


Bavas Kuriyodam 

കന്നടയുടെ മണ്ണില്‍ നാളെയുടെ സൂര്യോദയം പുതിയൊരു ചരിത്രത്തിനു അക്ഷരങ്ങള്‍ കുറിക്കുക യാണ് . മാനവ സമൂഹ ത്തെ മാനിക്കുക എന്നുറക്കെ ഉത്ഘോഷിച്ചു കൊണ്ട് , ശൈഖുനാ കാന്തപുരത്തിന്റെ കര്‍ണാടക യാത്ര ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കി .

ഭാരതീയ ജീവിതങ്ങളിലെ ബഹുസ്വരതകളിലും , വിഭിന്നാശയ -സംഹിത വിശ്വാസങ്ങളുടെ ജാതി - മത -രാഷ്ട്രീയ പരിസരങ്ങളിലും നിന്ന് കൊണ്ട് , മാനവ സ്നേഹത്തിന്റെ മന്ത്രങ്ങള്‍ , ..മനുഷ്യാ ,,, നിന്റെ സഹജീവിയെ കൂടി നീ മാനിക്കുക , അവന്റെ അവകാശങ്ങള്‍ നീ ഹനിക്കരുത് എന്നൊരു ഉത്ബോധന ത്തിനു ജനിച്ച നാടിന്റെയും ഭാഷാ ചുറ്റുപാടുകളുടെ യും അതിര്‍ത്തികള്‍ ക്കപ്പുറത്തെക്കൊരു മലയാളി പുത്രന്‍ ഇങ്ങിനെ കടന്നു ചെല്ലുന്നത് ചരിത്ര ത്തില്‍ ഇതാദ്യ മായിട്ടായിരിക്കും . പ്രത്യേകിച്ചും മുസ്ലിം സമുദായ ത്തില്‍ നിന്ന് . അത് കൊണ്ട് തന്നെയാണ് ഈ യാത്ര ഒരു ചരിത്ര മാകുന്നതും . ജമ്മു കാശ്മീര്‍ , ആസ്സാം , ഉത്തര്‍ പ്രദേശ്‌ , ദല്‍ഹി , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലോക്കെ വ്യത്യസ്ത സംഗമങ്ങളും യാത്രകളും നേരത്തെ തന്നെ കാന്തപുരം ഉസ്താദ് നടത്തിയിട്ടുണ്ട് . ലക്‌ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ , മാനുഷിക സേവനങ്ങള്‍ . വികസനത്തിന്റെ കാലൊച്ചകള്‍ കേള്‍ക്കാതെ , നിരക്ഷരതയുടെ ശാപം പേറി പാര്‍ശ്വവത്കരിക്ക പ്പെട്ട വിഭാഗങ്ങളെ തേടി , വിദ്യാഭ്യാസത്തിലൂടെയും സമാശ്വാസ പ്രവര്‍ത്തന ങ്ങളിലൂടെയും അവര്‍ക്ക് കരുത്തു പകര്‍ന്നു നല്‍കാനുള്ള യാത്രകള്‍ ആയിരുന്നു അവ . അതിനു ഫലവും ഉണ്ടായി നിരവധി വിദ്യാഭ്യാസ -സാംസ്കാരിക സ്ഥാപനങ്ങള്‍ പുതുതായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നു . അതോടൊപ്പം വിജ്ഞാന മധു നുകര്‍ന്നു സമൂഹ ത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരായവരും പിറന്നു .


കലാപങ്ങളുടെ തീച്ചൂളകളില്‍ എരിഞ്ഞു കൊണ്ടിരുന്ന സമൂഹ മായിരുന്നു ആസ്സാമില്‍ ഉണ്ടായിരുന്നതു . കാന്തപുരം ഉസ്താദിന്റെ കണ്ണും കരവും അങ്ങോട്ട്‌ തിരിഞ്ഞപ്പോള്‍ , അവര്‍ക്ക് ലഭിച്ചതു ജീവിത ത്തിലേക്ക് തിരിച്ചു വരാനുള്ളരു പിടിവള്ളി ആയിരുന്നു. വസ്ത്രവും പാര്‍പ്പിടവും , മക്കളുടെ വിദ്യാഭ്യാസ ത്തിനുള്ള വഴികളും പകര്‍ന്നു നല്‍കിയ ശൈഖ് സാബിനെ , ആസ്സാമിന്റെ മക്കള്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലേറെ അവര്‍ക്ക് സന്തോഷം ആരും തിരിഞ്ഞു നോക്കാനില്ലാ വേളയില്‍ അവരെ കെയര്‍ ചെയ്യാന്‍ ആളുണ്ടായി എന്നതാണു .
ആസ്സാമിലെ പോലെ തന്നെ , വര്‍ഷങ്ങള്‍ക്കു മുന്നേ കഴിഞ്ഞ കലാപ ദുരന്തങ്ങളുടെ ഓര്‍മകളുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചനം കിട്ടാത്തിരുന്ന ഒരു സമൂഹത്തിനു തങ്ങളുടെ പാരമ്പര്യവും ഇസ്സത്തും ബോധ്യ പ്പെടുത്തുക യായിരുന്നു ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം.

