2014, നവംബർ 12, ബുധനാഴ്‌ച

ഗുജറാത്ത് കലാപവും കാന്തപുരം വിമര്‍ശകരും


     ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന പേരില്‍ കാന്തപുരം ഉസ്താദിന്റെ പേരില്‍ വന്ന വാര്‍ത്താ തലകെട്ടിനെ കുറിച്ച് ഇവിടെ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല . വാര്‍ത്തയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ , അത്തരം തലകെട്ടുകള്‍ മെനഞ്ഞര്‍ക്ക് എത്ര ത്തോളം പത്ര ധര്മബോധത്തിന്റെ അന്തസ്സ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും . എഴുതി വിടുന്നവര്‍ വിഡ്ഢി ആണെന്ന് വെച്ച് മാധ്യമവും ദേശാ ഭിമാനിയും വായിക്കുന്നവര്‍ വിഡ്ഢികള്‍ ആയികൊള്ളണം എന്നില്ലല്ലോ .അത് കൊണ്ട് തന്നെ അവരെ വെറുതെ വിടാം .ജമാഅ ത്തെ ഇസ്ലാമി ശൈലിയില്‍ പറഞ്ഞാല്‍ ഏക പിതാവിന് പിറന്നവര്‍ക്കെ അന്തസ്സും ആഭിജാത്യവും ഉണ്ടാവുകയുള്ളൂ . 
ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ് .
ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകം ശ്രദ്ധിക്കുന്നത് ഒരേ ഒരു മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ ആണ് എന്ന് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റു പലരും ഉണ്ട് . ആ പണ്ഡിതന്റെ നാവില്‍ നിന്ന് രണ്ടക്ഷരം വീണു കിട്ടിയാല്‍ അത് ലോകം ശ്രദ്ധിക്കും ..വായിക്കപ്പെടും. പ്രതികരണങ്ങളും ഉണ്ടാകും.
ഇപ്പോള്‍ ഒരു ഇലക്ഷന്‍ ഇന്ത്യ യില്‍ നടക്കുന്നില്ല . എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും കേള്‍ക്കുന്നില്ല . പിന്നെ എന്തിനാണ് ഒരു വിദേശ മുസ്ലിം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കാന്തപുരം ഉസ്താദിനോട് വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്ത് കലാപത്തെ കുറിച്ചും , ഇന്ത്യ യിലെ മുസ്ലിം സുരക്ഷയും ഭീകരതയെയും ആവര്‍ത്തിച്ചു ചോദ്യക്കുന്നത് .
ഈ ചോദിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെ ആണല്ലോ . അതും പത്രക്കാര്‍ , നാട്ടിലെ വിശേഷങ്ങള്‍
ഗുജറാത്ത് കലാപം അറിയില്ല എന്ന വാര്‍ത്താ കട്ടിംഗ് , കാന്തപുരം വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക്‌ ഉപകരിക്കുമെങ്കിലും , മനാമയിലെ പത്ര സമ്മേളന ത്തില്‍ ഈ ചോദ്യം ഉന്നയിച്ചവന്റെ ലക്‌ഷ്യം സാധ്യമാവാതെ പോകുകയാണ് ഉണ്ടായതു . ഇന്ത്യ യിലെ ഭരണ കൂടം മുസ്ലിം വിരുദ്ധമാണ് എന്നും , ന്യൂന പക്ഷങ്ങള്‍ ഇവിടെ വേട്ട യാടപ്പെടുന്നുവെന്നും , കാന്തപുരം ഉസ്താദിന്റെ നാവിലൂടെ പുറത്തേക്ക് വന്നു , അതാരുടെ ചെവിയിലൊക്കെ എത്തണം എന്നാണോ അവര്‍ ആഗ്രഹിച്ചതു ആ മോഹത്തിന്റെ കൂമ്പിനിട്ടാണ് കാന്തപുരം ഉസ്താദിന്റെ മറുപടിയുടെ പ്രഹരം ഏല്‍ക്കേണ്ടി വന്നത് .
ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന് 
കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍
ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു
കാന്തപുരത്തെക്കാളും അറിയുന്നവര്‍ അവരറിയാതെ ഒരു വാര്‍ത്തയും ഇവിടെ ഇല്ലല്ലോ ..? പിന്നെ എന്തിനു ഇത്തരം ചോദ്യങ്ങള്‍ ..? അവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലോജിക് തിരിച്ചറിഞ്ഞവരുടെ കുബുദ്ധി വര്‍ക്ക് ചെയ്യുന്നത് . പക്ഷെ ആ കുതന്ത്രം കാന്തപുരം എന്ന ജീനിയസിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ന് കണ്ടത് . പത്രക്കാരന്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് , കാന്തപുരം ഉസ്താദ് എഴാനാകാശത്തിന്റെ അപ്പുറത്ത് തന്നെ കണ്ടു . ചോദിച്ചവന്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉള്ള ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്ന് വന്നില്ല . എന്ത് കൊണ്ട് കാന്തപുരം ഉസ്താദും കേരളത്തില്‍ അദ്ദേഹം നേത്രത്വം നല്‍കുന്ന സുന്നീ സംഘടനകളും , ഗുജറാത്ത് ഫോക്കസ് ചെയ്യുന്നു എന്ന് നേരത്തെ തന്നെ പല ആവര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുകയും , ഉത്തരം പറയുകയും ചെയ്ത വിഷയമാണ് . സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന
ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഈ നാട്ടില്‍ നിന്ന് ഉണങ്ങാതെ നില്‍ക്കുകയും , മുസ്ലിംകള്‍ ഭീതിയിലും അസ്വസ്ഥത കളിലും കാലാ കാലം കഴിഞ്ഞു കൂടണമെന്ന താല്‍പര്യവും ഇവര്‍ക്കെന്തു കൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ചിലരുടെ കപട മുസ്ലിം സ്നേഹവും , ജമാഅത്തെ ഇസ്ലാമിയുടെ തനി നിറവും ബോധ്യമായി തുടങ്ങും . ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ സുരക്ഷി തരല്ല എന്ന് വരുത്തി തീര്‍ത്തു , പൊതുവേ സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന ഈ രാജ്യത്ത് താലിബാനിസ്റ്റ് കളുടെയും അല്‍ഖയ്ദ ക്കാരുടേയും വെടിയൊച്ചകള്‍ കൂടി ഇവര്‍ ആഗ്രഹിക്കുന്നുവോ .
ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല , അറബ് നാടുകളിലെ അരക്ഷിതാവസ്ഥകള്‍ നിറഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വഴിത്തിരിവ് പത്രവും ഏതൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ , അയല്‍പക്കരാജ്യങ്ങളില്‍ അശാന്തി വിതക്കുന്നവരുടെ തോഴര്‍ ഈ നാട്ടിലും ഉണ്ടെന്നു തിരിച്ചറിയും.
മോഡി ഭരണ ത്തില്‍ ആശങ്കള്‍ ഇല്ല എന്ന് കാന്തപുരം പറഞ്ഞല്ലോ എന്നാണു ചിലരുടെ രോഷം . പത്രങ്ങളില്‍ ഉസ്താദ് പറഞ്ഞതായി കണ്ടത് അങ്ങിനെയല്ല . "മോഡി ഭരണത്തില്‍ ആശങ്കയോ പ്രതീക്ഷ യോയില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഭരണം കിട്ടിയവര്‍ ഭരിക്കട്ടെ. ആര്‍ ക്കായാലും ഭരണഘടന അനുസരിച്ചേ ഭരിക്കാനാകൂ. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനക്കെതിരെ പ്രവര്‍ത്തക്കുമ്പോള്‍ ശക്തമായി പ്രതികരിക്കും-കാന്തപുരം പറഞ്ഞു. "
വാര്‍ത്തകളിലെ ചില വരികള്‍ മാത്രം തിരഞ്ഞെടുത്തു സോഷ്യല്‍ മീഡിയകളിലെ ആഘോഷിക്കുന്നത് പോലെയല്ല ഒരു സമുദായത്തിന്റെ നേതാവിന് ഇടപെടലുകള്‍ നടത്താന്‍ കഴിയുക . അത് കൊണ്ട് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ വാക്കുകള്‍ . അത് തിരിച്ചറിയണമെങ്കില്‍ ഒരു പാട് ബുദ്ധി യൊന്നും വേണ്ടതില്ല ,

ഹസനിയ്യയിലെ അതിഥികള്‍