കാന്തപുരം ഉസ്താദിന്റെ ഓരോ യാത്രകളും സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രങ്ങള്‍ കൂടിയാണ് . അത് കേരളത്തിന്റെ മണ്ണിനു പുറത്തേക്ക് ആകുമ്പോള്‍ , ആ യാത്രക്ക് തിളക്കം കൂടുന്നു ..തുല്യത വിരളവും .
ഗുല്‍ബര്‍ഗ യില്‍ നിന്ന് തുടങ്ങി മാന്ഗ്ലൂരില്‍ അവസാനിക്കുന്ന കര്‍ണാടക യാത്ര , നേരത്തെ നടന്ന അദ്ദേഹ ത്തിന്റെ ഇതര സംസ്ഥാനങ്ങളിലെക്കുള്ള യാത്രകളില്‍ നിന്ന് വ്യത്യസ്ത മാണ്.തുല്യത യില്ലാത്ത വിധം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കേരള മണ്ണില്‍ കാഴ്ച വെച്ച കാന്തപുരത്തിന്റെ കേരള യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കര്‍ണാടക യാത്ര സംഘടിപ്പിക്കപെട്ടിരിക്കുന്നത് . മാനുഷിക ബന്ധങ്ങള്‍ക്ക് നിലയും വിലയും ഇല്ലാതാകുന്ന വര്‍ത്തമാന കാലം , കുടുബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും തകര്‍ക്കും വിധം പ്രതി യോഗികളെ കൊന്നു തള്ളുന്ന കൊലപാതക രാഷ്ട്രീയങ്ങള്‍ , വിചാരണ തടവിന്റെയും , അന്വേഷണ പ്രഹസനങ്ങളുടെ പേരില്‍ തടവറ കള്‍ ക്കുള്ളില്‍ ക്കിടന്നു ജീവിതം മുരടിച്ചു പോകുന്നവരുടെ അവകാശങ്ങള്‍ ഭരണ കൂടങ്ങളെ ഓര്മപ്പെടുത്താന്‍ ..അധാര്‍മികതകളും അക്രമങ്ങളും നിറഞ്ഞ . കലുഷിത സാമൂഹ്യ ചുറ്റുപാടില്‍ കാന്തപുരം ഉസ്താദ് ഉയര്‍ത്തി പിടിക്കുന്ന മാനവ സമൂഹത്തെ മാനിക്കുക എന്ന പ്രമേയത്തിനു ഏറെ പ്രസക്തി ഉണ്ട് . നന്മ ആഗ്രഹിക്കുന്ന ഏതൊരാളും നന്മയുടെ ഒരു കൈത്തിരിയെയും കണ്ടില്ലെന്നു നടിക്കരുത് . അത് കെടാതെ സൂക്ഷിക്കാനും അതിനു ഊര്‍ജ്ജം പകരാനും നമ്മളാലാവും വിധം ശ്രമിക്കേണ്ടതുണ്ട്‌ . ഏറ്റവും ചുരുങ്ങിയത് മാനസീക പിന്തുണ എങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം .

ചരിത്രത്തിന്റെ ഭാഗമാകാനും ചരിത്ര പുരുഷന്മാരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് കൈത്താങ്ങായി വര്ത്തിക്കാനും ഭാഗ്യം ലഭിക്കുക എന്നത് , കാലം ചിലര്‍ക്ക് കരുതി വെച്ച സുകൃത മാണ് . നമ്മള്‍ മലയാളീ സമൂഹത്തിനു , ഇതൊരു അഭിമാനത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് . മണ്ണിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ കടന്നു മലയാളത്തിന്റെ ഈ വിപ്ലവ നായകന്‍ കന്നടയുടെ മക്കളെ അഭിസംബോധനം ചെയ്യുമ്പോള്‍ തീര്‍ച്ച യായും അതൊരു ചരിത്രമാണ് . കാലം കാത്തു വെച്ച അത്തരം അപൂര്‍വ നിമിഷങ്ങളെ സങ്കുചിത ചിന്തകള്‍ കൊണ്ട് വേലി കെട്ടി പുറം തിരിഞ്ഞു നിന്നാല്‍ നന്മകളുടെ എതിര്‍പക്ഷത്തെ ചരിത്രം നമ്മളെ ചേര്‍ത്ത് വായിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ മാനവ സമൂഹത്തിന്റെ നല്ലൊരു നാളേക്ക് വേണ്ടി നമുക്കും ഉറക്കെ ശബ്ടിക്കാം . കന്നടയുടെ മണ്ണില്‍ മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം ഉസ്താദിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം !!



Kanthapuram Karnataka yathra poster                                              Karnataka yathra  More Photos 

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

നിങ്ങള്‍ വിധവകളെ കാണുന്നുണ്ടോ ...?


നാട്ടിലെ എസ് വൈ എസിന്റെ , സാന്ത്വനം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ റമളാനില്‍ റിലീഫ്‌ വിതരണത്തിനു ലിസ്റ്റ് തയ്യാറാക്കുന്ന വേളയില്‍, ആരെയെല്ലാം പരിഗണിക്കണം എന്ന ചര്‍ച്ചയിലാണ് നാട്ടിലെ വിധവകളുടെ ഒരു ലിസ്റ്റ് കുറിച്ചതു . റിലീഫ്‌ വിതരണ ത്തിനു അര്‍ഹരായ വിധവകളോടൊപ്പം അല്പം സാമ്പത്തികമായി കഴിവുണ്ടെന്ന് കരുതി മാറ്റി വെച്ച വിധവകളുടെയും കൂടെ കണക്ക് എടുത്താല്‍ , നാട്ടിലെ സ്ത്രീകണക്കില്‍ എണ്ണാന്‍ മാത്രം വിധവകള്‍ ഉണ്ടെന്ന വസ്തുത ഞെട്ടി പ്പിക്കുന്നതായിരുന്നു . ചിലരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ നിന്ന് മരിച്ചത് , യുവത്വത്തില്‍ തന്നെ റോഡപകടങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപെട്ടവരാണ് ഏറെയും. അതോടൊപ്പം പല കാരണങ്ങളാല്‍ വിവാഹ മോചനം നടന്നവരും , പിന്നെ ഭര്‍ത്താക്കന്മാര്‍ വരുമോ ഇല്ലയോ എന്നറിയാതെ , മോചനം പോലും ലഭിക്കാത്തവരും . ഇവരില്‍ ഏറെയും ദാമ്പത്യ ജീവിതത്തിന്റെ വഴിയില്‍ ഏറെ ദൂരം സഞ്ചരിക്കാത്തവരും യുവത്വ കാലം വിടാത്തവരുമാണ് . പഠനകാലം പിന്നിടാത്ത മക്കളെയും ചേര്‍ത്ത് ആരോടും പരാതി പറയാതെ തങ്ങള്‍ക്കു വന്ന വിധിയില്‍ ക്ഷമിച്ചു കഴിയുന്ന ഈ സ്ത്രീകള്‍ക്കും ഉണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും ...? ആങ്ങളമാരുടെ ആശ്രയത്തിലോ അല്ലെങ്കില്‍ പിതാവിന്റെ ആശ്രയത്തിലോ അല്ലെങ്കില്‍ നാട്ടുകാരുടെ ആശ്രയത്തിലോ കഴിയെണ്ടാവരാണോ കാലാ കാലം ഇവര്‍ . ഡ്രൈവര്‍ ആയിരുന്ന ഒരു കൂട്ടുകാരന്‍ അപകടത്തില്‍ മരണ പെട്ടിട്ടു പതിമൂന്നു കൊല്ലം എങ്കിലും ആയിക്കാണും , തന്റെ മോന് ഒരു വയസ്സ് ആയപ്പോഴാണ് അവന്‍ അപകട ത്തില്‍ പെട്ട് മരണ പെട്ടത് . ആ വര്ഷം മുതല്‍ ഈ കഴിഞ്ഞ വര്ഷം വരെ നാട്ടിലെ റമളാന്‍ റിലീഫ്‌ കിറ്റില്‍ , അവന്റെ ഭാര്യ വിധവ യായി തന്നെ നില നില്‍ക്കുന്നു .. എന്റെ നാട് വിട്ടു തൊട്ടടുത്ത നാട്ടിലേക്ക് ചിന്തിച്ചപ്പോഴും സ്ഥിതി ഇതൊക്കെ തന്നെ .

പറക്ക മുറ്റാത്ത രണ്ടു കുട്ടികളെയും ഭാര്യയെയും നാട്ടിലാക്കി ഗള്‍ഫിന്റെ മണ്ണില്‍ ജോലിക്ക് പോയ കൂട്ടുകാരന്‍ അവിടെ നടന്ന ഒരു ആക്സിടന്റില്‍ മരണപ്പെട്ടു. . വര്‍ഷങ്ങളായി ഈ സംഭവം കഴിഞ്ഞിട്ട് . കുട്ടികള്‍ക്ക് യതീം കുട്ടികള്‍ എന്ന പരിവേഷം കിട്ടി സഹായ ഹസ്തങ്ങള്‍ അവരിലേക്ക് ഒരു പാട് ചെന്നിട്ടുണ്ട് . ചിരിച്ചിരുന്ന ആ മുഖം മൌനി യായി എന്നതിനപ്പുറം ആ സ്ത്രീ യുടെ മനസ്സ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല .
വര്‍ധിച്ചു വരുന്ന റോഡ് പകടങ്ങളിലും , ചെറുപ്പത്തില്‍ തന്നെ പിടി പെടുന്ന മാരക രോഗങ്ങളിലും പെട്ട് മരണ മടയുന്നവരുടെ എണ്ണം നാട്ടില്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് വിധവകളുടെ എണ്ണവും പെരുകുന്നു . കയ്യിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ യോ മറ്റു കുട്ടികളുടെയോ കണ്ണിലേക്ക് നോക്കി നെടുവീര്‍പ്പുകളുടെ കാലം തീര്‍ക്കാനാകും പിന്നെ അവരുടെ വിധി .

പെണ്ണ് മരണ പെട്ടാല്‍ , ആണുങ്ങള്‍ ആ ഒരു കൊല്ലത്തിനുള്ളില്‍ തന്നെ പുനര്‍ വിവാഹിതര്‍ ആവുന്നുണ്ട് . കുട്ടികളെ നോക്കാന്‍ ആളില്ല , വീട്ടില്‍ ആളില്ല , എന്നൊക്കെയാണ് കാരണങ്ങളായി കാണുന്നത് . എന്നാല്‍ സ്ത്രീകളുടെ വിഷയത്തില്‍ അവരില്‍ പലരും വിധവകളായി തന്നെ ജീവിതാ അവസാനം വരെ കഴിയേണ്ടി വരുന്നു . ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നു. തിരുനബി (സ) യുടെ കാലത്ത് വിധവാ വിവാഹത്തിനു വളരെ പ്രാധാന്യം നല്‍കിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം . പ്രവാചകര്‍( സ)തങ്ങള്‍ തന്നെ അതിനു മാത്രക യാണ് .ഇരുപത്തി അഞ്ചാം വയസ്സില്‍ വിവാഹിത യായ അവിടുത്തെ ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുള്ള വിധവ യായ ഖദീജ ബീവി (റ)ആയിരുന്നു . പ്രവാചകര്‍ ( സ) തങ്ങളുടെ ഭാര്യ മാരില്‍ അധികവും വിധവകളായിരുന്നു എന്ന് നമുക്ക് കാണാം . പ്രവാചകന്റെ അനുചരന്മാരില്‍ നിരവധി പുരുഷന്മാര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വലിയതോതിലുള്ള വിധവകളുടെയും അനാഥരുടെയും സംരക്ഷണം എന്ന പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യം വന്നു. അനാഥരായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ഈ വിധവകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് ഒന്നിലേറെ വിവാഹം ചെയ്യാനും അത് നാലിലേറെ പാടില്ലെന്നുമുള്ള നിയമമുണ്ടായത് (ഖുര്‍ആന്‍ 4:3).
ഇന്ന് യുദ്ധങ്ങള്‍ ഇല്ല എങ്കിലും അപകടങ്ങളും രോഗങ്ങളും വിധവകളെ സൃഷ്ടിക്കുന്നു . അവരെ സംരക്ഷിക്കുക മത പരമായ ബാധ്യതയും . പലപ്പോഴും നാട്ടിലുള്ള വിധവകളുടെ മനസ്സ് അറിയാന്‍ നമുക്ക് കഴിയാറില്ല .അല്ലെങ്കില്‍ നമ്മള്‍ അത്രത്തോളം ചിന്തിക്കുന്നുമില്ല. നമ്മുടെ സ്ത്രീകള്‍ ഉയര്ത്തി പ്പിടിക്കുന്ന വിശ്വാസവും ധാര്‍മികതയും കുടുംബ സ്നേഹവും കൊണ്ട് അവരാല്‍ പേര് ദോഷമൊന്നും കേള്‍പ്പിക്കപ്പെടുന്നില്ല എങ്കിലും , ആനുകാലിക കേരളീയ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളിലെ കഴുക കണ്ണുകള്‍ അവര്‍ക്ക് പിന്നിലും ഉണ്ടാകാം . നിങ്ങളുടെ പരിസര ത്തേക്ക് കൂടി ഒന്ന് നോക്കുക .വിധവകളെ നിങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിക്കാനെ എനിക്ക് അറിയൂ ...!കഴിയൂ ...!!








-------------------------------------BAVAS KURIYODAM ---------------
ഈ പോസ്റ്റ്‌ എഴുതിയത് ഒരു കാഴ്ച പ്പാട് മാത്രമായാണ് . സൂചിപ്പിച്ച മത ഉദ്ധരണികള്‍ മറ്റൊരു സൈറ്റില്‍ നിന്നുമാണ് . മത വിഷയങ്ങള്‍ ആധികാരിക മായി പറയേണ്ടത് പണ്ഡിതന്‍മാരാണ് .അതിനാല്‍ തന്നെ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ . Photo : Google

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ജനാസ നിസ്കാരം : ചില ചിന്തകള്‍

മര്‍ഹും ഉള്ളാള്‍ തങ്ങളുടെ ജനാസ ഒരു നോക്ക്
കാണാനുള്ളവരുടെ ഒഴുക്ക്


പല പ്പോഴും ജനാസ നിസ്കാരങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് ..പടച്ചോനെ ഇത്ര ആളുകള്‍ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ഉണ്ടാകുമോ ...? കൂടുതല്‍ ആളുകള്‍ ജനാസ നിസ്കാരത്തില്‍ പങ്കു കൊണ്ടാല്‍ അതിനു വലിയ ശ്രേഷ്ടത കല്‍പ്പിക്കുകയും , മയ്യിത്തിന്റെ ഗുണമായി അത് എണ്ണുകയും ചെയ്യുന്നു . പണ്ഡിതന്മാര്‍ക്കും വലിയ ഉസ്താദ് മാര്‍ക്കുമൊക്കെ വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ എത്രയാണ് ജനം തടിച്ചു കൂടുന്നത് ,,, കഴിഞ്ഞ ആഴ്ച മരണപ്പെട്ട തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജനാസ നിസ്കാരം പല തവണ കളായാണ് ആവര്‍ത്തി ക്കപ്പെട്ടത് , പതിനാലായിരത്തോളം ശിഷ്യന്മാരും അവരുടെ ശിഷ്യന്‍ മാരും ഉള്ള അനുഗ്രഹീതനായ പണ്ഡിതനായിരുന്നു മര്‍ഹും തിരൂരങ്ങാടി ബാപ്പു ഉസ്താദ്‌ .
നമ്മില്‍ നിന്നും ഈ അടുത്ത് വിട പറഞ്ഞ , വന്ദ്യരായ താജുല്‍ ഉലമയുടെ ജനാസ നിസ്കാരത്തില്‍ പങ്കു കൊള്ളാന്‍ പന്ത്രണ്ട് കിലോമീറ്ററിലേറെ ദൂരം ജനങ്ങള്‍ നടന്നു നീങ്ങി ,, അത്രക്കായിരുന്നു ജന ബാഹുല്യം ...ഇല്‍മിന്റെ സേവകനാവുന്നതിലൂടെ പണ്ഡിതന്മാര്‍ക്കു കിട്ടുന്ന മഹത്തായ ഒരു പദവി തന്നെയാണ് ജനാസ നിസ്കാരത്തിലുള്ള ഈ ജനപങ്കാളിത്തം .
പണ്ഡിതനോ , ഏതെന്കിലും ഹൈറായ നിലക്ക് പ്രമുഖനോ അല്ലാതായിപോകുമ്പോള്‍ , നമ്മുടെയൊക്കെ ജനാസ നിസ്കരിക്കനുള്ളവരുടെ എണ്ണം പള്ളിയുടെ അകത്തെ റൂമിലേക്ക്‌ ഒതുങ്ങി പോകുന്നു . പല ജനാസ നിസ്കാര ത്തിലും നാം പങ്കു കൊള്ളുമ്പോള്‍ നാം അറിയാത്തവര്‍ ആയിരിക്കും അവിടെ ഏറെയും ...മരണപെട്ട വ്യക്തിക്ക് ഇവരെയൊക്കെ അറിയുമായിരിക്കുമോ ..?
നമ്മെ പരിചയമുള്ളവര്‍ മാത്രം ജനാസ നിസ്കാരത്തിനു വരുന്നുവെങ്കില്‍ അത് വളരെ എത്ര കുറവ് ആയിരിക്കുമല്ലേ .. എന്റെ മനസ്സില്‍ ഇവിടെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ ഒന്ന് , മരണ പ്പെട്ടു എന്ന വിവരം അറിഞ്ഞാല്‍ , ജനാസ നിസ്കാരത്തിലേക്ക് പങ്കു കൊള്ളിക്കാന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുന്ന മാനസിക ബന്ധം ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആവുന്നതിലൂടെ നേടി എടുക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ട് . നാം സൌഹ്രദം പങ്കു വെക്കുമ്പോള്‍ പരസ്പരം വസ്സിയത്ത് ചെയ്യേണ്ട കാര്യവും , സ്നേഹ ബന്ധം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നിയ്യത്തും , നമുക്ക് വേണ്ടി നിസ്കരിക്കാനുള്ള ഒരു കൂട്ട് കാരനെയാണ് ഞാന്‍ കണ്ടെത്തുന്നത് എന്നതാകുന്നതല്ലേ ഗുണം .
ഒരു സ്നേഹിതന്‍ മരണപ്പെട്ടു എന്ന് കേട്ടാല്‍ , അവനോടു നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ബാധ്യത അവന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുക്കുക എന്നതാണു , അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നമ്മുടെ പരിസരത്ത് ജനാസ നിസ്കാരം സംഘടിപ്പിക്കുക എന്നതും . ഓരോ ജനാസ നിസ്കാരവും നാട്ടിലോ പരിസരത്തോ നടക്കുമ്പോള്‍ , അതിനെ കണ്ടില്ലെന്നു നാം നടിച്ചാല്‍ , നാളെ നമ്മുടെ മയ്യിത്ത് , പള്ളിയില്‍ നിസ്കാരത്തിനായി വെക്കുമ്പോള്‍ , അകത്തെ പള്ളിയുടെ ഹാള്‍ പോലും നിറയാന്‍ ആളില്ലാതെ പോകും .. കൊടുത്തതല്ലേ തിരിച്ചു കിട്ടൂ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ , നമ്മില്‍ നിന്നും മരണപെട്ടവരുടെ ഖബര്‍ ജീവിതം അവന്‍ സന്തോഷത്തിലാക്കട്ടെ ..ആമീന്‍ .

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കാന്തപുരം വിരോധത്തില്‍ പണിത ബ്ലോഗന്‍ പോസ്റ്റും ചില യാഥാര്‍ത്ഥ്യങ്ങളും


------------------------------------------------------------------------
കാന്തപുരം എ പി ഉസ്താദിന്റെ മകന്‍ എ പി അബ്ദുല്‍ ഹഖീം ഉസ്താദ്‌ , ഒരു വ്യാജ ശൈഖിനെ , പ്രമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു , സ്വന്തം പേര് മറച്ചു വെക്കുന്ന ഒരു ബ്ലോഗ്ഗന്‍ ബ്ലോഗ്‌ എഴുതുകയും ,മറുനാടന്‍ മലയാളി അതേറ്റു പിടിച്ചു സ്പെഷ്യല്‍ റിപ്പോര്‍ട ആയി അവതരിപ്പിക്കുകയും ചെയ്തിരുന്നു . മലേഷ്യ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഡോ. ശൈഖു ഇസ്മായില്‍ ഖാസിമിന്റെയും , എ പി അബ്ദുല്‍ ഹഖീമിന്റെയും മേല്‍ നിരവധി നുണകള്‍ പ്രചരിപ്പിക്കുകയും വായനക്കാരെ , തെറ്റി ദ്ധരിപ്പിക്കുകയുമാണ് ഇവര്‍ രണ്ടു കൂട്ടരും ചെയ്തത് . ബ്ലോഗന്‍ ഇങ്ങിനെ ബ്ലോഗ്‌ എഴുതിയപ്പോള്‍ , ശൈഖു ഇസ്മായില്‍ ഹഖീം ഉസ്താതിന്റെ കോളേജില്‍ വരാന്‍ ഇടയായ സാഹചര്യം വിവരിക്കുകയും , ബ്ലോഗന്‍ പറഞ്ഞ പോലെയുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ക്കു അറിവുണ്ടായിരുന്നില്ല എന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് എന്നും പറഞ്ഞു , ഹഖീം ഉസ്താദ്‌ അവരുടെ ഫേസ്ബുക്ക് പേജിലൂടെ , ഈ വിഷയത്തിന് മറുപടി നല്‍കുകയാണ് ഉണ്ടായതു . അതോടെ മല പോലെ കൊണ്ട് വന്ന ഒരു വിവാദം അവിടെ അടങ്ങി .
എന്നാല്‍ ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ഈ ശൈഖു ഇസ്മായില്‍ ഖാസിംനെതിരെ പറഞ്ഞ പ്രധാന വസ്തുതകളില്‍ ചിലത് ഈയുള്ളവന്‍ ഒന്ന് പരിശോധിച്ചപ്പോള്‍ , . മലപ്പുറം ജില്ലയിലെ തിരൂരില്‍ കുടുബ ബന്ധമുള്ള ഇസ്മായില്‍ ഖാസിം , ഹൈദരാബാദില്‍ ഒരു ഉരൂസിനു വന്നപ്പോള്‍ ആണ് , ഹഖീം ഉസ്താദിന്റെ സ്ഥാപനത്തിലെ ഒരു വ്യക്തി മുഖാന്തിരം , പൂനൂരിലെ മര്‍കസ്‌ ഗാര്‍ഡനില്‍ എത്തിയത് .ഇത് തന്നെയാണ് ഹഖീം ഉസ്താദ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദകാരണവും . ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ആരോപിച്ച പോലെ , ഹഖീം ഉസ്താദിന് ഇദ്ദേഹത്തെ നേരത്തെ അറിയില്ലാത്തത് കൊണ്ട് , അദ്ദേഹ ത്തെ കുറിച്ച് കൂടെയുള്ള ആള്‍ എഴുതി കൊടുത്ത ,വിവരണം നോക്കി വായിച്ചു കൊണ്ട് , സ്ഥാപനത്തില്‍ വന്ന ഒരു ഗസ്റ്റ്‌ എന്ന നിലക്ക് ഒരു ചെറിയ സ്വീകരണം , അവിടത്തെ ലൈബ്രറി ഹാളില്‍ ഒരുക്കുക യായിരുന്നു . പരിപാടി കഴിഞ്ഞു അവര്‍ പോവുകയും ചെയ്തു . ഈ സംഭവം ആ സ്ഥാപനവുമായി ബന്ധപെട്ടവര്‍ അല്ലാതെ ആരും അറിഞ്ഞിരുന്നില്ല . അത്ര മാത്രം പ്രസക്തി ശൈഖിനോ ആ പരിപാടിക്കോ ഇല്ലതിരുന്നത് കൊണ്ട് ,ഫേസ്ബുക്കില്‍ വരെ അതിനെ കുറിച്ചൊന്നും ആരും കണ്ടില്ല . പരിപാടി കഴിഞ്ഞു , രണ്ടു മാസം കഴിഞ്ഞു , അന്ന് ശൈഖിന്റെ കൂടെ വന്ന ഹൈദരാബാദ് കാരനാണ് ശൈഖിനെ ഹഖീം ഉസ്താദ്‌ പരിചയ പ്പെടുത്തുന്നത്തിന്റെയും , ശേഷം നടന്ന ശൈഖിന്റെ ക്ലാസും , അടങ്ങുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതു .
ബ്ലോഗനും മറുനാടന്‍ മലയാളിയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തങ്ങളെ ബാധിക്കുന്നതിനു മാത്രം വിശദീകരണം നല്‍കുകയാണ് ഹഖീം ഉസ്താദ്‌ ചെയ്തുതു . ഒന്നുകില്‍ ഈ ശൈഖിനെ പറ്റി കൂടുതല്‍ അറിവ് ഇല്ലാത്തതു കൊണ്ടാകാം , അല്ലെങ്കില്‍ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് അറിവില്ലാത്ത , ഒരു ശൈഖു എന്ന നിലക്കുള്ള അസ്വീകാര്യത (ത്വരീഖത്ത് ) അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായേക്കാം . ആയതു കൊണ്ട് അതില്‍ നിന്ന് മാറി നിന്നാകാം . എങ്ങിനെ ആയാലും ഹഖീം ഉസ്താദിന്റെ വിശദീകരണ ത്തോടെ , ഒരു വന്‍ വിവാദത്തിനു തിരി കൊളുത്താന്‍ വേണ്ടി ഓടി നടന്നവരുടെ ശ്രമങ്ങള്‍ ,തുടക്കത്തില്‍ തന്നെ ചീറ്റി പോയി .
ഈ ശൈഖിനെ നമുക്ക് അംഗീകരിക്കാന്‍ പറ്റുന്ന ആള്‍ ആണോ എന്ന് എനിക്ക് അറിയില്ല . ഞാനൊട്ടു അതിന്റെ പിറകെ പോകുന്നുമില്ല . മറു നാടനില്‍ ഈ വിഷയം കണ്ടപ്പോള്‍ അവിടെ ഞാനെഴുതിയ കമന്റു , വന്ദ്യരായ താജുല്‍ ഉലമാക്കും കാന്തപുരം ഉസ്താദിനുമപ്പുറം ഒരു ശൈഖിനെയും ഈ കാലഘട്ടത്തിന്റെതായി ഞങ്ങള്‍ക്ക് ആവശ്യമില്ല. സയ്യിദ്‌ അലവി മാലിക്കി അടക്കമുള്ള നിരവധി സുന്നത് ജമാഅത്തിന്റെ സരണിയില്‍ ഉള്ളവരെ അവര്‍ ഞങ്ങള്‍ക്ക് പരിചയ പ്പെടുത്തി തന്നിട്ടുണ്ട് .അതിനപ്പുറമുള്ളതും ഞങ്ങള്‍ക്ക് ആവശ്യമില്ല .
എന്നാല്‍ ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം , മലേഷ്യായില്‍ നിന്നുള്ള ശൈഖു ഇസ്മായില്‍ ഖാസിം , നമുക്ക് അംഗീകരിക്കാന്‍ പറ്റിയ ആളായാലും ഇല്ലാത്ത ആളായാലും , കാന്തപുരം ഉസ്താദിനെ മോശമാക്കി ചിത്രീകരിക്കാന്‍ , എന്റെ നേരെ കാഴ്ച പ്പാടില്‍ , വലിയ പണ്ഡിതനും പ്രവാചക സ്നേഹിയുമായ , ഇസ്ലാമിക പ്രബോധകനുമായ ശൈഖു ഇസ്മായില്‍ ഖാസിമിനെയും വളരെ മോശ മാക്കി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണു നമ്മുടെ നാട്ടിലെ കാന്തപുരം വിരോധികള്‍ . ഉസ്താദിനോടുള്ള വിരോധം കൊണ്ട് വേറെയും പലരെ ഇവര്‍ മോശക്കാര്‍ ആക്കി ചിത്രീകരിച്ചിട്ടുണ്ട് . അബുദാബി യിലെ ശൈഖു ഖസ്രാജി , ജാലിയാ വാല , ഉക്രയിന്റെ പ്രസിഡന്റ് തുടങ്ങി നിരവധി പേര്‍ ഉണ്ടതില്‍. കാന്തപുരം ഉസ്താദും ഹഖീം ഉസ്താദും ബന്ധപ്പെടുന്നവരെല്ലാം തട്ടിപ്പിന്റെ ആളുകളും , മോശ ക്കാരും ആണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അത്തരം ഒന്നാണ് ഇവിടെയും നടന്നത് . പക്ഷെ നാം ആരും ആ വഴിക്ക് പോയിട്ടില്ല .അല്ലെങ്കില്‍ ഹഖീം ഉസ്താദ്‌ വിശദീകരിച്ച , ആ ഒരുകാര്യം മാത്രം അംഗീകരിക്കുകയും , ശൈഖു ഇസ്മായില്‍ ഖാസിമിനെ പറ്റി പറഞ്ഞ ആരോപണങ്ങള്‍ നാം വിശ്വസിക്കുകയോ ആണ് ചെയ്തിരിക്കുന്നത് .
ആ ശൈഖിനെ പറ്റി ബ്ലോഗനും മറുനാടന്‍ മലയാളിയും നല്‍കിയ പ്രധാന പ്പെട്ട ചില ആരോപണങ്ങള്‍ മാത്രം സൂചിപ്പിച്ചു ,അതിനു ഞാന്‍ ഇന്റര്‍ നെറ്റില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുതകള്‍ മാത്രം പറയുകയാണ്‌ എന്റെ ലക്‌ഷ്യം .
1. ബ്ലോഗന്‍ പറയുന്നു , അബുദാബിയിലെ ഫ്യൂച്ചര്‍ സിറ്റിയുടെ ചെയര്‍മാന് ആണ് ശൈഖു എന്ന് അവര്‍ അവകാശ പ്പെടുന്നു , അങ്ങിനെ ഒരു ഫ്യൂച്ചര്‍ സിറ്റി പോലും ഇല്ല അബൂദാബിയില്‍ .
മറുപടി : ശൈഖു ഇസ്മായില് എവിടെയും ഇങ്ങിനെ ഒരു അവകാശ വാദം പറഞ്ഞിട്ടില്ല . മറിച്ചു അബൂദാബി യിലെ ഫര്‍ണിച്ചര്‍ സിറ്റിയുടെ ചെയര്‍മാന്‍ ( അഡ്വൈസര്‍ ) എന്ന് ഒരു ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് . അബൂദാബിയില്‍ ഫര്‍ണിച്ചര്‍ സിറ്റി എന്നൊരു പ്രൊജെക്റ്റ് ഉള്ളതാണ് എന്നും നമുക്ക് കാണാം. പിന്നെ എന്തിനാണ് ഫര്‍ണിച്ചര്‍ സിറ്റി ഫ്യൂച്ചര്‍ സിറ്റി ആക്കിയത് . ബ്ലോഗന് അല്ലാഹുവില്‍ ഭയമില്ലേ ...?
അബൂദാബിയില്‍ ഇല്ലാത്ത ഫ്യൂച്ചര്‍ സിറ്റി അല്ല ഉള്ള ഫര്‍ണിച്ചര്‍ സിറ്റി ആണ് എന്ന് ഇവിടെ കാണാം
http://alfaqirilallahdrismailkassim.blogspot.in/2013/10/the-posts-held-by-sheikh-dr-ismail.html
2 . ഇന്ത്യയില്‍ നിന്ന് നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്നുള്ള കാര്യം വെബ്‌ സൈറ്റില്‍ ഉണ്ട് . എപ്പോള്‍ കിട്ടി ആര് കൊടുത്തു എന്ന് പറയുന്നില്ല എന്നും ഇതൊരു പ്രാഞ്ചി അവാര്‍ഡ്‌ എന്നുമാണ് ബ്ലോഗന്‍ പരിഹസിക്കുന്നത്
മറുപടി : ആമുഖമായി ഒരു കാര്യം , നമ്മുടെ നാട്ടില്‍ ഉള്ള ഒരാള്‍ക്ക്‌ . മലേഷ്യ യിലെ ഏതെന്കിലും ഒരു ചെറിയ സംഘടന ഒരു അവാര്‍ഡ്‌ കൊടുത്താല്‍ നമ്മള്‍ അത് വലിയ കാര്യമായി കാണുമോ ...? ഉത്തരം അതെ എന്നാണു എങ്കില്‍ ഒരു മലേഷ്യാ ക്കാരനും ആവാം . ഇനി നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ നല്‍കുന്നത് ,എക്കണോമിക്‌ ഗ്രോത്ത്‌ സൊസൈറ്റി ആണ് . 2014 അവര്‍ ആര്‍ക്കൊക്കെ അവാര്‍ഡ്‌ നല്‍കി , എന്തിനോക്കെ നല്‍കി എന്നുള്ളത് ഒരു വെബ്സൈറ്റില്‍ ഉണ്ട് .അതിന്റെലിങ്ക് ഇവിടെ കൊടുക്കുന്നു . ഇനി പറയുക ബ്ലോഗാ നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്ന് പറഞ്ഞു , ആരെയാണ് ഇസ്മായില്‍ ശൈഖു പറ്റിച്ചതു .
ഈ വെബ്സൈറ്റിലെ നാലാം പാരഗ്രാഫ്‌ മുതല്‍ വായിക്കുക
3 . വലിയൊരു പ്രശനം ആയി അവതരിപ്പിച്ചിരിക്കുന്നത് , ശൈഖു ഇസ്മായില്‍ 130 സ്പിരിച്ചല്‍ പുസ്തകങ്ങളുടെ രച യിതാവ് ആണ് എന്ന് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട് . അതൊരു മഹാ തട്ടിപ്പ് ആണ് എന്നാണു ബ്ലോഗന്‍ പറയുന്നത് . ഞാനും നെറ്റില്‍ പരതി, അവരുടെ വെബ്‌ സൈറ്റില്‍ കുറെ പുസ്തകങ്ങളുടെ പുറം ചട്ടകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നല്ലാതെ . പുസ്തകങ്ങള്‍ ഒന്നും കണ്ടില്ല . ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടിയില്ല എങ്കില്‍ അദ്ദേഹം പുസ്തകങ്ങള്‍ എഴിതിയിട്ടില്ല എന്ന് ഉറപ്പിച്ചു വിശ്വസിക്കണോ . പോസിറ്റിവ് ആയി ചിന്തിക്കുന്നവര്‍ക്ക് ആ പുറം ചട്ടകള്‍ക്ക് 90 ശതമാനവും സാധ്യത കല്‍പ്പിച്ചു കൂടെ . ഇതിന്റെ മറ്റൊരു വശം കൂടി പറയട്ടെ , നമ്മുടെ നാട്ടിലെ ഇസ്ലാമിക്ക് പുസ്തക സ്റ്റാളുകളില്‍ ഒരു പാട് കിട്ടുന്ന പുസ്തകങ്ങളാണ് കെ വി എം പാന്താവൂര്‍ എന്നവരുടെ പുസ്തകങ്ങള്‍ , നൂറിലേറെ പുസ്തകങ്ങള്‍ അദ്ദേഹ ത്തിന്റെതായി മാര്‍ക്കെറ്റില്‍ ഉണ്ടാകും . നെറ്റില്‍ ഒന്ന് തിരഞ്ഞു നോക്കൂ .ഒരറ്റ പുസ്തകം പോലും കിട്ടില്ല .എന്ന് വെച്ച് കെ വി പാന്താവൂര്‍ പുസ്തകങ്ങള്‍ എഴിതിയ്ട്ടില്ല എന്ന് പറയാമോ . പുസ്തകങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേക്കു മാര്‍ക്കെസിയുടെയും , ഒവി വിജയന്റെയും പുസ്തകങ്ങളുടെ വലിപ്പം കാണുന്നത് പോലെ എല്ലാറ്റിനും കാണേണ്ടല്ലോ . കുറെ ചെറിയ പുസ്തകങ്ങള്‍ ആയിരിക്കാം , സ്പിരി ച്ച ല്‍ ബുക്സ്‌ എന്നാണല്ലോ അവരും പറയുന്നത് , ചെറിയ ലേഖനങ്ങള്‍ ഉള്‍കൊണ്ട പുസ്തകങ്ങള്‍ ആയിരിക്കാം .
ഇനി ഞാന്‍ തരുന്ന ലിങ്കുകള്‍ പോയി ഒന്ന് നോക്കൂ . അവിടെ നിങ്ങള്ക്ക് ബ്ലോഗുകളുടെ ഒരു ലോകം തന്നെ കാണാം , ഒരു പോസ്റ്റ്‌ ഉള്ള ബ്ലോഗും അമ്പതിലേറെ പോസ്റ്റും ഉള്ള ബ്ലോഗ്‌ കള്‍ അതില്‍ കാണാം . ഓരോ ബ്ലോഗും വിശദമായി നോക്കൂ .. നീണ്ട ലേഖങ്ങള്‍ ,വിത്യസ്തവും ഗഹനവുമായ വിഷയങ്ങള്‍ എല്ലാം ഉള്ളത് ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പേരിലാണ് .
ഇനി പറയൂ ..ഇദ്ദേഹ ത്തിന്റെ ഈ അവകാശ വാദം തെറ്റ് ആയികൊള്ളണം എന്നുണ്ടോ .
ഇനിയും ഏറെ പറയാന്‍ ഉണ്ട് .ബ്ലോഗന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ ഇതുമായി പഠിക്കുകയും നിരവധി ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . പക്ഷെ ഇതെഴുതാനോ പോസ്റ്റ്‌ ചെയ്യാനോ എന്റെ ജോലി തിരക്ക് എന്നെ അനുവദിച്ചില്ല . അദ്ദേഹ ത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നവര്‍ക്ക് ബ്ലോഗന്‍ എഴുതിയ മുഴുവന്‍ കാര്യങ്ങളും കളവാണ് എന്ന് ബോധ്യപ്പെടും . മലേഷ്യാ , ഇന്തോനേഷ്യ പോലോത്ത രാജ്യങ്ങളിലെ വിവധ പാനലുകളില്‍ ഉള്ള അയാളുടെ പേര് വിവരങ്ങള്‍ , വിവധ രാജ്യങ്ങളില്‍ നടന്ന പ്രസംഗങ്ങള്‍ ഒക്കെ നമ്മു സേര്‍ച്ച്‌ ചെയ്‌താല്‍ കിട്ടാവുന്നവയാണ് . ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഭാഷണങ്ങള്‍ നമുക്കതില്‍ കണ്ടെത്താം . മനോഹരവും വശ്യവും ആണ് അദ്ദേഹത്തിന്റെ ശൈലി , ഗഹനവും വിത്യസ്തവും ആണ് ആ പ്രസംഗങ്ങള്‍ . ശ്രോധാക്കളോട് സംവദിച്ചുള്ള ആ രീതി ഒരു മികച്ച പ്രഭാഷകന്റേതു കൂടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ , ബ്ലോഗന്‍ പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയും തേരാ പാരാ നടന്നിരുന്ന ഒരാള്‍ രണ്ടു കൊല്ലം കൊണ്ടാണ് ഇങ്ങിനെ ശൈഖു ആയി കുപ്പായം ഇട്ടതു എന്ന പെരും നുണ .
ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പിറകെ കൂടാന്‍ ഈ പോസ്റ്റ്‌ ഒരു മാര്‍ഗ രേഖ അല്ല എന്നോര്‍മ പ്പെടുത്തി കൊണ്ട് ,ഇത്രയൊക്കെ പറഞ്ഞത് , ശൈഖു ഇസ്മായില്‍ സുന്നികള്‍ക്ക് സ്വീകാര്യനാണ് എന്ന് പറയാന്‍ അല്ല . ആരെയും വെള്ള പൂശേണ്ട ഒരാവശ്യവും ഇല്ല . ശൈഖു ഇസ്മായില്‍ കാസിം ചെയ്യുന്ന എല്ലാ രീതികളും നമ്മള്‍അംഗീകരിക്കുന്നവ ആയി കൊള്ളണം എന്നും ഇല്ല . .എന്നാല്‍ വഴിയിലൂടെ നടന്നു പോകുന്നവനെ പിടിച്ചു വെറുതെ കള്ളനാക്കുന്നതിനും കൂട്ട് നില്‍ക്കരുത് .
ബ്ലോഗന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമേ ഞാന്‍ സൂചിപ്പിച്ചി ട്ടുള്ളൂ . ഇത് കൊണ്ട് തന്നെ ബ്ലോഗന്‍ പോസ്റ്റിന്റെ അസ്ഥിവാരം തകര്‍ന്നടിയും എന്ന് എനിക്ക് ഉറപ്പാണ്‌ .അതോടൊപ്പം ഒരു മനുഷ്യന്റെ മേല്‍ ഉള്ള കളങ്കം മാറ്റാന്‍ എന്നാല്‍ കഴിയുന്നതു ചെയ്തു എന്നുള്ള ആശ്വാസവും എനിക്കുണ്ട് . അതോടൊപ്പം തന്നെ കാന്തപുരം ഉസ്താദിനെയും ഹഖീം ഉസ്താദി നെയും തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഗൂഡ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ രീതികള്‍ പൊതു വായനക്കാരെ അറിയിക്കാനും ഇത് വഴി കഴിയും എന്ന് ഞാന്‍ കരുതുന്നു . ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ ആര്‍ക്കും ചോദിക്കാം .
.
ഹൈറ് ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുംഅല്ലാഹു നമുക്ക് തൗഫീഖ്‌ നല്‍കട്ടെ .

2014, മേയ് 26, തിങ്കളാഴ്‌ച

ഇസ്രാ- മിഅറാജ് -Al-Isra and al-Miraj-fasting on miraj

ഇന്ന് ഇസ്രാ- മിഅറാജ് രാവ്‌. നാളെ റജബ് 27 . നോമ്പ് സുന്നത്ത്




ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27 ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത്‌ നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.
നബി (സ) ക്ക് പ്രവാചകത്വം ലഭിച്ചു 10 വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !അവസാനത്തെ പ്രവാചകര്‍
മുഹമ്മദ്‌ നബി (സ) യും നടത്തിയ ആ കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക.
മിഅറാജ് ദിനത്തിലെ നോമ്പ്
-------------------------------------
റസൂല്‍ ( സ) യും സ്വഹാബികളും ഒരിക്കല്‍ ഒരു ഖബറിന്റെ സമീപത്തു കൂടി നടന്നു പോയി . റസൂല്‍ ( സ) പെട്ടെന്ന് പൊട്ടി കരഞ്ഞു. സ്വഹബാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോള്‍ ഈ ഖബരാളി ശിക്ഷിക്കപ്പെടുകയാനെന്നു റസൂല്‍ ( സ) മറുപടി പറഞ്ഞു. എന്നിട്ട് അവിടുന്ന് അയാള്‍ക്ക് വേണ്ടി ദുആ ചെയ്തു. അപ്പോള്‍ ആ ഖബരാളിക്ക് ശിക്ഷ ഇളവു ചെയ്തു കൊടുത്തതായി റസൂല്‍ ( സ) പറഞ്ഞു. ശേഷം അവിടുന്ന് സ്വഹബക്കളോട് പറഞ്ഞു ഇയാളുടെ ജീവിതത്തില്‍ എത്രയോ റജബ് മാസം കടന്നു പോയി . റജബിനെ ആദരിച് കൊണ്ട് ഒരു നോമ്പോ ഒരു നിസ്കരമോ നിര്‍വഹിച്ചു വെങ്കില്‍ ഇയാള്‍ക്ക് ഇത്രയും ശിക്ഷ ഖബറില്‍ കിട്ടില്ലായിരുന്നു...
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)
-islamonsite
ى أبو هريرة أن رسول الله صلى الله عليه و سلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا
(അബൂ ഹുറൈറയിൽ നിന്ന് ,റസൂൽ (സ്വ )പറഞ്ഞു :ആരെങ്കിലും റജബ് 27-നു നോമ്പ് അനുഷ്ടിച്ചാൽ 60- മാസം നോമ്പ് അനുഷ്ടിച്ച പ്രതിഫലം അവന്നു ലഭിക്കുന്നതാണ് ) - ഇഹ് യാ ഉലൂമിദ്ദീൻ
റജബ് 27 നു നോമ്പ് പ്രത്യേകം സുന്നത്ത്‌ ഉണ്ട്. മിഅറാജ് രാവ്‌ കൂടുതല്‍ ഇബാദത് പ്രത്യേകിച്ച് സ്വലാതുകള്‍ കൂടുതല്‍ ചൊല്ലണം. താജു സ്വലാത്ത് ചൊല്ലല്‍ നല്ലതാണു. റബ്ബ് തൌഫീക്ക് ചെയ്യുമാറാകട്ടെ. ആമീന്‍


al isra miraj- Al-Isra' and al-Mi^raj  - Al-Isra and al-Miraj,fasting on miraj 

ഹസനിയ്യയിലെ അതിഥികള്‍